ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേരളം

കേരളത്തിൽ നാശം വിതച്ച ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. നിവേദനം തയാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാമിനെ ചുമതലപ്പെടുത്തി. തിരുവനന്തപുരത്തിന് പുറമെ കൊല്ലം,ആലപ്പുഴ,എറണാകുളം.തൃശൂർ,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ കടലാക്രമണം വലിയതോതിൽ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റില്‍ രണ്ടരക്കോടിയുടെ നാശനഷ്ടമാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം ഉണ്ടായിരിക്കുന്നത്. കേരളത്തിലാകെ ഏഴരക്കോടിയുടെ നഷ്ടമുണ്ടായി. ചുഴലികൊടുങ്കാറ്റിന്റെ കെടുതിയില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കുന്ന ധനസഹായത്തിന്പുറമെയാണ് പത്ത് ലക്ഷം രൂപ നല്‍കുക. കൂടാതെ തീരദേശ നിവാസികൾക്ക് സൗജന്യ റേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























