ഭാരത് ബയോടെക് നിര്‍മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെ ഫലപ്രദമായി നിര്‍വീര്യമാക്കും; ഐ.സി.എം.ആറിന്റെ പഠനം പുറത്ത്

ഭാരത് ബയോടെക് നിര്‍മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിനെ ഫലപ്രദമായി നിര്‍വീര്യമാക്കുമെന്ന സന്തോഷ വാർത്തയുമായി ഐ.സി.എം.ആര്‍.
കൊവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്ക കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ഐ.സി.എം.ആര്‍. എപ്പിഡെമോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് ഡിവിഷന്‍ ചീഫ് ഡോ. സമിരന്‍ പാണ്ഡെ അറിയിക്കുകയുണ്ടായി.
ഇരട്ട വ്യതിയാനം വന്ന വൈറസിനെക്കൂടാതെ മറ്റ് വ്യതിയാനങ്ങളെയും നിര്‍വീര്യമാക്കാന്‍ കൊവാക്‌സിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ പതിനാലായിരത്തിലധികം പേരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തി.
ഇതില്‍ 1189 പേര്‍ക്കാണ് ആശങ്ക നല്‍കുന്ന വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്നാണ് ഇന്ത്യന്‍ ജീനോമിക് കണ്‍സോര്‍ഷ്യം അറിയിക്കുന്നത്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്കു പുറമേ ഇരട്ട മാറ്റം വന്ന വകഭേദവും ഇന്ത്യയില്‍ പലയിടത്തും കണ്ടെത്തി.
ഇതു കൂടുതല്‍ അപകടം ചെയ്യുമെന്ന പഠനങ്ങള്‍ക്കിടെയാണ് ഐസിഎംആറിന്റെ നിര്‍ണായക പഠനം പുറത്ത് വന്നത്. പുതിയ വൈറസ് വകഭേദങ്ങളെ പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കള്‍ചര്‍ ചെയ്തു പഠനം നടത്തിയത് വാക്‌സീന്‍ ഗവേഷണ രംഗത്ത് നിര്‍ണായകമായി.
ഇതിന്റെ തുടര്‍പഠനങ്ങളിലാണ് പ്രതീക്ഷ നല്‍കുന്ന വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്. E484Q, L452R എന്നീ ഇരട്ട ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച സ്‌ട്രെയിനിനെ ഐ.സി.എം.ആര്‍.- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചെടുത്ത് കള്‍ച്ചര്‍ ചെയ്തിരുന്നു.
ഇതുകൂടാതെ സാര്‍സ് കോവ് 2 വൈറസിന്റെ യു.കെ. വകഭേദം(B.1.1.7), ബ്രസീല്‍ വകഭേദം(B.1.1.28.2), ദക്ഷിണാഫ്രിക്കന്‍ വകഭേദം (B.1.351) എന്നിവയെയും ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്തിരുന്നു.
"https://www.facebook.com/Malayalivartha


























