Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

ഇമ്മ്രാനെ തൂക്കാൻ വീരപ്പന്റെ ഘാതകൻ ; വീരപ്പനെ വധിച്ച വിജയ്‌കുമാര്‍ ഐ.പി.എസ് ഇനി ജമ്മു കാശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണർ സ്ഥാനത്തേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്

10 AUGUST 2019 05:10 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ പുതിയ ലഫ്റ്റനനന്റ് ഗവര്‍ണർ സ്ഥാനത്തേക്ക് കെ.വിജയ് കുമാര്‍ ഐ.പി.എസിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. ഐ.പി.എസ് ഓഫീസര്‍മാരായ വിജയ് കുമാറിനെയും ദിനേശ്വര്‍ ശര്‍മ്മയെയുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്.

പ്രത്യേക ഓപ്പറേഷനിലൂടെ ചന്ദനകൊള്ളക്കാരന്‍ വീരപ്പനെ വധിച്ച സംഘത്തെ നയിച്ച്‌ പേരെടുത്ത ഐ.പി.എസ് ഓഫീസറാണ് വിജയ് കുമാര്‍. നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിജയ് കുമാര്‍ നടത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ജനിച്ചുവളര്‍ന്ന ഈ മലയാളിയുടെ പോലീസ് ജീവിതം വീരപ്പന്റെ കൊള്ളസംഘത്തിന് അറുതി വരുത്തിയ ഓപ്പറേഷന്‍ കൊക്കൂണിന്റെ തലവന്‍ എന്നതിനപ്പുറമാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഗ്രൂപ്പിലെ കമാന്‍ഡോ, സി. ആര്‍. പി. എഫിന്റെ ഡയറക്ടര്‍ ജനറല്‍, ചെന്നൈ പോലീസ് കമ്മീഷണര്‍ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.

വിരമിച്ച ശേഷം ജമ്മു കാശ്മീര്‍ ഗവര്‍ണറായ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവായാണ് വിജയ് കുമാര്‍ നിലവില്‍ പ്രവര്‍ത്തിച്ച്‌ വരുന്നത്. ആഭ്യന്തരം, പരിസ്ഥിതി, ആരോഗ്യം, യുവജന സേവനം, കായികം, തുടങ്ങിയ വിഭാഗങ്ങളിലെ സുപ്രധാന ചുമതലയാണ് വിജയ് കുമാറിന് ഉള്ളത്. 1975 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വിജയ് കുമാര്‍. സായുധകലാപം ചെറുക്കുന്നതിലും, വനത്തിനുള്ളിലെ ആക്രമണങ്ങള്‍ നേരിടുന്നതിലും വിദഗ്ദ്ധനാണ് ഇദ്ദേഹം.

വീരപ്പനെക്കൊണ്ട് പൊറുതിമുട്ടിയ ഘട്ടത്തിലാണ് 2001-ല്‍ വീരപ്പന്‍ സംഘത്തിനെതിരായ ഓപ്പറേഷന്റെ ചുമതല വിജയ്കുമാറിനെ ഏല്‍പ്പിക്കുന്നത്. അതിന് മുമ്പും രണ്ടുഘട്ടത്തിലായി ഏതാനും മാസങ്ങള്‍ വീരപ്പനെ തേടി വിജയ്കുമാര്‍ കാടുകയറിയിരുന്നു. 1993-ല്‍ വീരപ്പനെതിരായ ദൗത്യത്തിന് നിയോഗിക്കപ്പെട്ടിരുന്ന സംഘത്തിന്റെ തലവന്‍ റാംബോ എന്നറിയപ്പെട്ടിരുന്ന ഗോപാലകൃഷ്ണന് മൈന്‍ സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ 21 പോലീസുകാര്‍ കൊല്ലപ്പെട്ടു. ആസ്പത്രിയില്‍ കഴിയുന്ന ഗോപാലകൃഷ്ണനെ കാണാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം വിജയ്കുമാറും പോയി. ഗോപാലകൃഷ്ണന്റെ അവസ്ഥ വിജയ്കുമാറിനെ വേദനിപ്പിച്ചു. അന്ന് മുഖ്യമന്ത്രിയോട് അനുവാദം വാങ്ങി വിജയ്കുമാറും ദൗത്യസംഘത്തിനൊപ്പം കാട്ടിലേക്ക് പോയി. വീരപ്പനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയ് അന്നാണ്. ഒരു മാസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലേക്ക് അദ്ദേഹത്തെ തിരിച്ചുവിളിച്ചു. പിന്നീട് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഐ. ജി.യായി ജമ്മുവില്‍ നിയമനം കിട്ടി അങ്ങോട്ടു പോയി.

വീരപ്പന്‍ സംഘം 2001-ല്‍ രാജ്കുമാറിനെ ബന്ദിയാക്കി തടവില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്ന്് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നപ്പോഴാണ് വിജയകുമാറിനെ തിരിച്ചുകൊണ്ടുവന്നത്. മുഖ്യമന്ത്രി ജയലളിത നേരില്‍ വിളിച്ച് ദൗത്യസംഘത്തിനൊപ്പം ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. വാള്‍ട്ടര്‍ ദേവാരത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ആറുമാസം കാട്ടില്‍ തങ്ങി. അതിനിടെ ചെന്നൈ കമ്മീഷണറായി നിയമനം കിട്ടിയതിനാല്‍ വീണ്ടും കാടിറങ്ങി. 2003-ല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെയാണ് വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസേന രൂപവത്ക്കരിച്ചത്.

ഒറ്റപ്പാലം ചെനങ്ങാട് വടക്കത്ത് കൃഷ്ണന്‍ നായരുടെയും കൗസല്യയുടെയും മകന്‍ വിജയ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കന്നഡയിലും തമിഴിലും സിനിമ ഇറങ്ങിയിട്ടുണ്ട്.

അതേസമയം കാശ്മീരില്‍ സ്ഥിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. ഇന്നലെയോടെ കാശ്മീരിലെ ജനങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളികളിലേക്കും, മറ്റാവശ്യങ്ങള്‍ക്കായി തെരുവിലേക്കും ഇറങ്ങുന്നുണ്ടായിരുന്നു. എന്നിരുന്നാലും പ്രാദേശിക ഭരണകൂടവും, സുരക്ഷാ ഉദ്യോഗസ്ഥരും അക്രമസംഭവങ്ങളും മറ്റും ഒഴിവാക്കാനായി സ്ഥലത്ത് ശക്തമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (1 hour ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (1 hour ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (2 hours ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (2 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (2 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (6 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (6 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (6 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (6 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (7 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (7 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (7 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (7 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (7 hours ago)

Malayali Vartha Recommends