രാജ്യത്തെ രക്ഷിക്കാന്‍ ട്രംപിനു ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ

ഡൊണള്‍ഡ് ട്രംപിനെ അമേരിക്കൻ ജനത തള്ളിക്കളയുന്ന കാഴ്ച്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ത്യയും തള്ളുന്ന അവസ്ഥയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത് . കോവിഡ് പോരാട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ തള്ളി ബിജെപി രംഗത്ത് വന്നിരിക്കുകയാണ് . രാജ്യത്തെ രക്ഷിക്കാന്‍ ട്രംപിനു ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അടിപതറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ട്രംപിനെ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ രംഗത്തെത്തിയത്. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്. 'യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നതാണ് ട്രംപ് നേരിടുന്ന പ്രധാന ആരോപണം.
എന്നാല്‍ 130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ പ്രധാനമന്ത്രി മോദി കൃത്യസമയത്തുള്ള തീരുമാനങ്ങള്‍ വഴി രക്ഷിച്ചു'-നദ്ദ പറഞ്ഞു. കോവിഡിനെ തുടര്‍ന്നു മടങ്ങിയെത്തിയ അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കുന്നതില്‍ ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ശക്തമായ ആരോപണം ഉയരുന്നതിനിടെയാണ് നദ്ദുയുടെ വിശദീകരണം. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ അമേരിക്കയിലേതിനേക്കാള്‍ 11 ലക്ഷം രോഗികളുടെ കുറവാണുള്ളത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിനു വീഴ്ച സംഭവിച്ചുവെന്ന ശക്തമായ ആരോപണമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉന്നയിക്കുന്നത്. എന്നാല്‍ മാര്‍ച്ചില്‍ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു വഴി 78,000 മരണങ്ങള്‍ തടയാന്‍ കഴിഞ്ഞെന്ന മറുവാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നിക്കുന്നത്. വികസിത രാജ്യങ്ങളെ അപേക്ഷിച്ചു മരണനിരക്ക് ഇന്ത്യയില്‍ കുറവാണെന്നതും നേട്ടമായാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയില്‍ കോവിഡ് മരണനിരക്ക് കുറയുന്നത് ആശ്വാസമായെങ്കിലും രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് എത്തിയ അവസ്ഥയാണ് . നിലവില്‍ 95,67,070 പേര്‍ക്ക് രോഗം ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2,36,982 പേരാണ് മരണ സംഖ്യ. 61,70,402 പേര്‍ രോഗമുക്തി നേടി. 31,59,686 പേര്‍ ചികിത്സയില്‍ കഴിയുന്നു.മരണ നിരക്ക് കുറയുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ ഇതുവരെ 14,96,36,755 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്.ടെക്‌സസ്, കാലിഫോര്‍ണിയ, ഫ് ളോറിഡ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, ജോര്‍ജിയ, നോര്‍ത്ത് കരോലിന, ടെന്നിസി, അരിസോണ, ന്യൂജഴ്‌സി എന്നീ സ്‌റ്റേറ്റുകളിലാണ് കോവിഡ് ബാധ കൂടുതല്‍.
അമേരിക്കയിൽ കോവിഡ്.
https://www.facebook.com/Malayalivartha

























