പ്രതിപക്ഷം നടത്തുന്നത് ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരം; കര്‍ഷകരോട് സ്നേഹമുണ്ടെങ്കില്‍ സഭാ നടപടികള്‍ തുടര്‍ന്ന് പോകാന്‍ പ്രതിപക്ഷം സഹകരിക്കണം, സസ്പെന്‍ഡ് ചെയ്യപ്പെട്ട ആളുകള്‍ ഇരുന്നാല്‍ സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും മുരളീധരന്‍

ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കുപ്രചാരണങ്ങള്‍ ജനം തിരിച്ചറിയും, കര്‍ഷകരോട് സ്നേഹമുണ്ടെങ്കില്‍ സഭാ നടപടികള്‍ തുടര്‍ന്ന് പോകാന്‍ പ്രതിപക്ഷം സഹകരിക്കണം, സസ്പെന്‍ഡ് ചെയ്യപ്പെട്ട ആളുകള്‍ ഇരുന്നാല്‍ സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കാര്‍ഷിക മേഖലയിലെ പരിഷ്‌കരണവുമായി സംബന്ധിച്ച ബില്‍ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിന് ആവശ്യത്തില്‍ ഏറെയുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തിക്കൊണ്ട് ഈ പരിഷ്‌കരണങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കർഷക വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് കെ.കെ രാഗേഷ് എംപി പറഞ്ഞു.
ബില്ലുകൾ രാജ്യത്തെ കർഷകർക്ക് വിരുദ്ധമാണ്, റൂൾ ബുക്ക് പാലിക്കാതെയാണ് നിയമ നിർമാണവുമായി മുന്നോട്ട് പോകുന്നത്, പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കും, പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ സമരം അനിശ്ചതമായി തുടരുമെന്നും സസ്‌പെന്റ് ചെയ്ത അംഗങ്ങൾ ഇല്ലാതെ പ്രതിപക്ഷം സഭയിൽ ഇരിക്കില്ലെന്നും കെ.കെ രാഗേഷ് എംപി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























