സി പി എമ്മിന്റെ നടപടിക്കെതിരെ സി പി ഐ യിൽ അമർഷം പുകയുന്നു; തങ്ങളുടെ നേട്ടം നിയമവകുപ്പിന്റേതാക്കി മാറ്റാൻ ശ്രമിച്ചെന്ന് സി പി ഐ

നിലം നികത്തിയാൽ ജയിൽ എന്ന റവന്യം, കൃഷി വകുപ്പുകളുടെ ശുപാർശ നിയമവകുപ്പിന്റെതാണെന്ന പേരിൽ ദിനപത്രങ്ങൾക്ക് ചോർത്തി കൊടുത്ത സി പി എമ്മിന്റെ നടപടിക്കെതിരെ സി പി ഐ യിൽ അമർഷം പുകയുന്നു. തങ്ങളുടെ നേട്ടം നിയമവകുപ്പിന്റേതാക്കി മാറ്റാൻ ശ്രമിച്ചു എന്നാണ് സി പി ഐ യുടെ ആക്ഷേപം.
യഥാർത്ഥത്തിൽ ദിനപത്രങ്ങളിലെ ഒന്നാം പേജിലെ തലക്കെട്ടായി പുറത്തു വന്ന ' നിലം നികത്തിയാൽ ജയിൽ' എന്ന പ്രധാന വാർത്ത നിയമവകുപ്പിന്റെ ശുപാർശയല്ല. പകരം കൃഷി, റവന്യുമന്ത്രിമാരുടെ ശുപാർശമാണ്. സ്വകാര്യ വ്യക്തികൾക്ക് നിലം നികത്താൻ ഒരു കാരണവശാലും അനുകൂലിക്കില്ല.
സി പി ഐ യുടെ പ്രസ്റ്റീജ് ശുപാർശയാണ് നിയമവകുപ്പിന്റേതാക്കി മാറ്റിയത്. അതേ സമയം സംഭവം ഒരിക്കലും നടപ്പിലാക്കാൻ സാധ്യതയില്ല. ശുപാർശ സി പി ഐയുടേതായതിനാൽ ഇടതു മുന്നണി ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഇടതു മുന്നണി പണ്ടത്തെ മുന്നണിയല്ല. അവർ ഇത്തരം ശുപാർശകൾ നടപ്പിലാക്കാനുള്ള മാനസികാവസ്ഥയിലല്ല. സി പി എം പഴയ സിപിഎമ്മല്ല. അവർക്ക് നിരവധി അജണ്ടകളുണ്ട്. അത് നടപ്പിലാക്കുന്നതിൽ മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്.
നിലവിൽ നിലംനികത്തൽ ഉദ്യോഗസ്ഥർ കണ്ടെത്തിയാൽ പിഴയsച്ച് രക്ഷപ്പെടം. ഇതിനാണ് സി പി എമ്മിന് താത്പര്യം. മുമ്പും വലിയ സമ്പന്നർ ഇത്തരത്തിൽ പിഴയടച്ച് രക്ഷപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പല വലിയ മാളുകളും ഇത്തരത്തിൽ പിഴ അടച്ച് നടപടികളിൽ നിന്നും രക്ഷപ്പെട്ടവരാണ്. സി പി ഐ സംസ്ഥാന കൗൺസിൽ നിയമ ഭേദഗതിക്ക് ശുപാർശ നൽകിയിരുന്നു. മന്ത്രി ചന്ദ്രശേഖരനും സുനിൽകുമാറും കൂടിയാലോചനകൾ നടത്തിയ ശേഷമാണ് ശുപാർശ കൈമാറിയത്.
അതേ സമയം സി പി ഐ യെ പ്രതികൂട്ടിലാക്കിയ ചില നിയമ നിർദ്ദേശങ്ങളും നിയമവകുപ്പ് ഉൾപ്പെടുത്തി. പൊതു ആവശ്യത്തിനു നെൽവയൽ നികത്താൻ പ്രാദേശിക ഭരണ സമിതിയുടെ അനുവാദം ആവശ്യമില്ലെന്ന ശുപാർശ കൃഷി, റവന്യം മന്ത്രിമാരുടേതല്ല. അത്തരമൊരു ഭേദഗതി അനുസരിക്കില്ലെന്നാണ് കൃഷി, റവന്യു വകുപ്പുകളുടെ നിലപാട്. പ്രാദേശിക നിരീക്ഷണ സമിതികൾ ഒഴിവാക്കണമെന്ന ആവശ്യം നിയമത്തിന്റെ സാംഗത്യം ഇല്ലാതാക്കും.
ഇടതു മുന്നണി യോഗത്തിൽ സി പി ഐയുടേതല്ലാത്ത ശുപാർശകൾ അവർ എതിർക്കും. എന്നാൽ ബാക്കി ശുപാർശകൾ സി പി ഐ അനുകൂലിക്കും. സി പി ഐ യും സി പി എമ്മും തമ്മിലുള്ള തർക്കം ഇതോടെ പുതിയ മേഖലകളിലേക്ക് കടക്കുകയാണ്. സി പി ഐ നൽകുന്ന എല്ലാ മികച്ച ശുപാർശകളും സി പി എം പിടിച്ചെടുക്കും. അതാണ് സി പി എമ്മിന്റെ തീരുമാനം. സി പി ഐ യെ ഒറ്റയ്ക്ക് ആളാകാൻ സി പി എം അനുവദിക്കില്ല. ഇത്രയും കാലം അതാണ് നടന്നത്. പുതിയ വാർത്തയിലൂടെ ഇതിനൊരു മാറ്റം ഉണ്ടായിരിക്കുകയാണ്. ഭാവിയിൽ സി പി ഐ സൂക്ഷിക്കണം. ആറ്റു നോറ്റ് കാത്തിരിക്കുന്ന കുഞ്ഞിനെ ചിലപ്പോൾ അടിച്ചുമാറ്റിയേക്കാം.
https://www.facebook.com/Malayalivartha



























