ഡല്‍ഹി നിസാമുദ്ദീനില്‍ ഇരുന്നൂറോളം പേരെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഒരുമിച്ച് പരിശോധനയ്ക്കു വിധേയരാക്കി, നിസാമുദ്ദീനിലെ മര്‍ക്കസ് മോസ്‌കില്‍ തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്
കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നു ഡല്‍ഹി നിസാമുദ്ദീനില്‍ ഇരുന്നൂറോളം പേരെ ഒരുമിച്ച് പരിശോധനയ്ക്കു വിധേയരാക്കി. നിസാമുദ്ദീനിലെ മര്‍ക്കസ് മോസ്‌കില്‍ മാര്‍ച്ച് 18-ന് നടന്ന ചടങ്ങില്‍ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത് നിസാമുദീനില്‍ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മറ്റുള്ളവരെയും പരിശോധിച്ചത്. ഇവരെ നിസാമുദ്ദീനിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കോവിഡ് ഭീഷണിക്കിടയില്‍ മാര്‍ച്ച് 18ന് തബ്‌ലീഗ് ജമാഅത്ത് മര്‍കസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 500 പേര്‍ പങ്കെടുത്തിരുന്നു. അവര്‍ തിരിച്ചുപോയ ശേഷം മര്‍കസിന്റെ പരിസരത്തുള്ള 200ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച 34 പേരെയും തിങ്കളാഴ്ച 150 പേരെയും ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഗമത്തില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ളവര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ട് തായ്‌വാന്‍ സ്വദേശികള്‍ അടക്കമുള്ള 20 പേരും കശ്മീരിലെ ആദ്യ കോവിഡ് മരണവും തമിഴ്‌നാട്ടില്‍വന്ന് മരണപ്പെട്ടയാളും ഇവിടെവന്ന് മടങ്ങിയ തബ്‌ലീഗ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. അതിന് പുറമെ നിസാമുദ്ദീന്‍ മര്‍കസില്‍ വന്ന് കൊല്‍ക്കത്ത വഴി അന്തമാനിലെത്തിയ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തായ്‌വാന്‍, ചൈന, ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഡല്‍ഹിക്കും പരിസരത്തുമുള്ളവരും ഈ മാസമാദ്യം നിസാമുദ്ദീനിലെ തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും കൊേറാണ വൈറസ് ബാധയുടെ ഭീഷണിയിലായി. മൂന്നു ദിവസത്തെ പരിപാടിയായിരുന്നു ഇതെന്നാണ് പറയുന്നത്.
ഇതില്‍ 280 വിദേശികള്‍ അടക്കമുള്ള 2000 പേര്‍ തബ്‌ലീഗ് മര്‍കസില്‍ തന്നെ കഴിഞ്ഞുകൂടി. ഇതില്‍ 300 പേര്‍ക്ക്‌വൈറസ് ബാധയുടെ ലക്ഷണമുള്ളതായി പൊലീസ് പറയുന്നുണ്ട്. 200ഓളം പേരെ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതോടെ പ്രദേശം നിയന്ത്രണത്തിലാക്കിയ പൊലീസ് മര്‍കസിലേക്കുള്ള പ്രവേശനം തടഞ്ഞു. പ്രദേശവാസികളിലെ രോഗവ്യാപനം കണ്ടെത്താന്‍ വൈദ്യപരിശോധന ക്യാമ്പ് തുടരുകയാണ്.
https://www.facebook.com/Malayalivartha