അഴിമതി കേസുകളിൽ പങ്കുള്ളതായി ആരോപണമുയർന്നതിനെ തുടർന്ന് നികുതി വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമായി . സൂപ്രണ്ടന്‍റ് തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അഴിമതി ആരോപണവും മറ്റു കേസുകളിലും പ്രതിചേർക്കപ്പെട്ടവരാണ് ഇങ്ങനെ പുറത്തേക്ക് പോകുന്നത്
അഴിമതിയ്ക്കെതിരെയുള്ള മോദി സര്‍ക്കാരിന്റെ നടപടിയിൽ ഇത്തവണ കുടുങ്ങിയത് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് . അഴിമതിക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ ശക്തമായ നടപടികളാണ് പിന്തുടരുന്നത്
അഴിമതി കേസുകളിൽ പങ്കുള്ളതായി ആരോപണമുയർന്നതിനെ തുടർന്ന് നികുതി വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസസ്ഥർക്ക് കൂടി നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമായി . കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് വകുപ്പിലെ 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് ആണ് നിർബന്ധിത വിരമിക്കൽ ഉത്തരവ് നൽകിയിരിക്കുന്നത്
സൂപ്രണ്ടന്‍റ് തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അഴിമതി ആരോപണവും മറ്റു കേസുകളിലും പ്രതിചേർക്കപ്പെട്ടവരാണ് ഇങ്ങനെ പുറത്തേക്ക് പോകുന്നത്. മുതിർന്ന ഉദ്യോഗസ്ഥർ അഴിമതിക്കേസുകളിൽ പെടുന്നത് ശിക്ഷാർഹമായ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി
നികുതി വകുപ്പിൽ ചതിക്കുന്ന ചിലർ ഉണ്ടെന്ന് ഇക്കഴിഞ്ഞ സ്വാതന്ത്യ്ര ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു . ഇതിനു പിന്നാലെയാണ് അഴിമതിക്കാർക്കെതിരെയുള്ള ഈ നീക്കം .
അധികാര ദുർവിനിയോഗത്തിലൂടെ ജനങ്ങളെ ചതിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി . പുതുതായി നടപടി സ്വീകരിക്കുന്നവരുടെ പേരുവിവരങ്ങളും സർക്കാർ പുറത്ത് വിട്ടു . ഇവരിൽ പലരും ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നവരാണ് . ഡൽഹി വിമാനത്താവളത്തിൽ സ്വർണ്ണവുമായി വന്നയാളിൽ നിന്നും 58 ഗ്രാം സ്വർണ്ണം വാങ്ങിയ ഉദ്യോഗസ്ഥനും ഇതിൽ ഉൾപ്പെടും
നാഗ്പുര്‍, ഭോപാല്‍, ചെന്നൈ, ബംഗളൂരു, ഡല്‍ഹി, ജയ്പുര്‍, കൊല്‍ക്കത്ത, മീററ്റ്, മുംബൈ, ചണ്ഡീഗഡ് തുടങ്ങിയ സോണുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കാണ് നിർബന്ധിത വിരമിക്കല്‍ നടപ്പിലാക്കുന്നത്.
ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഇവരെല്ലാവരുംതന്നെ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു, ഒടുക്കം ആരോപണം തെളിഞ്ഞതോടെ സര്‍ക്കാര്‍ തീരുമാനം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണിൽ പ്രത്യക്ഷ നികുതി വകുപ്പിലെ 12 പേർ ഉൾപ്പെടെ ഇന്ത്യൻ റവന്യൂ സർവീസിലെ 27 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സര്‍ക്കാർ സമാന നടപടി സ്വീകരിച്ചിരുന്നു..സർക്കാർ ഓഫീസുകൾ അഴിമതി മുക്തമാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി ..
പണം തട്ടൽ, കൈക്കൂലി വാങ്ങിക്കൽ, ലൈംഗികാരോപണം എന്നിവയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയാണ് കേന്ദ്ര സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചുപോരുന്നത് ..ഇക്കഴിഞ്ഞ ജൂണിൽ ചീഫ് കമ്മീഷണർമാർ, അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവർ പോലും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു . ഐ.ടി ജോയിന്റ് കമ്മീഷണറും മുൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറുമായ ആശോക് അഗർവാൾ, നോയിഡയിലെ അപ്പീൽ കമ്മീഷണർ എസ്.കെ ശ്രീവാസ്തവ, റവന്യൂ സർവീസ് ഉദ്യോഗസ്ഥൻ ഹോമി രാജ്‌വൻശ് എന്നിവർ ഇതിൽ പ്രമുഖരാണ്.
അനധികൃതമായി സ്വത്ത് സമ്പാദിച്ച ചന്ദ്രസ്വാമി എന്ന ആൾദൈവത്തെ സഹായിച്ചതിനാണ് അശോക് അഗർവാൾ കുറ്റാരോപിതനാകുന്നത്. ഇതിന്റെ പേരിൽ ഇയാൾ 15 വർഷത്തേക്ക് സസ്പെൻഷനിലായിരുന്നു. തന്റെ കീഴിലുള്ള രണ്ട് വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് ശ്രീവാസ്തവയ്ക്കെതിരെ കുറ്റം ആരോപിക്കപ്പെടുന്നത്. ഇവരെ ഇയാൾ കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചിരുന്നു. ഹോമി രാജ്വൻശ് ആകട്ടെ അഴിമതിയിലൂടെ 3.14 കോടി രൂപയാണ് സമ്പാദിച്ചത്.
അഴിമതിക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ശക്തമായ നടപടികളില്‍ സുപ്രധാനമായ ഒന്നാണ് ലോക്പാല്‍ നിയമനം. പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ വരെ അന്വേഷിക്കാന്‍ അധികാരമുള്ള, സുപ്രീംകോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും പോലെ സ്വതന്ത്രമായ ഏജന്‍സിയാണ് ലോക്പാലും.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്‍ ഒരു വര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണു നിയമം . ഒരു വര്‍ഷത്തിനകം വിധിയും പറയണം. കേസും ആരോപണങ്ങളും വ്യാജമാണോയെന്ന് കണ്ടെത്തേണ്ടതും ലോക്പാലിന്റെ ചുമതലയിൽ പെടും . വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് പിഴയും തടവും വിധിക്കാനും ലോക്പാലിന് അധികാരമുണ്ട്
രാജ്യം കർശനമായും അഴിമതി മുക്തമാക്കുക എന്നതാണ് മോഡി സർക്കാരിന്റെ ലക്‌ഷ്യം .അഴിമതിക്കാരെ ഒരുതരത്തിലും വെച്ചുറുപ്പിക്കില്ലെന് മോഡി അധികാരത്തിൽ എത്തിയപ്പോൾ തന്നെ വ്യക്തമാക്കിയതാണ്
https://www.facebook.com/Malayalivartha