Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെറ്റ് ഏറ്റുപറഞ്ഞ് പി.ജയരാജന്‍, ജയരാജന്റെ ജനപ്രീതിയില്‍ ഹാലിളകേണ്ട കാര്യമുണ്ടോ? നേതാക്കള്‍ തമ്മിലുള്ള ഭിന്നത പ്രവര്‍ത്തകരിലേക്കും പടരുമോ?

13 NOVEMBER 2017 12:22 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സമിതിയില്‍ തനിക്കെതിരെ വിമര്‍ശനം ഉണ്ടായെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറയാതെ പറഞ്ഞു. അതേസമയം സംസ്ഥാന സമിതിയില്‍ നിന്ന് താന്‍ ഇറങ്ങിയപ്പോയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തെറ്റാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിമര്‍ശനവും സ്വയംവിമര്‍ശനവും സ്വാഭാവികമാണ്. അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. കണ്ണൂര്‍ ജില്ലാ ഘടകത്തിന് മാത്രമായി പ്രത്യേകതകളില്ല. സംസ്ഥാന ഘടകം പറയുന്നകാര്യങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. എല്ലാ പാര്‍ട്ടി കമ്മിറ്റികളിലും വിമര്‍ശനങ്ങള്‍ ഉണ്ടാകണം. ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകനെയും പാര്‍ട്ടിക്ക് വിമര്‍ശിക്കാമെന്നും ജയരാജന്‍ വ്യക്തമാക്കി.

അതേസമയം തന്റെ പേരില്‍ ഇറങ്ങിയ സംഗീത ആല്‍ബവും വീഡിയോയും തന്റെ അറിവോ, സമ്മതമോ ഇല്ലാതെ ഇറങ്ങിയതാണെന്നും പി.ജയരാജന്‍ വ്യക്തമാക്കി. അതേസമയം കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനേക്കാളും മറ്റ് നേതാക്കളെക്കാളും പാര്‍ട്ടിയേക്കാളും ഉപരിയായി ജയരാജന്റെ ജനപ്രീതി വര്‍ദ്ധിക്കുന്നതായി സംസ്ഥാന നേതാക്കളില്‍ ചിലര്‍ ആരോപിക്കുന്നു. കണ്ണൂരിലെ പാര്‍ട്ടി, സര്‍ക്കാര്‍ പരിപാടികളോടനുബന്ധിച്ച് പി.ജയരാജന്റെ പ്രത്യേകം ഫഌക്‌സുകള്‍ വയ്ക്കുന്നതായും ജില്ലാ സെക്രട്ടറിയുടെ ജീവിതരേഖ വ്യക്തമാക്കുന്ന നൃത്തശില്‍പം അവതരിപ്പിച്ച് ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു സംസ്ഥാന സമിതിയിലെ വിമര്‍ശനം.

ദിവസങ്ങള്‍ക്ക് മുമ്പ് മട്ടന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഒരു ചടങ്ങില്‍, സ്വാഗത പ്രാസംഗികനായിരുന്ന പി. ജയരാജന്റെ പേര് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ നിര്‍ത്താത്ത കരഘോഷമാണുണ്ടായത്. ഇത് അല്‍പ്പം കടന്ന് പോയെന്നും പിണറായിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. പയ്യന്നൂരില്‍ ധനരാജ് വധക്കേസിനെ തുടര്‍ന്ന് സി.പി.എം ജില്ലാ ഘടകം നടത്തിയ മാര്‍ച്ചിനിടെ ജയരാജന്‍ പൊലീസ് സ്റ്റേഷന്റെ വരാന്തയില്‍ കയറി പ്രസംഗിച്ചത് വിവാദമായിരുന്നു. എന്നാല്‍ അണികള്‍ക്കിടയില്‍ ഇത് വലിയ ആവേശമാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍. ഇത് പല സംസ്ഥാന നേതാക്കള്‍ക്കും രസിച്ചില്ല.

പാര്‍ട്ടിഭരിക്കുമ്പോള്‍ പൊലീസ് സ്റ്റേഷനുകളില്‍ അതിക്രമിച്ച് കയറി സമരം നടത്തുന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. കണ്ണൂരില്‍ ഇ.പി ജയരാജനും കോടിയേരി ബാലകൃഷ്ണനും രണ്ട് തട്ടിലാണ്. അതിന്റെ ഭാഗമായാണ് ഇ.പിയുടെ മന്ത്രിക്കസേര പെട്ടെന്ന് തെറിച്ചത്. അതേസമയം അതിനേക്കാള്‍ നിയമലംഘനങ്ങള്‍ നടത്തിയ തോമസ് ചാണ്ടിയെ സംരക്ഷിക്കുകയും ചെയ്യുന്നു. എം.വി ജയരാജനെ പിണറായി തന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി. പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായി തുടരുകയാണ്. എന്നാല്‍ മറ്റ് നേതാക്കള്‍ ജില്ലയില്‍ സജീവമായി ഇല്ലാത്തതിനാല്‍ പി.ജയരാജന്റെ അപ്രമാദിത്വം കൂടുകയാണെന്നും കെ.കെ രാഗേഷ് എം.പിയാണ് ഇതിന് ചുവട് പിടിക്കുന്നതെന്നുമാണ് സംസ്ഥാന നേതാക്കളുടെ ആക്ഷേപം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (48 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (57 minutes ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends