അച്ഛൻ മകളെ വിറ്റത് നാലു ലക്ഷം രൂപയ്ക്ക്; പിന്നാലെ ബലാത്സംഗത്തിനിരയായ മധ്യപ്രദേശില്‍ നിന്നുള്ള 14 വയസുകാരിയെ രക്ഷപ്പെടുത്തി, പെണ്‍കുട്ടിയുടെ പിതാവ്, ഉദയ്പൂര്‍ സ്വദേശിയായ യുവാവ്, രണ്ട് സ്ത്രീകള്‍ എന്നിവരെ പൊലീസ് ചെയ്തു

അച്ഛന്‍ നാലു ലക്ഷം രൂപയ്ക്ക് സ്വന്തം മകളെ വിറ്റു. പിന്നാലെ ബലാത്സംഗത്തിനിരയായ മധ്യപ്രദേശില്‍ നിന്നുള്ള 14 വയസുകാരിയെ പോലീസ് രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ഭോപ്പാലില്‍ നിന്ന് 190 കിലോമീറ്റര്‍ പടിഞ്ഞാറ് ഉജ്ജൈനില്‍ നിന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോട് പറയുകയുണ്ടായി.
ഈ സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്, ഉദയ്പൂര്‍ സ്വദേശിയായ യുവാവ്, രണ്ട് സ്ത്രീകള്‍ എന്നിവരെ പൊലീസ് ചെയ്യുകയുണ്ടായി. ഇവര്‍ക്കെതിരെ മനുഷ്യക്കടത്ത്, വ്യഭിചാരക്കുറ്റം, പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും , തടയല്‍ തുടങ്ങിയ വകുപ്പ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി. ഉജ്ജൈന്‍ സ്വദേശിയായ പെണ്‍കുട്ടിയെ നവംബറില്‍ മാതാപിതാക്കള്‍ ഉദയ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. വിവാഹം കഴിപ്പിക്കാന്‍ പോവുകയാണെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. ഇതിനെ പെണ്‍കുട്ടി എതിര്‍ത്തു. പിന്നാലെ നവംബര്‍ 24 ന് ഉദയ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ വെച്ച് പിതാവ് പെണ്‍കുട്ടിയുടെ വിവാഹം നടത്തി. അതിനുശേഷം പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ടിട്ട് രക്ഷിതാക്കള്‍ ഉജൈനിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
മാത്രമല്ല പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഇയാള്‍ മാതാപിതാക്കള്‍ക്ക് നാലു ലക്ഷം രൂപയും നൽകി. പെണ്‍കുട്ടിയെ തനിക്ക് വിറ്റിരിക്കുകയാണെന്നും പെണ്‍കുട്ടിയോട് ഇയ്യാൾ പറഞ്ഞു. ഡിസംബര്‍ എട്ടിന് മാതാപിതാക്കളെ അവസാനമായി കാണാനായി ഉജ്ജൈനിലേക്ക് കൊണ്ടുപോകാന്‍ പെണ്‍കുട്ടി ഇയാളോട് ആവശ്യപ്പെടും ചെയ്തു.
ഞായറാഴ്ച ഇയാള്‍ പെണ്‍കുട്ടിയെ ഉദയ്പൂരിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ അമ്മായിയുമായി ബന്ധപ്പെടുകയും സംഭവങ്ങള്‍ അമ്മായിയെ അറിയിക്കുകയുമായിരുന്നു. അമ്മായിയാണ് ഇക്കാര്യം പൊലീസില്‍ പറഞ്ഞത്. ഇതിനുപിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി.
https://www.facebook.com/Malayalivartha






















