മംഗളം ചാനൽ പോര്; അന്തസ്സുള്ള മനുഷ്യരെ പോലെ മുഖത്ത് നോക്കി ചോദിക്കെടോ പ്രദീപേ,സുനിതയുടെ കടുകട്ടിയായ ഫ് ബി പോസ്റ്റ്

മംഗളം ചാനലിലെ സീനിയർ ജേർണലിസ്റ്റുകൾ പല്ലിൽ കുത്തി വീണ്ടും നാറ്റിക്കുന്നു. മംഗളത്തിൽ നിന്ന് രാജി വച്ച സുനിത ദേവദാസിന് നേർക്ക് മുനവച്ചു ആരോപണം ഉയർത്തിയ എസ് വി പ്രദീപിന് നേർക്ക് തെറിയല്ലാത്തതെല്ലാം പറഞ്ഞു സുനിത.
"ഇവിടെ നിർത്തിയാൽ കൊള്ളാം . എന്നെ പരമ്പര എഴുതാനൊന്നും നിർബന്ധിക്കരുത് .
വേണ്ടാ ... വേണ്ടാഞ്ഞിട്ടാണ് . പ്രദീപ് എന്നുമെന്നും ഇത് പോലത്തെ എഫ്ബി പോസ്റ്റുകൾ ഇടണം , എന്നിട്ട് എത്രയും വേഗം അന്നം തരുന്ന മംഗളം പൂട്ടിച്ചു നന്ദി കാണിക്കണം എന്നുമാണ് എന്റെ ഒരിത് . താങ്കളുടെ അഭിപ്രായം രെഖപ്പെടുത്തിയതിനു നന്ദി
ഞാൻ ഇത്തരം നാറ്റക്കെസിനു കാശു വങ്ങിചെന്നു ഒരുത്തൻ പറഞ്ഞാൽ ക്ഷമിക്കാൻ ഞാൻ മാലാഖയല്ല.
ആത്മാഭിമാനമുള്ള വെറും മനുഷ്യനാണു".
പ്രദീപിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ വലിച്ചുകീറി സുനിത ദേവദാസ്.
ഹണി ട്രാപ് കേസിൽ പെട്ട് വഷളായ ചാനൽ, ജേർണലിസ്റ്റുകളുടെ ചക്കളത്തിപ്പോരിൽ വീണ്ടും കേരളത്തിൽ ആക്ഷേപത്തിനിരയാകുന്നത് കഷ്ടം തന്നെ.
പ്രദീപിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ
""എ കെ ശശീന്ദൻ കേസ് ഹൈകോടതിയുടെ മേൽ നോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണം""
പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും നീതിപരമായി ഇടപെടണം
പരാതിക്കാരിയുടേയും പി എസ് ആൻറണി കമ്മീഷൻറേയും നിലപാട് അനുസരിച്ച് അവസാനിപ്പിക്കേണ്ട കേസല്ല ഏ കെ ശശീന്ദ്രൻ കേസ്...
**പരാതിക്കാരിയുടെ കേസ് മാത്രമല്ല ശശീന്ദ്രൻ കേസ്
അതെ, ഞങ്ങൾ കുറച്ച് മാധ്യമപ്രവർത്തകരുടെ കേസ് കൂടിയാണ് ശശീന്ദ്രൻ കേസ്. "പീഢനം" വസ്തുത ആണെന്നും ആ വസ്തുത ആണ് "വാർത്ത" എന്നും 100% ഞങ്ങളെ വിശ്വസിപ്പിച്ചതിൻറെ അടിസ്ഥാനത്തിൽ, അത് വിശ്വസിച്ചാണ് ആ വാർത്ത ഞങ്ങൾ അവതരിപ്പിച്ചത്. അതിൻറെ പേരിൽ മാത്രം കൊടും ഭരണകൂട ഭീകരത അനുഭവിച്ചതും. അതു കൊണ്ട് മാത്രം അത് ഞങ്ങളുടേയും കേസാണ്. ആർക്കും അത് പെട്ടെന്ന് ഒത്തുതീർക്കാനാകില്ല. ചുരുങ്ങിയ പക്ഷം ഞങ്ങൾക്കറിയണം ഒത്തുതീർപ്പ് വ്യവസ്ഥ എങ്കിലും..പതിറ്റാണ്ടുകളായി കഷ്ടപ്പെട്ട് നേടിയെടുത്തതാണ് വിശുദ്ധിയുളള "മാധ്യമപ്രവർത്തകൻ" എന്ന പദവി....
**അന്വേഷണത്തിന് പല മാനങ്ങൾ ഉണ്ട്. നിരവധി നിഗൂഢതകളും
അന്വേഷണ പരിധിയിൽ പരാതിക്കാരിയുടെ പിൻവലിക്കൽ ഹർജിയിലെ പിൻവലിക്കാനുള്ള സാഹചര്യങ്ങൾ വിശദമായി പരിശോധിക്കപ്പെടണം. അത് എല്ലാ തലത്തിലും "വിശദമായി" തന്നെ വേണം
പി എസ് ആൻറണി ഈ കേസിൽ സത്യസന്ധനല്ല നീതിമാനല്ല ഉറപ്പ്. കമ്മീഷൻ കാലയളവിലെ പി എസ് ആൻറണിയുടെ സാമ്പത്തിക കാര്യങ്ങൾ വിശദമായി പരിശോധിക്കണം.
കമ്മീഷനിൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ച വ്യക്തിയുടെ സാമ്പത്തികം അടക്കം സമഗ്രാന്വേഷണം വേണം
ഈ ഒത്തുതീർപ്പ് ഇടപാടിൽ ഒരു "കനേഡിയൻ" ബന്ധമുണ്ടോ? ഉണ്ടെങ്കിൽ ആ കനേഡിയൻ ബന്ധത്തിൻറെ കേരളത്തിലെ സാന്നിധ്യം, സാമ്പത്തിക ഇടപെടൽ, സാമ്പത്തിക നേട്ടം, യാത്രാ രേഖകൾ, ടെലിഫോൺ രേഖകൾ തുടങ്ങിയവ വിശദമായി പരിശോധിക്കണം.
അതെ ഞങ്ങൾ ഹണി ട്രാപ്പ് കേസിലെ പ്രതികൾ തന്നെ, ശശീന്ദൻ കേസിലെ സത്യാവസ്ഥ മാത്രം തിരയുന്ന നിസ്സഹായരായ നിരപരാധികളായ ഹണിട്രാപ്പ് കേസിലെ മാധ്യമപ്രവർത്തകരായ പ്രതികൾ



ഈ ഫേസ്ബുക് പോസ്റ്റിനുള്ള സുനിതയുടെ മറുപടി ഇങ്ങനെ
"മംഗളത്തിലെ വാർത്താവായനക്കാരൻ എസ് വി പ്രദീപിന്റെ ഫേസ് ബുക്ക് പോസ്റ്റ് ആണിത് .
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ സുനിത ആവില്ല . അപ്പൊ ....
ഡേയ് പ്രദീപേ ,
എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അന്തസ്സുള്ള മനുഷ്യരെ പോലെ മുഖത്ത് നോക്കി ചോദിക്കെടോ .
കിടന്നു ചുമ്മാ കിണുങ്ങാതെ .
എന്താ ഇയാളുടെ സംശയം ?
നിങ്ങളെല്ലാരും കൂടി ശശീന്ദ്രനെ ഫോണിൽ വിളിച്ചു പഞ്ചാരയടിച്ചു റെക്കോർഡ് ചെയ്ത കേസിൽ ഞാൻ ഇടപെട്ടിട്ടുണ്ടോ എന്നതാണോ ? അതിനു ഞാൻ കാശു വാങ്ങിച്ചോ എന്നതാണോ ?
നാണമില്ലേ മനുഷ്യാ എന്നല്ലാത്ത ഒന്നും ഇപ്പോൾ നാവിൽ വരുന്നില്ല .
പിന്നെ ..... നിങ്ങളെല്ലാം കൂടി പത്തെഴുപതു വയസ്സായ ഒരു മനുഷ്യനെ പറഞ്ഞു പറ്റിച്ചു പഞ്ചാരയടിച്ചു അത് റെക്കോർഡ് ചെയ്തു വല്യ വാർത്തയാണെന്നും പറഞ്ഞു പുറത്തു വിട്ടത് വിറ്റു തിന്നിട്ട് വേണമല്ലോ എനിക്ക് അരി വാങ്ങിക്കാൻ !
എന്തിനാ ഇങ്ങനെ ഭൂമിക്കു ഭാരമായി ജീവിച്ചിരിക്കുന്നത് ? ഇത്തരം വിഡ്ഢിത്തരങ്ങൾ എഴുന്നെള്ളിക്കുന്ന നേരം പോയി തൂങ്ങി ചത്തൂടെ ?
ഭൂമിയുടെ ഭാരമെങ്കിലും കുറഞ്ഞു കിട്ടും .
അല്ലേൽ ഇയാളങ്ങു പോയി കേസ് കൊടുക്ക് . എന്നിട്ട് എന്നെയങ്ങു തൂക്കി കൊല്ല് .
അവന്റെ ഒടുക്കത്തെ സംശയങ്ങളും മാനസികരോഗവും ഫോൺ കാൾ പരിശോധിക്കലും !
ഇത്രേം ഒക്കെ ചെയ്തതും പോരാ .. എന്നിട്ട് ആ ചീഞ്ഞ കേസ് എന്റെ നെഞ്ചത്തേക്ക് എടുത്തു വക്കുന്നോ ?
സ്വന്തമായിട്ടങ്ങു എടുത്താൽ മതി . എക്സ്ക്ലൂസീവും കേസും ഒത്തു തീർപ്പും തൊഴുത്തിൽ കുത്തും മംഗളവും ഒക്കെ .
ഇങ്ങോട്ട് വല്ലാതങ്ങ് എടുക്കല്ലേ .
സഹിക്കുന്നതിനും ഒരു പരിധി ഒക്കെയുണ്ട് .
പോടെ .. പോടെ .. പോയി തരത്തിൽ പോയി ചുരണ്ട് ...
https://www.facebook.com/Malayalivartha

























