Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ചുഴലിക്കാറ്റിനെ കുറിച്ച് അറിയിപ്പ് കിട്ടിയിരുന്നില്ല, ന്യൂനമര്‍ദ്ദത്തെ കുറിച്ച് മാത്രമായിരുന്നു മുന്നറിയിപ്പ്

06 DECEMBER 2017 12:07 PM IST
മലയാളി വാര്‍ത്ത

 ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മൂന്ന് ദിവസം മുന്‍പെങ്കിലും മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു. നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം ചുഴലിക്കാറ്റിനെ കുറിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇത് ലഭിച്ച അഞ്ച് മിനിട്ടിനുള്ളില്‍ എല്ലായിടത്തേക്കും സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പും പോയി. ചുഴലി മുന്നറിയിപ്പ് ലഭിച്ചയുടന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേന്ദ്ര ദുരന്ത നിവാരണ മാര്‍ഗരേഖ പ്രകാരം തന്നെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. മുഴുവന്‍ സേനാ വിഭാഗങ്ങളുമായി സര്‍ക്കാര്‍ ബസപ്പെട്ട് സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചു.

28ന് ഒരു മുന്നറിയിപ്പും ലഭിച്ചില്ല. 29ന് ഉച്ചയ്ക്ക് 2.30ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാതെ ചുഴലിക്കാറ്റിനെ കുറിച്ച് ഇമെയിലൂടെയും ഫോണിലൂടെയും ആരും അറിയിപ്പ് നല്‍കിയില്ല. 30ന് ആദ്യം ചുഴലിക്കാറ്റിനെ കുറിച്ച് അറിയിപ്പ് കിട്ടിയിരുന്നില്ല. ന്യൂനമര്‍ദ്ദത്തെ കുറിച്ച് മാത്രമാണ് പറഞ്ഞിരുന്നത്. ദുരന്തനിവാരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയില്ല. ഇവിടെ വന്ന കേന്ദ്രമന്ത്രിമാരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്രതീക്ഷിത ദുരന്തമാണുണ്ടായത്. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലൊരു ചുഴലിക്കാറ്റ് സംസ്ഥാനത്തുണ്ടായത്. നേവിയും കോസ്റ്റുഗാര്‍ഡും നല്ലതീതിയില്‍ പ്രവര്‍ത്തിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തിന്റെ ദുരിതത്തില്‍ പങ്കുചേര്‍ന്ന കേന്ദ്രമന്ത്രിമാരായ നിര്‍മലാസീതാരാമനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും നന്ദി അറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല.

ദുരന്തമുണ്ടായപ്പോള്‍ സംസ്ഥാനത്തെ ഭൂരിപക്ഷം മാധ്യമങ്ങളും സര്‍ക്കാരിനും ജനങ്ങള്‍ക്കും നിന്നപ്പോള്‍ ചിലമാധ്യമങ്ങള്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. ഇത് ശരിയാണോ എന്ന് ഭാവിയില്‍ അവര്‍ പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ വീഴ്ച സംഭവിച്ചില്ല. ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കും. 15 കപ്പലുകള്‍ ഏഴ് ഹെലികോപ്റ്ററുകള്‍ നാല് വിമാനങ്ങള്‍ ആദ്യ ദിവസം തന്നെ തിരച്ചിലി നിറങ്ങി. പൊലിസും ഫയര്‍ഫോഴ്‌സും രംഗത്തിറങ്ങി. ഇതിപ്പോഴും തുടരുന്നു. വകുപ്പുകളുടെ ഏകോപനം ശകതമാണ്. രണ്ട് മന്ത്രിമാര്‍ മുഴുവന്‍ സമയവും ആദ്യ ദിനം മുതല്‍ പ്രവര്‍ത്തനരംഗത്തുണ്ട്.

52 ക്യാമ്പുകള്‍ തുറന്നു. 8556 പേരെ ക്യാമ്പുകളില്‍ വിവിധ ക്യാമ്പുകളിലുണ്ട്. ലക്ഷദ്വീപ് ഗുജറാത്ത് ഗോവ മഹാരാഷ്ട്ര എന്നിവിടങ്ങളുമായി പ്രവര്‍ത്തനം ഏകോപിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ എത്തിയവരെ മടക്കി കൊണ്ടുവന്നിരിക്കുകയാണ്. മറ്റു സംസ്ഥാനക്കാരെയും അവിടെ എത്തിക്കും. ഒരാഴ്ചയായി തൊഴില്‍ നഷ്ടപ്പെട്ട മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 45 രുപയും എഴു ദിവസം നല്‍കും. ഒരു മാസം സൗജന്യ നല്‍കും. ബോട്ടിനും വള്ളത്തിനും നഷ്ടപരിഹാരം. മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം , തൊഴില്‍ പരിശീലനം. ഇതിനായി ഉന്നതതല കമ്മിറ്റി രൂപികരിച്ചു . ബോട്ടുകളില്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കും. മൊബൈലില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം കൊണ്ടുവരും. ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കും. തീരദേശ പോലിസ് സേനയില്‍ കൂടുതല്‍ പേരെ നിയമനം നടത്തും. തീരദേശത്തുള്ള മല്‍സ്യ തൊഴിലാളികളില്‍ നിന്ന് 200 പേരെ റിക്രൂട്ട് ചെയ്യും. ഇതില്‍ മസ്യബന്ധനത്തിനിടെ മരിച്ചവരുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കും.

ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കും. തിരച്ചില്‍ തുടരും. തിരച്ചിലില്‍ മത്സ്യത്തൊഴിലാളികളെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കാന്‍ പോലിസ് റവന്യു വകുപ്പുകളെ ചുമതലപ്പെടുത്തി. ഓഖി ദുരന്തം കേന്ദ്രം ദേശീയ ദുരന്തമായി പ്രഖ്യപിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവര്‍ക്ക് ഉചിതമായ സാമ്പത്തിക സഹായം നല്‍കും. കാലാവസ്ഥ വ്യതിയാനം വഴിയുള്ള മാറ്റങ്ങള്‍ പഠിക്കാന്‍ കേന്ദ്രം സംവിധാനം ഏര്‍പ്പെടുത്തണം. കാലാവസ്ഥ പ്രവചനത്തിലെ പാളിച്ചകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

1130 മലയാളികളടക്കം 2600 ലധികം പേരെ സേനാ വിഭാഗങ്ങള്‍ രക്ഷപ്പെടുത്തി. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണിത്. വ്യോമ നാവിക കോസ്റ്റല്‍ ഗാര്‍ഡ് സേനാ വിഭാഗങ്ങള്‍ നടത്തിയത് തീവ്ര രക്ഷാപ്രവര്‍ത്തനമാണ്. ഈ സേനാ വിഭാഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നു.
കണ്ടെത്താനുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അസാധാരണ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരും സേനാ വിഭാഗങ്ങളും മനുഷ്യ സാധ്യമായ എല്ലാം ചെയ്യുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (1 hour ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (1 hour ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (3 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (5 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (6 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (6 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (6 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (6 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (7 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (7 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (8 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (8 hours ago)

Malayali Vartha Recommends