ഇത് ഷൂട്ടിങ് സെറ്റല്ല, സ്ഥലം മാറിപ്പോയി; 'ബഡായി’ പറഞ്ഞ മുകേഷിനെ അന്തസ് പഠിപ്പിച്ച് മത്സ്യത്തൊഴിലാളികൾ

ജനങ്ങള്‍ വലിയ ദുരന്തം അനുഭവിക്കുമ്പോഴും സ്ഥലത്തെത്താതിരുന്ന ജനപ്രതിനിധി നടന്‍ മുകേഷിനെതിരെ കനത്ത പ്രതിഷേധമുയരുന്നു. ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതക്കയത്തിൽ ആയപ്പോൾ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്നതാണ് മുകേഷിനെതിരെ ജനവികാരം ഉയരാൻ ഇടയാക്കിയത്. എം.എൽ.എയെ കൊല്ലത്ത് കാണാനില്ല എന്ന പരാതി ഉയർന്ന ശേഷം എന്നും കൊല്ലത്തുണ്ടെന്ന അവകാശവാദം പൊളിക്കുന്നതായി കടൽതീരത്തെ രംഗങ്ങൾ.
വ്യാഴാഴ്ച്ച ഉച്ച മുതൽ കടലിൽ കാണാതായ മൽസ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോൾ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് മുകേഷ് തീരദേശത്തേക്ക് വന്നത്. സ്ഥലത്തെത്തിയപ്പോഴാകട്ടെ ജനങ്ങളില്‍ നിന്ന് കണക്കിന് കിട്ടുകയും കിട്ടി.
വൈകിട്ട് മന്ദം മന്ദം ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയിൽ ഇരുന്നു. എം.എൽ.എ സ്ഥലത്ത് എത്താത്തിന്റെ രോഷം മത്സ്യതൊഴിലാളികൾക്കിടയിൽ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ?
മത്സ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു. ഉടനേ വന്നു തമാശ ബംഗ്ലാവ് സ്റ്റൈൽ കോമഡി. ''നമ്മൾ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ തമാശ രൂപേണ പരിഹാസം കലർന്ന മറുപടി. ഇതോടെ മത്സ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകളെല്ലാം ജനങ്ങളുടെ എല്ലാ വികാരങ്ങളും അറിയിക്കുന്ന പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ളതായിരുന്നു.
https://www.facebook.com/Malayalivartha

























