ഒമാനിൽ 20 വർഷത്തിൽ കൂടുതൽ ജയിലിൽ കഴിയുന്ന മലയാളികളെ മോചിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന ആവശ്യവുമായി ഒരു കുടുംബം

ആബിദ ഭർത്താവ് ഷാജഹാനെ കണ്ടിട്ട് 20 വർഷം കഴിഞ്ഞു. ഒമാനിൽ സെയിൽസ് മാനായിരുന്നു കല്ലമ്പകലം സ്വദേശിയായ ഷാജഹാൻ. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും 20 വർഷത്തിലേറെയായി ജയിൽവാസം അനുഭവിക്കുകയാണ്.
ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജഹാൻ അഴിക്കുള്ളിലാകുന്നത്. ഒമാനിൽ സെയിൽസ് മാനായിരുന്ന ഷാജഹാൻ തൊട്ടടുത്ത കടയിലെ ജീവനക്കാരുടെ ആവശ്യത്തിന് കട്ടർ നൽകുകമാത്രമാണ് ചെയ്തത്. എന്നാൽ അവർ ഷാജഹാൻ നൽകിയ കട്ടർ ഉപയോഗിച്ച് ബാങ്ക് കവർച്ച നടത്തുകയും സുരക്ഷാജീവനക്കാരനെ തലക്കടിച്ച് കൊല്ലുകയും ചെയ്തു. ഈ കേസിൽ ഷാജഹാനും പ്രതിയായി.
ഒരു തെറ്റും ചെയ്തില്ലെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട് ഷാജഹാൻ ജീവപര്യന്തം തുറങ്കിലടയ്ക്കപ്പെട്ടു. ഷാജഹാന്റെ കുടുംബാംഗങ്ങൾ എംബസിയെ വരെ സമീപിച്ചിട്ടും നീതികിട്ടിയില്ല. ഷാജഹാനെപ്പോലെ എട്ട് പേരുണ്ട് ഒമാൻ ജയിലിൽ പുറംലോകം കൊതിച്ച് കിടക്കുന്നവർ. തെറ്റിദ്ധാരണയുടെ പേരില്‍ അഴിക്കുളളിലായവരാണിവര്‍. ഇവരെ പുറത്തിറക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്നാണ് ഉറ്റവരുടെ ആവശ്യം.
ഈ സാഹചര്യത്തിൽ ഒമാനിൽ 20 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന മലയാളികളുടെ മോചനത്തിന് സർക്കാർ മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. പലരും തെറ്റിദ്ധാരണയുടെ പുറത്താണ് തടവിലായതെന്നും ഒമാൻ ഭരണകൂടം ശിക്ഷാ ഇളവുകൾ നൽകിയിട്ടും മോചനത്തിന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























