Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

കേരളത്തിൽ ഉണ്ടായ ചരിത്രസംഭവം; ആ രണ്ടെണ്ണത്തിനെ ഉടൻ പൂട്ടും! കേരളത്തിൽ ഭീകരവിരുദ്ധ സ്‌കോഡിന്റെ പണിയെന്താണ് ? കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ സ്ഫോടനം നടത്തി ഭീകരത സൃഷ്ടിക്കാൻ ലക്‌ഷ്യം വച്ചവരെ എൻഐഎ തൂക്കിയെടുത്തപ്പോൾ.....

20 SEPTEMBER 2020 07:58 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഭീകരത ഇല്ലേയില്ല എന്ന് പറയാൻ വേണ്ടിയാണോ ,വരുന്നിടത്തുവച്ചു കാണാം എന്ന് ചിന്തിച്ചതുകൊണ്ടാണോ എന്നൊന്നും വ്യക്തമല്ല .കേരളത്തിൽ ഭീകരവിരുദ്ധ സ്‌കോഡിന്റെ പണിയെന്താണ് എന്ന ചോദ്യം വിവാദമാവുകയാണ് .ദേശീയ ഏജൻസിയുടെ സഹായമില്ലാതെ സ്വന്തമായി എന്തുകാര്യമാണ് ഇവർ ഇത്രയും നാളും ചെയ്തുകൊണ്ടിരുന്നത് എന്ന ചോദ്യവും മുറുകുന്നു.കേരളത്തിൽ വർധിച്ചുവരുന്ന തീവ്രവാദി സംഘടനകളുടെ റിക്രൂട്ട്മെന്റ് സംവിധാനത്തെ പറ്റിയുള്ള സൂചനകൾ നേരത്തെയും ലഭ്യമായിട്ടുള്ളതാണ് .എന്നിട്ടും ആവശ്യത്തിന് നടപടി സ്വീകരിക്കാനോ കേന്ദ്ര സർക്കാരിന്റെ സഹായം തേടാനോ തുനിഞ്ഞില്ല എന്നാണ് ലഭ്യമാകുന്ന വിവരം .

കേരളത്തിൽ നിന്നും കേവലം ധന സമാഹരണം മാത്രമായിരുന്നില്ല ഇവരുടെ ലക്ഷ്യം എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് .കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ സ്ഫോടനം നടത്തി ഭീകരത സൃഷ്ടിക്കാനും ഇവർക്ക് ലക്ഷ്യമുണ്ടായിരുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വിന്യസിപ്പിക്കാനാണ് ഐ ബിയും എൻ ഐ എ യും ലക്ഷ്യമിടുന്നത് .കേരളത്തിൽ അൽഖായിദ സാന്നിത്യം വ്യക്തമായതോടെ സംസ്ഥാനത്തു കൂടുതൽ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത് .പാക്കിസ്ഥാനിലെ അൽഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 5 പേരെ തേടിയാണു എൻഐഎ ഒരാഴ്ചയായി കേരളത്തിൽ വലവിരിച്ചത്. ഇതിൽ 3 പേരെയാണു പിടികൂടിയത്. ശേഷിക്കുന്ന 2 പേർക്കു വേണ്ടി തിരച്ചിൽ ഊർജിതം.ഇവർ സംസ്ഥാന അതിർത്തി ഇതിനോടകം തന്നെ കടന്നിട്ടുണ്ടാകുമോ എന്ന സംശയവും ഉയർന്നിരിക്കുകയാണ് .അറസ്റ്റിലായ 3 പേരും ബംഗാൾ അതിർത്തി വഴി നുഴഞ്ഞു കയറിയ വിദേശികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിൻ ലാദൻ രൂപം കൊടുത്ത അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിനു വേണ്ടി ധനസമാഹരണം നടത്തുന്നവരാണ് അറസ്റ്റിലായ 3 പേരും.

കൊച്ചി നാവികത്താവളം, കപ്പൽശാല അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഒരു മാസം മുൻപു കേന്ദ്ര ആഭ്യന്തരവകുപ്പിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതീവരഹസ്യമായ നീക്കമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മാസങ്ങളായി നടത്തിവന്നത് .തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് പുറമേ സാധാരണ ജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങളിലും ഇവർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായാണു സൂചന.അബ്ദുൽ നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ട്, 2005 സെപ്റ്റംബർ 9നു രാത്രി തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലാണ് കേരളത്തിൽ ആദ്യമായി അൽ ഖായിദയുടെ പേരു കേട്ടത്.

ഈ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീർ അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിന്റെ ‘കമാൻഡർ’ ആണെന്നാണു ആദ്യം കേസന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കണ്ടെത്തൽ. എന്നാൽ എൻഐഎ രൂപീകരിക്കും മുൻപു നടന്ന ഈ കുറ്റകൃത്യത്തിൽ ആഴത്തിലുള്ള അന്വേഷണം സാധ്യമായില്ല. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തെങ്കിലും പ്രതികളുടെ അൽഖായിദ ബന്ധത്തിനു തെളിവുകൾ കണ്ടെത്താനായില്ല. അതിനാൽ തന്നെ ഔദ്യോയിക സ്ഥിരീകരണം ഇതിനെ സംബന്ധിച്ച് നടത്തിയിരുന്നില്ല .പാനായിക്കുളം സിമി ക്യാംപ് കേസ്, കോഴിക്കോട് ഇരട്ട സ്ഫോടനം, വാഗമൺ ആയുധ പരിശീലനക്കേസ്, കനകമല കേസ് തുടങ്ങിയവയിലും ഭീകരസംഘടനയുടെ പേരുകേട്ടെങ്കിലും ഇതാദ്യമാണു കേരളത്തിൽ അറസ്റ്റുണ്ടാകുന്നത്.

കേരളത്തിലേക്ക് ഇവരുടെ ആളുകളുടെ സാന്നിധ്യം പലയിടങ്ങളിലായി ഉണ്ടായേക്കാം എന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത് .മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരളത്തിലെ സ്ഥിതിഗതികളെ പറ്റിയുള്ള വിശദമായ പഠനം നടത്തിയ ശേഷം നടപടിയുണ്ടാകുമെന്നാണ് സൂചന .ഭീകരസംഘടനാ ബന്ധമുള്ളവർ എറണാകുളം ജില്ലയിലെ അതിഥിത്തൊഴിലാളി ക്യാംപ് ഒളിത്താവളമാക്കുന്നത് ഇതാദ്യമല്ല. മാവോയിസ്റ്റ് ബന്ധമുള്ള ആന്ധ്രപ്രദേശിലെ പിടികിട്ടാപ്പുള്ളി കരിംനഗർ സ്വദേശി മല്ലരാജ റെഡ്‌ഡിയും സംഘവും 2007 ഡിസംബർ 7 ന് അങ്കമാലിയിൽ പിടിക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ അതിഥിതൊഴിലാളി ക്യാംപുകളുടെ മുഴുവൻ വിവരങ്ങളും അന്വേഷണ സംഘത്തിന് ആവശ്യമായി കഴിഞ്ഞിരിക്കുകയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (45 minutes ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (52 minutes ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (1 hour ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (1 hour ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (1 hour ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (2 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (2 hours ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (3 hours ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (3 hours ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (3 hours ago)

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (9 hours ago)

Malayali Vartha Recommends