നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയ ആളെ നാട്ടുകാർ പിടികൂടി; സംഭവം തൃശൂരിൽ

അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടു പോയ ആളെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. തൃശൂരിലാണ് സംഭവം നടന്നത്. ജിമ്മീസ് കോളനിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശുകാരായ ദമ്പതികളുടെ നാല് വയസുകാരിയായ മകൾ കാജലിനെ ഉച്ചക്കഴിഞ്ഞ് കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ തൃശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. സംഭവത്തിൽ കൊല്ലം സ്വദേശിയായ വിജയനാണ് പിടിയിലായി. പോലീസ് അന്വേഷണം നടത്തുന്നതിനിടെ കുന്നംകുളത്ത് വച്ച് മദ്യപിച്ച് ലക്കുകെട്ട ഒരാളോടൊപ്പം നാട്ടുകാര്‍ ഒരു കുട്ടിയെ കണ്ടു. സംശയത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കുന്നംകുളം പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടു വന്നതാണെന്ന് ബോധ്യമായി.
വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ കുട്ടിയെ ഏറ്റുവാങ്ങി. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സൗഹൃദം നടിച്ച് കൊണ്ടുവന്ന് വളയും മാലയും വാങ്ങി നല്‍കി കടത്താനായിരുന്നു ശ്രമം. വൈകുന്നേരത്തോടെ വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് കുട്ടി കരഞ്ഞപ്പോഴാണ് നാട്ടുകാര്‍ വിജയനെ പിടികൂടിയത്.
കൊല്ലം കുണ്ടറ സ്വദേശിയായ വിജയന്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണമെടുത്തതിനെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ടിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ വര്‍ഷങ്ങളായി ഗുരുവായൂര്‍ കുന്നംകുളം മേഖലയിലെ വഴിയോരത്താണ് താമസം. മദ്യലഹരിയില്‍ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നതാകാമെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha

























