ഡിഫ്ത്തീരിയ ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ഡിഫ്ത്തീരിയ ബാധിച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പേരാവൂര്‍ മണത്തണ വളയങ്ങാട്ടെ കുന്നത്തു കൂലോത്ത് ഉദയന്റെയും തങ്കമണിയുടെയും മകള്‍ ശ്രീ പാര്‍വതിയാണ് (14) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.
പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു പാർവതി. കഴിഞ്ഞ മാസം സ്കൂളിൽ നിന്നും ബംഗളൂരുവിലേക്ക് വിനോദയാത്ര പോയിരുന്നു. ഈ യാത്ര കഴിഞ്ഞ് വന്നശേഷമാണ് പർവതിയിൽ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കടുത്ത പനിയും ചുമയും മൂലം പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതോടെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ഡിഫ്ത്തീരിയ എന്ന രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്കൂളിലും പാർവതിയുടെ വീടിന് സമീപത്തെ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികളടക്കം നാനൂറോളം പേര്‍ക്ക് വാക്സിനേഷന്‍ നല്കുകയും പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ സമീപകാലത്ത് രണ്ട് ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഡിഫ്ത്തീരിയ ബാധിച്ച് മരണം വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ്.
https://www.facebook.com/Malayalivartha

























