Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

കേരളത്തിൽ ഉണ്ടായ ചരിത്രസംഭവം; ആ രണ്ടെണ്ണത്തിനെ ഉടൻ പൂട്ടും! കേരളത്തിൽ ഭീകരവിരുദ്ധ സ്‌കോഡിന്റെ പണിയെന്താണ് ? കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ സ്ഫോടനം നടത്തി ഭീകരത സൃഷ്ടിക്കാൻ ലക്‌ഷ്യം വച്ചവരെ എൻഐഎ തൂക്കിയെടുത്തപ്പോൾ.....

20 SEPTEMBER 2020 07:58 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഭീകരത ഇല്ലേയില്ല എന്ന് പറയാൻ വേണ്ടിയാണോ ,വരുന്നിടത്തുവച്ചു കാണാം എന്ന് ചിന്തിച്ചതുകൊണ്ടാണോ എന്നൊന്നും വ്യക്തമല്ല .കേരളത്തിൽ ഭീകരവിരുദ്ധ സ്‌കോഡിന്റെ പണിയെന്താണ് എന്ന ചോദ്യം വിവാദമാവുകയാണ് .ദേശീയ ഏജൻസിയുടെ സഹായമില്ലാതെ സ്വന്തമായി എന്തുകാര്യമാണ് ഇവർ ഇത്രയും നാളും ചെയ്തുകൊണ്ടിരുന്നത് എന്ന ചോദ്യവും മുറുകുന്നു.കേരളത്തിൽ വർധിച്ചുവരുന്ന തീവ്രവാദി സംഘടനകളുടെ റിക്രൂട്ട്മെന്റ് സംവിധാനത്തെ പറ്റിയുള്ള സൂചനകൾ നേരത്തെയും ലഭ്യമായിട്ടുള്ളതാണ് .എന്നിട്ടും ആവശ്യത്തിന് നടപടി സ്വീകരിക്കാനോ കേന്ദ്ര സർക്കാരിന്റെ സഹായം തേടാനോ തുനിഞ്ഞില്ല എന്നാണ് ലഭ്യമാകുന്ന വിവരം .

കേരളത്തിൽ നിന്നും കേവലം ധന സമാഹരണം മാത്രമായിരുന്നില്ല ഇവരുടെ ലക്ഷ്യം എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് .കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ സ്ഫോടനം നടത്തി ഭീകരത സൃഷ്ടിക്കാനും ഇവർക്ക് ലക്ഷ്യമുണ്ടായിരുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വിന്യസിപ്പിക്കാനാണ് ഐ ബിയും എൻ ഐ എ യും ലക്ഷ്യമിടുന്നത് .കേരളത്തിൽ അൽഖായിദ സാന്നിത്യം വ്യക്തമായതോടെ സംസ്ഥാനത്തു കൂടുതൽ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത് .പാക്കിസ്ഥാനിലെ അൽഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 5 പേരെ തേടിയാണു എൻഐഎ ഒരാഴ്ചയായി കേരളത്തിൽ വലവിരിച്ചത്. ഇതിൽ 3 പേരെയാണു പിടികൂടിയത്. ശേഷിക്കുന്ന 2 പേർക്കു വേണ്ടി തിരച്ചിൽ ഊർജിതം.ഇവർ സംസ്ഥാന അതിർത്തി ഇതിനോടകം തന്നെ കടന്നിട്ടുണ്ടാകുമോ എന്ന സംശയവും ഉയർന്നിരിക്കുകയാണ് .അറസ്റ്റിലായ 3 പേരും ബംഗാൾ അതിർത്തി വഴി നുഴഞ്ഞു കയറിയ വിദേശികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിൻ ലാദൻ രൂപം കൊടുത്ത അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിനു വേണ്ടി ധനസമാഹരണം നടത്തുന്നവരാണ് അറസ്റ്റിലായ 3 പേരും.

കൊച്ചി നാവികത്താവളം, കപ്പൽശാല അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഒരു മാസം മുൻപു കേന്ദ്ര ആഭ്യന്തരവകുപ്പിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതീവരഹസ്യമായ നീക്കമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മാസങ്ങളായി നടത്തിവന്നത് .തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് പുറമേ സാധാരണ ജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങളിലും ഇവർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായാണു സൂചന.അബ്ദുൽ നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ട്, 2005 സെപ്റ്റംബർ 9നു രാത്രി തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലാണ് കേരളത്തിൽ ആദ്യമായി അൽ ഖായിദയുടെ പേരു കേട്ടത്.

ഈ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീർ അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിന്റെ ‘കമാൻഡർ’ ആണെന്നാണു ആദ്യം കേസന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കണ്ടെത്തൽ. എന്നാൽ എൻഐഎ രൂപീകരിക്കും മുൻപു നടന്ന ഈ കുറ്റകൃത്യത്തിൽ ആഴത്തിലുള്ള അന്വേഷണം സാധ്യമായില്ല. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തെങ്കിലും പ്രതികളുടെ അൽഖായിദ ബന്ധത്തിനു തെളിവുകൾ കണ്ടെത്താനായില്ല. അതിനാൽ തന്നെ ഔദ്യോയിക സ്ഥിരീകരണം ഇതിനെ സംബന്ധിച്ച് നടത്തിയിരുന്നില്ല .പാനായിക്കുളം സിമി ക്യാംപ് കേസ്, കോഴിക്കോട് ഇരട്ട സ്ഫോടനം, വാഗമൺ ആയുധ പരിശീലനക്കേസ്, കനകമല കേസ് തുടങ്ങിയവയിലും ഭീകരസംഘടനയുടെ പേരുകേട്ടെങ്കിലും ഇതാദ്യമാണു കേരളത്തിൽ അറസ്റ്റുണ്ടാകുന്നത്.

കേരളത്തിലേക്ക് ഇവരുടെ ആളുകളുടെ സാന്നിധ്യം പലയിടങ്ങളിലായി ഉണ്ടായേക്കാം എന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത് .മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരളത്തിലെ സ്ഥിതിഗതികളെ പറ്റിയുള്ള വിശദമായ പഠനം നടത്തിയ ശേഷം നടപടിയുണ്ടാകുമെന്നാണ് സൂചന .ഭീകരസംഘടനാ ബന്ധമുള്ളവർ എറണാകുളം ജില്ലയിലെ അതിഥിത്തൊഴിലാളി ക്യാംപ് ഒളിത്താവളമാക്കുന്നത് ഇതാദ്യമല്ല. മാവോയിസ്റ്റ് ബന്ധമുള്ള ആന്ധ്രപ്രദേശിലെ പിടികിട്ടാപ്പുള്ളി കരിംനഗർ സ്വദേശി മല്ലരാജ റെഡ്‌ഡിയും സംഘവും 2007 ഡിസംബർ 7 ന് അങ്കമാലിയിൽ പിടിക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ അതിഥിതൊഴിലാളി ക്യാംപുകളുടെ മുഴുവൻ വിവരങ്ങളും അന്വേഷണ സംഘത്തിന് ആവശ്യമായി കഴിഞ്ഞിരിക്കുകയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (8 minutes ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (18 minutes ago)

തലയോട്ടിക്ക് പരിക്കേറ്റു  (28 minutes ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (34 minutes ago)

ഇന്നും പരിശോധന നടത്തും  (42 minutes ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (47 minutes ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (52 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (52 minutes ago)

'മാളികപ്പുറത്തമ്മയുടെ നമ്പർ വേണം'...മാങ്കൂട്ടം അയ്യനോട്, നിന്റെയൊക്കെ നമ്പർ ചോദിച്ചോയെന്ന് സഖാത്തി ഇരന്ന് വാങ്ങുന്നു  (1 hour ago)

12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക  (1 hour ago)

സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍  (1 hour ago)

ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന്..  (1 hour ago)

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ മുഖ്യ തന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രമാകണമെന്ന് ഹൈക്കോടതി  (2 hours ago)

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (2 hours ago)

Malayali Vartha Recommends