കശ്മീരിലെ ജനത ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന പാകിസ്ഥാന്റെ ന്യായം തെറ്റ് ; പാകിസ്ഥാനെതിരെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍
ആർട്ടിക്കിൾ 370 കേന്ദ്ര ഗവണ്‍മെന്റ് റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാൻ കശ്മീരിലെ ജനത പുതിയ നടപടികൾക്ക് പിന്നാലെ ദുരിതം അനുഭവിക്കുന്നെന്നും ഈ പ്രശ്നം ഗുരുതരമാണെന്നും തരത്തിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കയാണ് പാകിസ്ഥാൻ ചെയ്യുന്നത്. ആര്‍ട്ടിക്കിള്‍ 370 നീക്കിയതിനെതിരെയുള്ള പാകിസ്ഥാന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തുകയുണ്ടായി. എന്നാൽ സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ സുസജ്ജമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കശ്മീരിൽ നടക്കുന്നതെല്ലാം മനുഷ്യാവകാശ ലംഘനമാണെന്നും എല്ലാ അന്താരാഷ്ട്ര വേദികളിലും ഇത് അറിയിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിലുടെ കശ്മീർ വിഷയത്തെ മറ്റൊരു രീതിയിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ഇന്ത്യയെ താഴ്ത്തി കെട്ടാനുമാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്.
ജിഹാദും അക്രമണവും ഇന്ത്യയില്‍ നടത്താനുള്ള ആഹ്വാനം പാകിസ്ഥാന്‍ നടത്തുന്നുണ്ട്.കശ്മീരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞു അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തു കൊണ്ടിരിക്കുന്നത. എന്നാല്‍ പാകിസ്ഥാന്‍ പറയുന്നതെല്ലാം കള്ളമാണെന്ന് ലോകം തിരിച്ചറിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ഇത്തരത്തിൽ പ്രസ്താവനകള്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യ അതിനു യാതൊരു വിലയും ഇന്ത്യ നല്‍കുന്നില്ലെന്നും രവീഷ് കുമാര്‍ കൂട്ടി ചേർത്തു . ഭീകരത രാഷ്ട്രീയ നയമാക്കിയ രാജ്യമാണ് പാകിസ്ഥാന്‍. അങ്ങനത്തെ രാജ്യം ഇന്ത്യയിലേയ്ക്ക് പാകിസ്ഥാന്‍ ഭീകരത കയറ്റി അയയ്ക്കുകയാണെന്നും രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരില്‍ മരുന്നിന് ക്ഷാമം ഉണ്ടെന്ന് പാകിസ്ഥാൻ പറഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പാകിസ്ഥാന്റെ വാദങ്ങൾ പൂര്‍ണ്ണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാധവിന് നയതന്ത്ര സഹായം നല്‍കാന്‍ ഇന്ത്യ പാകിസ്ഥാനുമായി ബന്ധപ്പെടുകയാണെന്നും രവീഷ് കുമാർ പറഞ്ഞു.
എന്നാൽ കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ പ്രതിഷേധങ്ങൾ തുടരുകയാണ്. കശ്മീരിന് വേണ്ടി എല്ലാ ജോലികളും നിര്‍ത്തിവെച്ച് തെരുവിലിറങ്ങാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക് ജനതയോട് ആഹ്വാനം ചെയ്തിരുന്നു. കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് എല്ലാ ജോലികളും നിര്‍ത്തിവെച്ച് അര മണിക്കൂര്‍ തെരുവിലിറങ്ങാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 12 നും 12.30 നുമിടക്കുള്ള സമയത്താണ് പാകിസ്താനികള്‍ കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങുക. 'കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ (വെള്ളിയാഴ്ച) എല്ലാ ജനങ്ങളും ഉച്ചക്ക് 12 നും 12.30 നും ഇടയില്‍ തെരുവിലേക്കിറങ്ങണം എന്നും അറിയിച്ചിരിക്കുന്നു . കശ്മീരിലെ ജനങ്ങളോടൊപ്പം എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് നമ്മള്‍ ഉണ്ടെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ കൊടുക്കേണ്ടത്.'-എന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.അതേ സമയം പാകിസ്ഥാനില്‍ നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യ സുസജ്ജമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് യസ്സോ നായിക് പറഞ്ഞു .കശ്മീരില്‍ സ്ഥിതി നിലവില്‍ ശാന്തമാണ്. സ്‌കൂളുകളും വാണിജ്യസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.. എന്നാല്‍ ചിലയിടത്ത് മാത്രം നിരോധനം പിന്‍വലിച്ചിട്ടില്ലെന്നും യസ്സോ നായിക്ക് പറഞ്ഞു.
https://www.facebook.com/Malayalivartha