Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...

കാശ്മീരില്‍ മുന്‍മുഖ്യന്‍മാര്‍ക്ക് മോദിയുടെ പണി ; മുതിര്‍ന്ന നേതാക്കളായ മെഹബൂബ മുഫ്തി,​ ഫാറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള തുടങ്ങി എന്നിവരെല്ലാം ശ്രീനഗറിലെ ഗുപ്കാര്‍ വീഥിയിലെ ബംഗ്ലാവുകളിൽ

08 AUGUST 2019 04:40 PM IST
മലയാളി വാര്‍ത്ത

കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവികൾ ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ റദ്ദാക്കിക്കൊണ്ട് പിൻവലിച്ചതോടെ ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനത്ത് നിലനിന്നിരുന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതാവുന്നത്.

ജമ്മു-കാശ്മീര്‍ എന്ന സംസ്ഥാനം ജമ്മു-കാശ്മീര്‍, ലഡാക്ക് എന്നെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി മാറിയതോടെ. ജമ്മു-കാശ്മീരിന് ഇന്ത്യയിലെ ഡല്‍ഹി, പുതുച്ചേരി ഉള്‍പ്പെടെയുള്ള മറ്റേതൊരു കേന്ദ്രഭരണപ്രദേശവും പോലെ സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. ലഡാക്ക് സ്വന്തമായി നിയമസഭയില്ലാത്ത ചണ്ഡീഗഡ്‌ പോലെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രഭരണപ്രദേശമായിരിക്കും. ജമ്മു ഹിന്ദു ഭൂരിപക്ഷ മേഖലയും കാശ്മീര്‍ മുസ്ലീം ഭൂരിപക്ഷ മേഖലയും ലഡാക്ക് ബുദ്ധമത ഭൂരിപക്ഷ മേഖലയുമാണ്‌. ജമ്മു-കാശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയതോടെ ഇതുവരെ ബാധകമല്ലാതിരുന്ന, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ബാധകമായ, നിലവിലുള്ള സ്വത്ത് നിയമം മുതൽ ക്രിമിനൽ നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസ നിയമങ്ങൾ ഉൾപ്പെടെ ഇനി ജമ്മു-കാശ്മീരിനും ബാധകമാണ്.

എന്നാല്‍,​ ഇതുകൂടാതെ കാശ്മീരില്‍ ഔദ്യോഗിക വസതികളില്‍ താമസമാക്കിയ മുന്‍ മുഖ്യമന്ത്രിമാരുടെ ഭാവി എന്താകും എന്ന ചിന്തയിലാണ് ഇപ്പോൾ.​ മുന്‍ മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ സുപ്രീം കോടതിക്ക് പോലും ഇടപെടാനായില്ല. മുതിര്‍ന്ന നേതാക്കളായ മെഹബൂബ മുഫ്തി,​ ഫാറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള തുടങ്ങി എന്നിവരെല്ലാം ശ്രീനഗറിലെ ഗുപ്കാര്‍ വീഥിയിലെ ബംഗ്ലാവുകളിലാണ് ഇപ്പോളും താമസിക്കുന്നത്.

സുരക്ഷാ ഭീഷണിയെ ഭയന്നാണ് എല്ലാവരും ഔദ്യോഗിക വസതികളില്‍ താമസം തുടരുന്നത്. ഭരണഘടനാ പദവി വഹിക്കാത്തവര്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കരുതെന്ന സുപ്രീം കോടതി വിധിയും ജമ്മു കശ്മീരിന് ബാധകമായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവുകളില്‍ തുടരുകയാണ് എല്ലാവരും ചെയ്യുന്നത്.

ആജീവനാന്തം മുന്‍മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതി അനുവദിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി കഴിഞ്ഞ വര്‍ഷം മേയില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അതിനു ശേഷം ജമ്മു കാശ്മീരില്‍ മാത്രമാണ് മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കുന്നത്. അതും വാടക പോലും നല്‍കാതെയാണ് എന്നത് വാസ്തവം. വസതി കൂടാതെ ബുള്ളറ്റ് പ്രൂഫ് വാഹനം, സര്‍ക്കാര്‍ ശമ്ബളത്തോടു കൂടിയ ഓഫിസ് സ്റ്റാഫുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ഇവര്‍ കൈപ്പറ്റുന്നുണ്ട്.

ബംഗ്ലാവുകള്‍ മോടി പിടിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമായി കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചെലവാകുന്നത്. കണക്കുകള്‍ അനുസരിച്ച്‌ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അധികാരത്തിലിരിക്കെ ഏകദേശം 50 കോടി രൂപയ്ക്കടുത്താണ് ഔദ്യോഗിക വസതികള്‍ നവീകരിക്കുന്നതിനായി ചെലവാക്കിയത്. റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച്‌ അന്തരിച്ച പി.ഡി.പി നേതാവും മെഹബൂബ മുഫ്തിയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സെയീദിന്റെ സ്വകാര്യ വസതിയുടെ നവീകരണത്തിനായി വരെ വന്‍ തുകയാണു സര്‍ക്കാര്‍ ചിലവാക്കിയിരിക്കുന്നത്.

ഗുപ്കാര്‍ റോഡില്‍ ഫാറൂഖ് അബ്ദുള്ളയ്ക്ക് രണ്ടു വസതികളാണ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ ഒന്നാം നമ്ബര്‍ ബംഗ്ലാവില്‍ ഒമര്‍ അബ്ദുള്ളയാണ് താമസിക്കുന്നത്. വന്‍തുക മുടക്കി നവീകരിച്ച്‌ ബംഗ്ലാവില്‍ ജിംനേഷ്യം ഉള്‍പ്പെടെ ആത്യാധുനിക സൗകര്യങ്ങളാണുള്ളത്. ഒമര്‍ മുഖ്യമന്ത്രിയായിരിക്കെ 2009 മുതല്‍ 2014 വരെ 20 കോടി രുപയാണ് വീട് പുതുക്കിപണിയുന്നതിനായി മുടക്കിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഫാറൂഖ് അബ്ദുള്ള സ്വകാര്യ വസതിയിലാണ് താമസിക്കുന്നതെങ്കിലും ഔദ്യോഗിക വസതി വാടകയ്ക്കു നല്‍കി ആ തുക കൈപ്പറ്റുന്നുണ്ട് എന്നതും ശ്രദ്ദേയം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി 14ന് ചുമതലയേൽക്കും  (6 minutes ago)

ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം.  (23 minutes ago)

ഡോക്ടര്‍മാരായ ഭീകരരെ ചോദ്യം ചെയ്യുന്നു  (25 minutes ago)

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വഴിവിളക്കുകൾ ചിന്നിച്ചിതറി.... അപ്രതീക്ഷിത സ്ഫോടനത്തിൽ പരിഭ്രാന്തരായി ജനം  (36 minutes ago)

മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും സന്ദര്‍ശിച്ചു  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി; റഫറല്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം  (8 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമിത് ഷാ  (8 hours ago)

ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍  (8 hours ago)

ചെങ്കോട്ട സ്‌ഫോടന പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം  (8 hours ago)

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി; മോഡലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്  (9 hours ago)

ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (9 hours ago)

ദുബായില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം  (10 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്  (10 hours ago)

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി  (10 hours ago)

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എല്‍.ഡി.എഫ് പുറത്തുവിട്ടു  (11 hours ago)

Malayali Vartha Recommends