ചുഴലിക്കാറ്റിനെ കുറിച്ച് അറിയിപ്പ് കിട്ടിയിരുന്നില്ല, ന്യൂനമര്‍ദ്ദത്തെ കുറിച്ച് മാത്രമായിരുന്നു മുന്നറിയിപ്പ്

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മൂന്ന് ദിവസം മുന്‍പെങ്കിലും മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു. നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം ചുഴലിക്കാറ്റിനെ കുറിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇത് ലഭിച്ച അഞ്ച് മിനിട്ടിനുള്ളില്‍ എല്ലായിടത്തേക്കും സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പും പോയി. ചുഴലി മുന്നറിയിപ്പ് ലഭിച്ചയുടന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേന്ദ്ര ദുരന്ത നിവാരണ മാര്‍ഗരേഖ പ്രകാരം തന്നെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. മുഴുവന്‍ സേനാ വിഭാഗങ്ങളുമായി സര്‍ക്കാര്‍ ബസപ്പെട്ട് സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചു.
28ന് ഒരു മുന്നറിയിപ്പും ലഭിച്ചില്ല. 29ന് ഉച്ചയ്ക്ക് 2.30ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാതെ ചുഴലിക്കാറ്റിനെ കുറിച്ച് ഇമെയിലൂടെയും ഫോണിലൂടെയും ആരും അറിയിപ്പ് നല്‍കിയില്ല. 30ന് ആദ്യം ചുഴലിക്കാറ്റിനെ കുറിച്ച് അറിയിപ്പ് കിട്ടിയിരുന്നില്ല. ന്യൂനമര്‍ദ്ദത്തെ കുറിച്ച് മാത്രമാണ് പറഞ്ഞിരുന്നത്. ദുരന്തനിവാരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയില്ല. ഇവിടെ വന്ന കേന്ദ്രമന്ത്രിമാരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്രതീക്ഷിത ദുരന്തമാണുണ്ടായത്. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലൊരു ചുഴലിക്കാറ്റ് സംസ്ഥാനത്തുണ്ടായത്. നേവിയും കോസ്റ്റുഗാര്‍ഡും നല്ലതീതിയില്‍ പ്രവര്‍ത്തിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തിന്റെ ദുരിതത്തില്‍ പങ്കുചേര്‍ന്ന കേന്ദ്രമന്ത്രിമാരായ നിര്‍മലാസീതാരാമനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും നന്ദി അറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല.
ദുരന്തമുണ്ടായപ്പോള്‍ സംസ്ഥാനത്തെ ഭൂരിപക്ഷം മാധ്യമങ്ങളും സര്‍ക്കാരിനും ജനങ്ങള്‍ക്കും നിന്നപ്പോള്‍ ചിലമാധ്യമങ്ങള്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. ഇത് ശരിയാണോ എന്ന് ഭാവിയില്‍ അവര്‍ പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടികളില്‍ വീഴ്ച സംഭവിച്ചില്ല. ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കും. 15 കപ്പലുകള്‍ ഏഴ് ഹെലികോപ്റ്ററുകള്‍ നാല് വിമാനങ്ങള്‍ ആദ്യ ദിവസം തന്നെ തിരച്ചിലി നിറങ്ങി. പൊലിസും ഫയര്‍ഫോഴ്‌സും രംഗത്തിറങ്ങി. ഇതിപ്പോഴും തുടരുന്നു. വകുപ്പുകളുടെ ഏകോപനം ശകതമാണ്. രണ്ട് മന്ത്രിമാര്‍ മുഴുവന്‍ സമയവും ആദ്യ ദിനം മുതല്‍ പ്രവര്‍ത്തനരംഗത്തുണ്ട്.
52 ക്യാമ്പുകള്‍ തുറന്നു. 8556 പേരെ ക്യാമ്പുകളില്‍ വിവിധ ക്യാമ്പുകളിലുണ്ട്. ലക്ഷദ്വീപ് ഗുജറാത്ത് ഗോവ മഹാരാഷ്ട്ര എന്നിവിടങ്ങളുമായി പ്രവര്‍ത്തനം ഏകോപിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ എത്തിയവരെ മടക്കി കൊണ്ടുവന്നിരിക്കുകയാണ്. മറ്റു സംസ്ഥാനക്കാരെയും അവിടെ എത്തിക്കും. ഒരാഴ്ചയായി തൊഴില്‍ നഷ്ടപ്പെട്ട മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 45 രുപയും എഴു ദിവസം നല്‍കും. ഒരു മാസം സൗജന്യ നല്‍കും. ബോട്ടിനും വള്ളത്തിനും നഷ്ടപരിഹാരം. മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം , തൊഴില്‍ പരിശീലനം. ഇതിനായി ഉന്നതതല കമ്മിറ്റി രൂപികരിച്ചു . ബോട്ടുകളില്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കും. മൊബൈലില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം കൊണ്ടുവരും. ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കും. തീരദേശ പോലിസ് സേനയില്‍ കൂടുതല്‍ പേരെ നിയമനം നടത്തും. തീരദേശത്തുള്ള മല്‍സ്യ തൊഴിലാളികളില്‍ നിന്ന് 200 പേരെ റിക്രൂട്ട് ചെയ്യും. ഇതില്‍ മസ്യബന്ധനത്തിനിടെ മരിച്ചവരുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കും.
ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കും. തിരച്ചില്‍ തുടരും. തിരച്ചിലില്‍ മത്സ്യത്തൊഴിലാളികളെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കാന്‍ പോലിസ് റവന്യു വകുപ്പുകളെ ചുമതലപ്പെടുത്തി. ഓഖി ദുരന്തം കേന്ദ്രം ദേശീയ ദുരന്തമായി പ്രഖ്യപിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവര്‍ക്ക് ഉചിതമായ സാമ്പത്തിക സഹായം നല്‍കും. കാലാവസ്ഥ വ്യതിയാനം വഴിയുള്ള മാറ്റങ്ങള്‍ പഠിക്കാന്‍ കേന്ദ്രം സംവിധാനം ഏര്‍പ്പെടുത്തണം. കാലാവസ്ഥ പ്രവചനത്തിലെ പാളിച്ചകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
1130 മലയാളികളടക്കം 2600 ലധികം പേരെ സേനാ വിഭാഗങ്ങള്‍ രക്ഷപ്പെടുത്തി. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണിത്. വ്യോമ നാവിക കോസ്റ്റല്‍ ഗാര്‍ഡ് സേനാ വിഭാഗങ്ങള്‍ നടത്തിയത് തീവ്ര രക്ഷാപ്രവര്‍ത്തനമാണ്. ഈ സേനാ വിഭാഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നു.
കണ്ടെത്താനുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അസാധാരണ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരും സേനാ വിഭാഗങ്ങളും മനുഷ്യ സാധ്യമായ എല്ലാം ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha


























