കോപ്റ്റർ യാത്ര പുറത്തുവിട്ടത് സി പി ഐയാണെന്ന് സംശയിച്ച് മുഖ്യമന്ത്രി, വിഷയം പൊട്ടിത്തെറിയിലേക്ക്

ഓഖി സംഘത്തെ കാണാൻ ഹെലികോപ്റ്റർ ഉപയോഗിച്ചത് വിവാദമാക്കിയത് സി പി ഐയാണെന്ന് മുഖ്യമന്ത്രിക്ക് സംശയം. ബിൽ നൽകാൻ തന്റെ അനുമതി തേടിയില്ലെന്ന റവന്യുമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ പിണറായി റവന്യു മന്ത്രിയെ കൃത്യമായും സംശയിക്കുന്നു.
റവന്യു മന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെ മാധ്യമങ്ങൾക്ക് വിവരം ചോർന്നു കിട്ടില്ലെന്നാണ് മുഖ്യമന്ത്രി സംശയിക്കുന്നത്. റവന്യം മന്ത്രി ചന്ദ്രശേഖരൻ മുഖ്യമന്ത്രിയുമായി തെറ്റലിലാണ്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പിണറായിക്ക് പിടിക്കാതിരിക്കുമ്പോഴാണ് ഹെലികോപ്റ്റർ വിവാദം ഉണ്ടായത്. പാർട്ടിയുടെ തൃശുർ സമ്മേളനത്തിൽ നിന്നും ഭാഖി കേന്ദ്ര സംഘത്തെ കാണാൻ വന്നു എന്ന കാര്യം രഹസ്യമായിരുന്നു.
മുഖ്യമന്ത്രിയുടെ സ്റ്റാഫിന് മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്. അവരിൽ നിന്നും ഒരു കാരണവശാലും വിവരം ചോരില്ല. പിന്നെ ഫയൽ എഴുതിയ ഉദ്യോഗസ്ഥരെ സംശയിക്കണം. എന്നാൽ മുഖ്യമന്ത്രി വന്നതും പോയതും പാർട്ടി സമ്മേളനത്തിനാണെന്ന കാര്യം അവർക്കറിയില്ല. എന്നാൽ തൃശൂരിലെ പല സി പി ഐ നേതാക്കൾക്ക് ഇക്കാര്യം അറിയാമായിരുന്നു എന്നാണ് സൂചന.
അവർ റവന്യം മന്ത്രിയെ വിവരം അറിയിച്ചു. സി പി ഐ സംസ്ഥാന നേതൃത്വത്തെയും അറിയിച്ചു. റവന്യുമന്ത്രാലയം ഫയലിന്റെ വരവും പോക്കും കൃത്യമായി നിരീക്ഷിച്ചു. ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കണമെങ്കിൽ റവന്യു മന്ത്രി ഫയൽ കാണണം. അങ്ങനെ ഫയൽ കാണിക്കാതെ വന്നപ്പോൾ സംശയമായി. റവന്യു സെക്രട്ടറിയുമായി മന്ത്രി സംസാരിക്കാറില്ല. സെക്രട്ടേറിയറ്റിലെ ചില സിപിഐ അനുകൂല നേതാക്കൾ വിവരം മന്ത്രിക്ക് കൈമാറി. അതോടെ സംഗതി പുറത്തായി.
വിവരം എങ്ങനെയാണ് ചോർന്നത് എന്നതിനെക്കുറിച്ച് ചില അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിൽ എന്തെങ്കിലും ഫലമുണ്ടാകുമെന്ന് റവന്യുമന്ത്രി കരുതുന്നില്ല. അതുകൊണ്ടാണ് രഹസ്യവിവരം പുറത്തായത്. ഇതെങ്ങനെ പുറത്തു പോയെന്നും ആരു വഴി പുറത്തു പോയെന്നും കണ്ടെത്തുന്നത് എളുപ്പമല്ല. പോലീസ് വിചാരിച്ചാൽ പോലും കണ്ടെത്താൻ കഴിയുന്ന കാര്യമല്ല ഇത്. കാരണം വിവരം എവിടെ നിന്നും ലഭിച്ചു എന്ന കാര്യം മാതൃഭുമി പുറത്തുവിടില്ല.
അതിനിടെ എൽ ഡി എഫിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന വീരേന്ദ്രകമാറിന് വാർത്ത കനത്ത പ്രഹരമായി മാറി. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം വേണ്ടിയിരുന്നില്ല എന്ന അഭിപ്രായമാണ് വീരനുള്ളത്. എന്നാൽ മാത്യഭൂമിയുടെ എഡിറ്റോറിയൽ പോളിസിയിൽ വീരൻ തത്കാലം ഇടപെടില്ല. ഇത്തരമൊരു വാർത്ത മാത്യഭൂമിയിൽ വന്നതിൽ പിണറായിയും ദുഖിതനാണ്.
സി പി ഐവുമായുള്ള സി പി എമ്മിന്റെ ബന്ധം വല്ലാത്ത ഉലച്ചിലിൽ എത്തിയിരിക്കുകയാണ്. സി പി ഐ യെ ഇടത് മുന്നണിയിൽ നിന്നും പുറത്താക്കും എന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നതെന്ന സംശയവും രാഷ്ട്രീയ നിരീക്ഷകർക്കുണ്ട്.
https://www.facebook.com/Malayalivartha
























