18 കോടി അംഗബലത്തിൽ ബിജെപി കുതിക്കുന്നു ; ബിജെപിയില്‍ പുതിയതായി അംഗത്വമെടുത്തത് ഏഴുകോടി ആളുകൾ
രാജ്യത്ത് മോദി തരംഗം പ്രകടമാകുന്നു. രണ്ടാം മോദി സർക്കാരിന് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. ഇത്തവണ ബിജെപിയില്‍ പുതിയതായി അംഗത്വമെടുത്തത് ഏഴുകോടി ആളുകളാണ്. ഇതോടെ ബിജെപിയില്‍ 18 കോടി അംഗങ്ങളുണ്ടെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നഡ്ഡ അറിയിച്ചു. ബി ജെ പി അംഗത്വ ക്യാംപെയ്ന്‍ വന്‍ വിജയമായെന്നും ഏഴ് കോടി അംഗങ്ങള്‍ ഈ വര്‍ഷം അംഗത്വ ക്യാംപെയ്ന്‍ വഴി പാര്‍ട്ടിയില്‍ ചേര്‍ന്നെന്നും ബി ജെ പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ. ദില്ലിയിലെ പാര്‍ട്ടി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നഡ്ഡ ഇക്കാര്യം വ്യക്തമാക്കിയയത്.
ബിജെപിയില്‍ 20 ശതമാനം അംഗങ്ങളെ പുതിയതായി ചേര്‍ക്കണമെന്നായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ അത് 50 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞെന്നും നഡ്ഡ പറഞ്ഞു. പശ്ചിമ ബംഗാളില്‍ മാത്രം ഒരു കോടി ആളുകള്‍ ബിജെപിയില്‍ പുതിയതായി അംഗമായാതായി നഡ്ഡ അവകാശപ്പെടുന്നു. 10 ലക്ഷം ലക്ഷ്യം വെച്ച പശ്ചിമ ബംഗാളില്‍ 30 ലക്ഷം പേര്‍ ബിജെപിയില്‍ അംഗമാകാന്‍ മുമ്പോട്ട് വന്നെന്നും നഡ്ഡ അറിയിച്ചു. 2015- ല്‍ 11 കോടിയായിരുന്നു ബിജെപിയുടെ അംഗസംഖ്യ. അതിൽനിന്നും ഉജ്വല വളർച്ചയാണ് ഇപ്പോൾ ബിജെപി നേടിയിരിക്കുന്നത്.
ഒക്ടോബര്‍ 10 മുതല്‍ 30 വരെ ബൂത്ത് തെരഞ്ഞെടുപ്പുകളും നവംബറില്‍ നവംബറില്‍ ജില്ലാതല തെരഞ്ഞെടുപ്പും നടക്കും. അതിന് ശേഷം സംസ്ഥാന തല തെരഞ്ഞെടുപ്പും ദേശീയ തല തെരഞ്ഞെടുപ്പും നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
2014-ലെ വിജയത്തേക്കാളും ഉജ്ജ്വല വിജയമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും കൂട്ടരും നേടിയത്. 2014-ൽ 282 സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചതെങ്കിൽ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി ബിജെപി. ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് നരേന്ദ്ര മോദി വിജയം അരക്കെട്ടുറപ്പിച്ചത്. 542 ലോക്സഭ സീറ്റിൽ 303 സീറ്റിലും ബിജെപി വിജയം ഉറപ്പിച്ചു.
രാജ്യത്തെ എല്ലായിടത്തും പാര്‍ട്ടിയെ ശക്തമാക്കാനുള്ള പദ്ധതിയുമായി ബി.ജെ.പി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. പ്രതിപക്ഷനിരയിലെ വിള്ളല്‍ ഫലപ്രദമായി ഉപയോഗികാണാൻ ബിജെപിയുടെ തീരുമാനം. സെപ്തംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപകമായി ചെറുപട്ടണങ്ങളില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ബി.ജെ.പിയുടെ നീക്കം. ജമ്മുകാശ്മീരില്‍ മോദിസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കുറിച്ച് രാജ്യത്തെ ചെറുപട്ടണങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തിയാണ് ബിജെപി പുതിയ രാഷ്ട്രീയ തന്ത്രങ്ങൾക്കായി തുടക്കമിടുന്നത്.
ഇതിനായി ജമ്മുവിലെ ഏഴു ചെറുപട്ടണങ്ങളുള്‍പ്പടെ രാജ്യത്തെ 370 സ്ഥലങ്ങളാളാണ് ബിജെപി നോട്ടമിട്ടിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ് കേവലം നൂറുദിവസങ്ങള്‍ക്കകം കൈക്കൊണ്ട നടപടികളെ കുറിച്ച് ജനങ്ങളെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയെ കുറിച്ചും ഇതിലൂടെ ഒറ്റ രാഷ്ട്രം എന്ന ലക്ഷ്യം നേടിയെടുത്തതിനെ കുറിച്ചുമാണ് പ്രചരണത്തില്‍ പ്രാധാന്യം നല്‍കുന്നത്. കാശ്മീരില്‍ ആഗസ്റ്റ് അഞ്ചിനെടുത്ത സുപ്രധാന തീരുമാനത്തില്‍ പ്രതിപക്ഷ കക്ഷികളുടേതടക്കമുള്ള പിന്തുണയാണ് ലഭിച്ചതെന്നും കോണ്‍ഗ്രസിനുള്ളിലെ തന്നെ നേതാക്കള്‍ സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ചത് രാഷ്ട്രീയ നേട്ടമാക്കാനുമാണ് ബി.ജെ.പിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവരുടെ മേല്‍നോട്ടത്തിലാണ് കര്‍മ്മപരിപാടികള്‍ തയ്യാറാക്കുന്നത്. ഒരു ഭരണഘടന ഒരു രാജ്യം എന്ന ആശയത്തിലൂന്നിയുള്ള റാലികളില്‍ ലോക്സഭയില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തിയ സംഭാഷണങ്ങള്‍ പ്രചരിപ്പിക്കും.
https://www.facebook.com/Malayalivartha