Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

കേരളത്തിൽ ഉണ്ടായ ചരിത്രസംഭവം; ആ രണ്ടെണ്ണത്തിനെ ഉടൻ പൂട്ടും! കേരളത്തിൽ ഭീകരവിരുദ്ധ സ്‌കോഡിന്റെ പണിയെന്താണ് ? കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ സ്ഫോടനം നടത്തി ഭീകരത സൃഷ്ടിക്കാൻ ലക്‌ഷ്യം വച്ചവരെ എൻഐഎ തൂക്കിയെടുത്തപ്പോൾ.....

20 SEPTEMBER 2020 07:58 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഭീകരത ഇല്ലേയില്ല എന്ന് പറയാൻ വേണ്ടിയാണോ ,വരുന്നിടത്തുവച്ചു കാണാം എന്ന് ചിന്തിച്ചതുകൊണ്ടാണോ എന്നൊന്നും വ്യക്തമല്ല .കേരളത്തിൽ ഭീകരവിരുദ്ധ സ്‌കോഡിന്റെ പണിയെന്താണ് എന്ന ചോദ്യം വിവാദമാവുകയാണ് .ദേശീയ ഏജൻസിയുടെ സഹായമില്ലാതെ സ്വന്തമായി എന്തുകാര്യമാണ് ഇവർ ഇത്രയും നാളും ചെയ്തുകൊണ്ടിരുന്നത് എന്ന ചോദ്യവും മുറുകുന്നു.കേരളത്തിൽ വർധിച്ചുവരുന്ന തീവ്രവാദി സംഘടനകളുടെ റിക്രൂട്ട്മെന്റ് സംവിധാനത്തെ പറ്റിയുള്ള സൂചനകൾ നേരത്തെയും ലഭ്യമായിട്ടുള്ളതാണ് .എന്നിട്ടും ആവശ്യത്തിന് നടപടി സ്വീകരിക്കാനോ കേന്ദ്ര സർക്കാരിന്റെ സഹായം തേടാനോ തുനിഞ്ഞില്ല എന്നാണ് ലഭ്യമാകുന്ന വിവരം .

കേരളത്തിൽ നിന്നും കേവലം ധന സമാഹരണം മാത്രമായിരുന്നില്ല ഇവരുടെ ലക്ഷ്യം എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് .കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ സ്ഫോടനം നടത്തി ഭീകരത സൃഷ്ടിക്കാനും ഇവർക്ക് ലക്ഷ്യമുണ്ടായിരുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വിന്യസിപ്പിക്കാനാണ് ഐ ബിയും എൻ ഐ എ യും ലക്ഷ്യമിടുന്നത് .കേരളത്തിൽ അൽഖായിദ സാന്നിത്യം വ്യക്തമായതോടെ സംസ്ഥാനത്തു കൂടുതൽ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത് .പാക്കിസ്ഥാനിലെ അൽഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 5 പേരെ തേടിയാണു എൻഐഎ ഒരാഴ്ചയായി കേരളത്തിൽ വലവിരിച്ചത്. ഇതിൽ 3 പേരെയാണു പിടികൂടിയത്. ശേഷിക്കുന്ന 2 പേർക്കു വേണ്ടി തിരച്ചിൽ ഊർജിതം.ഇവർ സംസ്ഥാന അതിർത്തി ഇതിനോടകം തന്നെ കടന്നിട്ടുണ്ടാകുമോ എന്ന സംശയവും ഉയർന്നിരിക്കുകയാണ് .അറസ്റ്റിലായ 3 പേരും ബംഗാൾ അതിർത്തി വഴി നുഴഞ്ഞു കയറിയ വിദേശികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബിൻ ലാദൻ രൂപം കൊടുത്ത അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിനു വേണ്ടി ധനസമാഹരണം നടത്തുന്നവരാണ് അറസ്റ്റിലായ 3 പേരും.

കൊച്ചി നാവികത്താവളം, കപ്പൽശാല അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഒരു മാസം മുൻപു കേന്ദ്ര ആഭ്യന്തരവകുപ്പിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതീവരഹസ്യമായ നീക്കമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മാസങ്ങളായി നടത്തിവന്നത് .തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് പുറമേ സാധാരണ ജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങളിലും ഇവർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായാണു സൂചന.അബ്ദുൽ നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ട്, 2005 സെപ്റ്റംബർ 9നു രാത്രി തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസിലാണ് കേരളത്തിൽ ആദ്യമായി അൽ ഖായിദയുടെ പേരു കേട്ടത്.

ഈ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീർ അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിന്റെ ‘കമാൻഡർ’ ആണെന്നാണു ആദ്യം കേസന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കണ്ടെത്തൽ. എന്നാൽ എൻഐഎ രൂപീകരിക്കും മുൻപു നടന്ന ഈ കുറ്റകൃത്യത്തിൽ ആഴത്തിലുള്ള അന്വേഷണം സാധ്യമായില്ല. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തെങ്കിലും പ്രതികളുടെ അൽഖായിദ ബന്ധത്തിനു തെളിവുകൾ കണ്ടെത്താനായില്ല. അതിനാൽ തന്നെ ഔദ്യോയിക സ്ഥിരീകരണം ഇതിനെ സംബന്ധിച്ച് നടത്തിയിരുന്നില്ല .പാനായിക്കുളം സിമി ക്യാംപ് കേസ്, കോഴിക്കോട് ഇരട്ട സ്ഫോടനം, വാഗമൺ ആയുധ പരിശീലനക്കേസ്, കനകമല കേസ് തുടങ്ങിയവയിലും ഭീകരസംഘടനയുടെ പേരുകേട്ടെങ്കിലും ഇതാദ്യമാണു കേരളത്തിൽ അറസ്റ്റുണ്ടാകുന്നത്.

കേരളത്തിലേക്ക് ഇവരുടെ ആളുകളുടെ സാന്നിധ്യം പലയിടങ്ങളിലായി ഉണ്ടായേക്കാം എന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത് .മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരളത്തിലെ സ്ഥിതിഗതികളെ പറ്റിയുള്ള വിശദമായ പഠനം നടത്തിയ ശേഷം നടപടിയുണ്ടാകുമെന്നാണ് സൂചന .ഭീകരസംഘടനാ ബന്ധമുള്ളവർ എറണാകുളം ജില്ലയിലെ അതിഥിത്തൊഴിലാളി ക്യാംപ് ഒളിത്താവളമാക്കുന്നത് ഇതാദ്യമല്ല. മാവോയിസ്റ്റ് ബന്ധമുള്ള ആന്ധ്രപ്രദേശിലെ പിടികിട്ടാപ്പുള്ളി കരിംനഗർ സ്വദേശി മല്ലരാജ റെഡ്‌ഡിയും സംഘവും 2007 ഡിസംബർ 7 ന് അങ്കമാലിയിൽ പിടിക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ അതിഥിതൊഴിലാളി ക്യാംപുകളുടെ മുഴുവൻ വിവരങ്ങളും അന്വേഷണ സംഘത്തിന് ആവശ്യമായി കഴിഞ്ഞിരിക്കുകയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (31 minutes ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (36 minutes ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (40 minutes ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (56 minutes ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (2 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (3 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (3 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (4 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (4 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (4 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (4 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends