പാവം, കേരളത്തിന്റെ മുഖ്യ മന്ത്രി; മണ്ണും ചാരിനിന്നവർ പെണ്ണും കൊണ്ടും പോയ അവസ്ഥയിലാണ് പിണറായി വിജയൻ.. ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും ചീത്ത മാത്രം ബാക്കി കിട്ടി

ഇപ്പോൾ തെരഞ്ഞടുപ്പ് വന്നാൽ എൽ ഡി എഫ് ഇല്ലാതാകുമെന്ന് നാട്ടുകാർ പറയുന്നു. തോമസ് ചാണ്ടിയെ സംരക്ഷിച്ചും അഴിമതിക്കാരെ വളർത്തിയും കേരള സർക്കാർ നാൾക്കുനാൾ ഇല്ലാതായികൊണ്ടിരിക്കുന്നു. ബിജെപി പോലും പിണറായി മന്ത്രിസഭയെക്കാൾ കൈയടി നേടി.
വി എസ് അച്ചുതാനന്ദനും നിർമ്മലാ സീതാരാമനുമാണ് പിണറായിയെ പ്രതിസന്ധിയിലാക്കിയത്. പിണറായി വിജയനെ പ്രതിസന്ധിയിലാക്കാൻ അച്ചുതാന്ദൻ പുന്തുറയിൽ ചെന്നു. താൻ മത്സ്യതൊഴിലാളികൾക്കൊപ്പമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റം ഏറ്റെടുക്കേണ്ട റവന്യുമന്ത്രി എവിടെയാണെന്നു പോലും ആർക്കുമറിയില്ല. എല്ലാം തന്റെയും കടകംപള്ളിയുടെയും തലയിൽ ചാരി .
മാധ്യമ പ്രവർത്തകരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇപ്പോൾ ഓർക്കുന്ന പേരാണ് ഉമ്മൻ ചാണ്ടിയുടേത്. ഭരിച്ചാൽ മാത്രം പോരാ ഭരിച്ചതായി അറിയുകയും വേണം എന്ന കാര്യം ഏറ്റവും നന്നായി മനസിലാക്കേണ്ടിയിരിക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. അച്ചുതാനന്ദനും നിർമ്മലാ സീതാരാമനുമൊക്കെ അക്കാര്യം മനസിലാക്കിയവരാണ്. ഉമ്മൻ ചാണ്ടിയാണ് ഇക്കാര്യത്തിൽ ഉസ്താദ്. ഓഖി വന്ന ശേഷം ഓരോ ദിവസവും മലയാളികൾ ഉമ്മൻ ചാണ്ടിയെ ഓർക്കുന്നു.
നിർമ്മല സീതാരാമനും അച്ചുതാനന്ദനും മത്സ്യതൊഴിലാളികളുടെ ഹൃദയത്തോട് ചേർന്നു നിന്നാണ് സംസാരിച്ചത്. മുഖ്യമന്ത്രി അത്തരം അഭിനയങ്ങൾക്ക് തീരെ പിന്നിലാണ്. അദ്ദേഹം പൂന്തുറയിൽ ചെന്നപ്പോൾ തടഞ്ഞതാണ് വാർത്തയായത്. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ല. താഴെക്കിറങ്ങാൻ മുഖ്യമന്ത്രി വിചാരിച്ചാലും ഇറങ്ങിവരാൻ കഴിയാത്ത സാഹചര്യം.
മുഖ്യമന്ത്രിയുടെ ഗ്ലാമർ ഇടിഞ്ഞതാണ് പ്രധാന കാരണം. മാധ്യമങ്ങൾ അദ്ദേഹത്തിന് പൂർണമായും എതിരായി. അവർ അവസരം കാത്തിരുന്ന് ആക്രമിക്കുന്നു. നല്ല കാര്യങ്ങൾ ചെയ്തിട്ടും ഫലമില്ലാത്ത അവസ്ഥ. മുഖ്യമന്ത്രിയും സഹമന്ത്രി മന്ത്രിമാരും തമ്മിലുള്ള ഏകോപനം ഇല്ലായ്മ മറ്റൊരു വിഷയമായി. ഇതിൽ നിന്നും മനസിലാക്കേണ്ടത് ഒരേ ഒരു കാര്യം. പിണറായിയും സംഘവും സ്വഭാവത്തിൽ മാറ്റം വരുത്തണം. മാധ്യമങ്ങളെ കൈയിലെടുക്കണം. ഇല്ലെങ്കിൽ ഇനിയും മണ്ണ് ചാരി നിൽക്കുന്നവർപെണ്ണും കൊണ്ടു പോകും. മുഖ്യമന്ത്രിയാകാൻ വന്നപ്പോൾ മുഖത്ത് ചിരി പേസ്റ്റ് ചെയ്തയാളാണ് പിണറായി. മുഖത്ത് മാത്രമായിരുന്നു മാറ്റം. അതാണ് കുഴപ്പത്തിൽ ചാടിച്ചത്.
https://www.facebook.com/Malayalivartha

























