Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

വിവാഹ വാഗ്ദാനം നല്‍കി നടത്തുന്ന ലൈംഗിക ബന്ധങ്ങളെ ബലാല്‍സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി

28 DECEMBER 2014 11:23 AM IST
മലയാളി വാര്‍ത്ത.

 വിവാഹ വാഗ്ദാനം നല്‍കി നടത്തുന്ന ലൈംഗിക ബന്ധങ്ങളെയെല്ലാം ബലാല്‍സംഗമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാസിക് സ്വദേശിയായ രാഹുല്‍ പാട്ടീല്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയടെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍. ഇന്ത്യയിലെ നഗരങ്ങളില്‍ നടക്കുന്ന വിവാഹ പൂര്‍വബന്ധങ്ങളില്‍ ഞെട്ടേണ്ട സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നും കാണിച്ച് രാഹുലിന്റെ മുന്‍ കാമുകി സീമ ദേശ്മുഖ് കേസ് കൊടുത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വിവാഹം കഴിക്കാമെന്ന് വാക്കുനല്‍കി വഞ്ചിച്ചുവെന്നും താന്‍ രാഹുലില്‍നിന്ന് ഗര്‍ഭിണിയാണെന്നും സീമ പരാതിയില്‍ പറഞ്ഞിരുന്നു. രാഹുല്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍, സീമയുമായുണ്ടായിരുന്ന ബന്ധം ഉഭയ സമ്മത പ്രകാരമുള്ളതായിരുന്നുവെന്ന് രാഹുല്‍ അവകാശപ്പെട്ടു. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നതെന്നും രാഹുല്‍ വാദിച്ചു.
അഭിഭാഷകരാണ് രാഹുലും സീമയും. 1999 മുതല്‍ ഇവര്‍ക്ക് പരിചയമുണ്ട്. 2006 മുതല്‍ ഇരുവരും തമ്മില്‍ ലൈംഗിക ബന്ധവും ഉണ്ടായിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന് ആദ്യം വാക്കുനല്‍കിയ രാഹുല്‍ 2009ല്‍ അത് സാധിക്കില്ലെന്ന് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് സീമ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍, ഇതിനുശേഷവും ഇരുവരും തമ്മില്‍ ലൈംഗികബന്ധമുണ്ടായിട്ടുണ്ടെന്ന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
സമൂഹം മാറുകയാണെന്ന വ്യക്തമായ സൂചനയോടെയാണ് ഇക്കാര്യത്തില്‍ കോടതി നിരീക്ഷണം നടത്തിയിട്ടുള്ളത്. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഞെട്ടേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളത്. ഒരു ബന്ധം നിലനില്‍ക്കെ, മറ്റൊരാളുമായി ലൈംഗിക ബന്ധമുണ്ടാകുന്ന സംഭവങ്ങള്‍ ഇപ്പോള്‍ സാധാരണയാണ്. വേണമെങ്കില്‍, ലൈംഗികത ആസ്വദിക്കാനായി ഒരാള്‍ക്ക് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ പോലുമാകും. മുംബൈയും പുണെയും പോലുള്ള നഗരങ്ങളില്‍ ഇത് വലിയ സംഭവമായി കാണേണ്ടതുമില്ലെന്ന് ജസ്റ്റിസ് മൃദുല ഭട്കര്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയായ വിദ്യാസമ്പന്നയായ ഒരു യുവതിക്ക് തന്റെ ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു ബന്ധത്തിലേര്‍പ്പെടാനാവും. അതിന്റെ പ്രത്യാഘാതങ്ങളറിഞ്ഞുകൊണ്ടാണ് അവരത് ചെയ്യുന്നത്. ലിവ്ഇന്‍ ബന്ധങ്ങളെ സമൂഹം അംഗീകരിച്ചുതുടങ്ങിയ കാലമാണിത്. സ്ത്രീയുടെ ലൈംഗികാവകാശങ്ങളെയും അമ്മയാകണോ വേണ്ടയോ എന്ന തീരുമാനത്തെയും നിയമം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ ബന്ധങ്ങളെയും അതത് സംഭവങ്ങളുടെ സാഹചര്യമനുസരിച്ച് മാത്രമേ വിലയിരുത്താനാകൂവെന്നും കോടതി വ്യക്തമാക്കി.
വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത, പാവപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്താല്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, പങ്കാളികള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാവുകയും അവര്‍ക്കിടയിലെ പ്രണയം നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍, മുന്‍കാലങ്ങളിലുണ്ടായിട്ടുള്ള ലൈംഗിക ബന്ധങ്ങളെ ബലാല്‍സംഗമെന്ന് വ്യാഖ്യാനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, വിവാഹം ഒരാളില്‍ അടിച്ചേല്‍പ്പിക്കാനും നിയമത്തിനാവില്ലെന്ന് കോടതി ചൂണ്ടികാട്ടി.
വിവാഹേതര ബന്ധങ്ങളെയും വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്ന പരാതികളെയും ബാധിച്ചേക്കാവുന്ന വിധിന്യായമായാണ് ഇതനെ വിലയിരുത്തുന്നത്. കേസിലുള്‍പ്പെടുന്ന കക്ഷികളുടെ സാമൂഹിക പശ്ചാത്തലവും അവര്‍ ബന്ധപ്പെടാനുണ്ടായ സാഹചര്യവും കേസ്സിനെ ബാധിക്കുമെന്ന നിരീക്ഷണം ഒട്ടേറെ പീഡനക്കേസ്സുകളുടെ ഭാവി തന്നെ മാറ്റിമറിക്കുന്നതാണെന്നും ഇന്ത്യന്‍ സമൂഹം മാറുന്നുവെന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തിയുള്ള വിധി പീഡനക്കേസ്സുകളെ നിര്‍ണായകമായി ബാധിക്കാവുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (3 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (4 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (4 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (4 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (4 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (4 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (4 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (5 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (6 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (8 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (9 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (10 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (11 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (11 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (11 hours ago)

Malayali Vartha Recommends