സിപിഎമ്മുകാരനായ ഗവാസ്കറെ പാർട്ടിയും, പോലീസ് അസോസിയേഷനും കയ്യൊഴിയുന്നു; ഗവാസ്‌ക്കർക്കൊപ്പമെന്ന് പറഞ്ഞു നടന്ന ഒരുകൂട്ടം ഐ പി എസുകാർ വരെ അവസാന നിമിഷം കാലുവാരി: ഹൈക്കോടതിയിൽ നിന്നെങ്കിലും തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ച് ദാസ്യ പണിക്കിടയിൽ എഡിജിപി യുടെ മകളുടെ മർദ്ദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്കർ

സർക്കാരും പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരും ചേർന്ന് തന്നെ കബളിപ്പിക്കുകയാണെന്ന് ദാസ്യ പണിക്കിടയിൽ എഡിജിപി യുടെ മകളുടെ മർദ്ദനമേറ്റ ഡ്രൈവർ ഗവാസ്കർക്ക് പരാതി. സി പി എം വിശ്വാസിയായ തന്നെ പാർട്ടി നേത്യത്വം നൽകുന്ന പോലീസ് അസോസിയേഷൻ സഹായിക്കുന്നില്ലെന്നും അദ്ദേഹം പരാതിയുണ്ട്. എന്നാൽ ഗവാസ്കറിന് നീതി ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിച്ചിട്ടുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ ആണയിടുന്നു.
എഡിജിപിയെ പിണക്കാതെ മുന്നോട്ടു പോകാനാണ് പോലീസ് അസോസിയേഷൻ ശ്രമിക്കുന്നതെന്ന് ഗവാസ്കറുടെ കുടുംബം ആരോപിക്കുന്നു. ഗവാസ്കറിനാണ് മർദ്ദനമേറ്റത്. അക്കാര്യം തെളിയിക്കപ്പെട്ടതാണ്. ഇത് സംബന്ധിച്ച് മെഡിക്കൽ രേഖകൾ ഉണ്ട്. എന്നാൽ അതല്ല നടക്കുന്നത്. ഡ്രൈവർ തന്നെ തല്ലിയെന്ന് വ്യാജ പരാതി ഉന്നയിച്ച ഡി ജി പി പുത്രിക്ക് വേണ്ടിയാണ് നിയമം ഇപ്പോൾ നിലകൊള്ളുന്നത്.
അവരുടെ ശരീരിക മാനസികാവസ്ഥയെ കുറിച്ചാണ് പോലീസ് വൃത്തങ്ങൾ ചർച്ച ചെയുന്നത് .പോലീസ് ഉദ്യോഗസ്ഥരിൽ 90 ശതമാനവും ക്യാമ്പ് ഫോളോവർമാർ ഉള്ളവരാണ്. വിവാദം മൂത്താൽ അടിമകൾ ഇല്ലാതാകുമോ എന്ന ഭയമാണ് ഉയർന്ന ഉദ്യോഗസ്ഥർക്കുള്ളത്. ഗവാസ്ക്കറെയാണ് അവരെല്ലാം കുറ്റപ്പെടുത്തുന്നത്. തങ്ങൾക്ക് സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ട അവസ്ഥയാണുള്ളതെന്നും കുടുംബം പറയുന്നു.
ഗവാസ്കറുടെ നടപടി ചട്ടലംഘനമാണെന്ന് കരുതുന്ന നിരവധി പോലീസുകാരുണ്ട്. ഒരു ഉയർന്ന ഉദ്യോഗസ്ഥനെതിരെ ഒരു സാധാ പോലീസുകാരന് സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നു എന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
ഫലത്തിൽ പോലീസുകാരെല്ലാം ഒറ്റക്കെട്ടായി ഡി ജി പി ക്കൊപ്പമാണ് നിൽക്കുന്നത്. ഗവാസ്കറിനൊപ്പം സർക്കാർ പോലുമില്ല എന്നതാണ് സത്യം. സർക്കാരിന് ഉയർന്ന ഉദ്യോഗസ്ഥരെ പിണക്കാൻ കഴിയില്ല. അങ്ങനെ പിണക്കാൻ സർക്കാരിന് ധൈര്യമില്ല എന്നതാണ് സത്യം . സർക്കാരിനെ സംബന്ധിച്ചടത്തോളം ആരെയും പിണക്കാനാവില്ല. അതിവിപ്ലവം സർക്കാരിന് കാണിക്കാനുമാവില്ല.
ഗവാസ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തനിക്ക് മുന്നോട്ട് പോകാനാവില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഡ്രൈവർ ഹൈകോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് മാത്രമാണ് ഗവാസ്കർ നീതി പ്രതീക്ഷിക്കുന്നത്. തനിക്കെതിരെ പുത്രി നൽകിയ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് നൽകിയതിൽ ഗവാസ്കറിന് പ്രതിഷേധമുണ്ട്. അത് ഒത്തുകളിയുടെ ഭാഗമാണെന്ന് ഗവാസ്കർ കരുതുന്നു. ഒടുവിൽ താൻ തന്നെ ഇരയാകുമെന്നും അദ്ദേഹത്തിനറിയാം.
https://www.facebook.com/Malayalivartha
























