Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജമ്മു മാറുന്നു... ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയെ കൊച്ചാക്കാന്‍ ശ്രമിക്കവേ കാശ്മീര്‍ ജനതയെക്കൊണ്ട് കയ്യടിപ്പിച്ച് മോദി; ശ്രീനഗറില്‍ ആദ്യ വെള്ളിയില്‍ നമസ്‌ക്കാരത്തിനുള്ള സൗകര്യങ്ങളൊരുക്കി സര്‍ക്കാര്‍; നിസ്‌കരിക്കാനെത്തിയത് 18,000 പേര്‍; സൗകര്യമൊരുക്കി സൈനികര്‍

10 AUGUST 2019 02:10 PM IST
മലയാളി വാര്‍ത്ത

കാശ്മീര്‍ ജനതയെ കൊണ്ട് കയ്യടിപ്പിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ജമ്മുകശ്മീരിന്റെ പുനസംഘടനയ്ക്ക് ശേഷമുള്ള ഈദ് നമസ്‌ക്കാരത്തിന് ആദ്യ വെള്ളിയില്‍ ശ്രീനഗറിലെ പള്ളികളിലെത്തിയത് 18,000 പേര്‍. നമസ്‌ക്കാരത്തിനെത്തിയവര്‍ക്ക് സുരക്ഷ സൈനികര്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ഈദ് ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിനെ
അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു.

ഈദ് നമസ്‌ക്കാരത്തിനായി ശ്രീനഗറില്‍ നിന്നു മാത്രം 18,000 പേരാണ് പള്ളികളില്‍ എത്തിയത്. ബുദ്ഗാമില്‍ 7000 പേരും,അനന്ത്‌നാഗില്‍ 11,000 പേരും നമസ്‌ക്കാരത്തിനെത്തിയിരുന്നു.

അതേസമയം, ബാരാമുള്ള, കുല്‍ഗാം, ഷോപ്പിയാന്‍ എന്നിവിടങ്ങളില്‍ നാലായിരത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് നമസ്‌ക്കാരത്തിന് എത്തിയത്. പലയിടത്തും പള്ളികളില്‍ ആള്‍ക്കാരെ കൊണ്ട് നിറഞ്ഞപ്പോള്‍ പലരും റോഡുകളില്‍ നിന്നാണ് നമസ്‌ക്കാരത്തില്‍ പങ്ക് ചേര്‍ന്നത്.

അതേസമയം, പള്ളികളിലേക്ക് കാറുകളേയും ഇരുചക്ര വാഹനങ്ങളേയും പ്രവേശിപ്പിച്ചില്ല. കാല്‍നടയാത്ര മാത്രമാണ് അനുവദിച്ചത്. സുരക്ഷ കാരണങ്ങളുള്ളതിനാലാണ് വാഹനങ്ങളെ തടയുന്നതെന്ന് സുരക്ഷ സൈനികര്‍ അറിയിച്ചിരുന്നു.

സുരക്ഷ സൈനികരെ കൂടാതെ പോലീസ് ഉദ്യോഗസ്ഥരും നിസ്‌ക്കാരത്തിനെത്തിവരുടെ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. കശ്മീര്‍ താഴ്വരയിലെ എല്ലാ പള്ളികളിലും, വീടുകളിലും ഏത് നേരവും സിആര്‍പിഎഫിന്റേയും, ജമ്മുകശ്മീര്‍ പോലീസിന്റേയും നിരീക്ഷണം ഒരുക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ ഈദ് നമസ്‌ക്കാരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നമസ്‌ക്കാരവും, ജനങ്ങളുടെ പോക്കുവരവും വളരെയധികം സമാധാനപരവും, ജനങ്ങള്‍ വളരെയധികം സന്തോഷവാന്മാരായിരുന്നുവെന്നും യാതൊരു വിധ സംഘര്‍ഷങ്ങളും എവിടേയും ഉണ്ടായിട്ടില്ലെന്നും ഡിജിപി ദില്‍ബാഗാ സിങ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്നും മാധ്യമങ്ങള്‍ മോദിയെ അഭിനന്ദിക്കുകയും ചെയ്തു. 

അതേസമയം കശ്മീരില്‍ പുതുയുഗത്തിനു തുടക്കമിട്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കശ്മീരിനു പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതു സംബന്ധിച്ചു രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

കശ്മീരില്‍ പൊതു സ്വകാര്യ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തുല്യത ഉറപ്പാക്കും. സംസ്ഥാനത്തു സ്വകാര്യ നിക്ഷേപം വരും. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പദവി താല്‍ക്കാലികം മാത്രമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

ജനപ്രതിനിധികള്‍ ജമ്മു കശ്മീരില്‍നിന്നു തന്നെയാകും. ജമ്മു കശ്മീരില്‍ പിറക്കുന്നത് പുതിയ യുഗമാണ്. അംബേദ്കറിന്റെയും പട്ടേലിന്റെയും സ്വപ്നം യാഥാര്‍ഥ്യമായി. ചരിത്രപരമായ തീരുമാനമാണിത്. പ്രത്യേക പദവി ഭീകരതയ്ക്കും അഴിമതിക്കും കാരണമായി. പാക്കിസ്ഥാനു വേണ്ടി ചിലര്‍ അനുച്ഛേദം 370 ദുരുപയോഗം ചെയ്യുകയായിരുന്നു. ജമ്മു ക്ശമീര്‍ ഇനി ഭരിക്കാന്‍ പോകുന്നത് യുവജനങ്ങളാണ്. രാഷ്ട്രീയത്തിലേക്കുള്ള യുവാക്കളുടെ കടന്നുവരവ് കശ്മീരിനെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കും. 

ജമ്മു കശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തും. പുതിയ കായിക പരിശീലന കേന്ദ്രങ്ങളും സ്‌റ്റേ!ഡിയങ്ങളും വരും. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാകാനുള്ള സാധ്യത കശ്മീരിനുണ്ട്. ഒരുകാലത്ത് ബോളിവുഡ് സിനിമാ ചിത്രീകരണത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കശ്മീര്‍, ഭാവിയില്‍ രാജ്യാന്തര ചലച്ചിത്ര ചിത്രീകരണങ്ങളുടെ വേദിയാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends