ചൂതാട്ട മത്സരത്തില്‍ തോറ്റതോടെ സുഹൃത്തുക്കള്‍ക്ക് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുമതി നല്‍കി; എതിര്‍ത്തതോടെ ഇവരുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു, വാക്കുനൽകിയത് വിജയികള്‍ക്ക് ഒരുമാസത്തേക്ക് ഭാര്യയെ കൈമാറാൻ, അവസാനം സംഭവിച്ചത്...

ഭാര്യയെ പണയം വച്ച് കളിച്ച ചൂതാട്ട മത്സരത്തില്‍ പരാജയപ്പെട്ടതോടെ യുവാവ് ചെയ്ത ക്രൂരപ്രവൃത്തികേട്ട് പ്രദേശവാസികൾ ഞെട്ടിയിരിക്കുകയാണ്. മത്സരത്തിൽ തോറ്റതിന് പിന്നാലെ സുഹൃത്തുക്കള്‍ക്ക് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുമതി നല്‍കി യുവാവ്. ബീഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സോനു ഹരിജന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി മൊസാഹിദ്പുര്‍ എസ്‌എച്ച്‌ഒ രാജേഷ് കുമാര്‍ ഝാ അറിയിക്കുകയുണ്ടായി.
'സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് വളരെ പെട്ടെന്ന് തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കിയുള്ള ആളുകളെയും വൈകാതെ തന്നെ അറസ്റ്റ് ചെയ്യും' ഝാ വ്യക്തമാക്കുകയുണ്ടായി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ചൂതുകളിയില്‍ തോറ്റ ഇയാള്‍ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ മുപ്പതുകാരിയായ ഭാര്യയെ നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി എതിര്‍ത്തതോടെ ഇവരുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്തു.
ഭാര്യയെ 'ശുദ്ധീകരിക്കുന്നതിനായാണ്'ഇത്തരത്തില്‍ ആസിഡ് ഒഴിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ഒരുമാസം മുമ്പ് നടന്ന ചൂതുകളിയിലാണ് ഭാര്യയെ ഇയാൾ പണയം വച്ചത്. കളിയില്‍ തോറ്റതോടെ വാക്കുനല്‍കിയതനുസരിച്ച് വിജയികള്‍ക്ക് ഒരുമാസത്തേക്ക് ഭാര്യയെ കൈമാറാനായി എത്തുകയും ചെയ്‌തു. എന്നാല്‍ യുവതി അവര്‍ക്കൊപ്പം പോകാന്‍ തയ്യാറായിരുന്നില്ല.
ഭാര്യയെ ചൂതാട്ടത്തില്‍ പണയം വച്ചെന്നും സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നുള്ള കാര്യവും അറസ്റ്റിലായ ഭർത്താവ് സമ്മതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയാണ് പോലീസ്. ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തടവില്‍ പാര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പുറംലോകം അറിയാതിരിക്കുന്നതിനായി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം യുവതിയെ ഒരുവീട്ടില്‍ അടച്ചിടുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ചയോടെ ഇവിടെ നിന്ന് രക്ഷപ്പെട്ട് യുവതി പുറത്തിറങ്ങിയതോടെയാണ് സംഭവം പുറത്തുവന്നത്. ഭര്‍തൃവീട്ടില്‍ നിന്ന് രക്ഷപ്പെട്ട യുവതി സ്വന്തം വീട്ടിലെത്തി വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് പോലീസിൽ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha






















