രണ്ടു ദിവസത്തിനിടെ മിന്നലേറ്റ് രാജ്യത്ത് മരിച്ചത് 68 പേര്‍, ഇതിൽ ഏഴ് കുട്ടികൾ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജ്യത്ത് മിന്നലേറ്റ് മരിച്ചത് 68 പേർ ഇതിൽ ഏഴ് കുട്ടികളും... ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് മിന്നലേറ്റ് 68 പേര്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ ഏഴ് പേരുമാണ് മരണപ്പെട്ടത്.
യു.പിയിലെ പ്രയാഗ്രാജില് മാത്രം 14 പേര്‍ മരിച്ചു. കാണ്‍പൂര്‍ ദേഹത്ത്, ഫത്തേപൂര്‍ എന്നിവിടങ്ങളില്‍ അഞ്ച് പേര്‍ വീതം മരണപ്പെട്ടു. കൗശമ്ബിയില്‍ നാല് പേര്‍, ഫിറോസാബാദില്‍ മൂന്നുപേര്‍, കാണ്‍പൂര്‍ നഗറില്‍ രണ്ട് പേര്‍, ഉന്നാവ്, ഹാമിര്‍പൂര്‍, സോണ്‍ഭദ്ര, പ്രതാപ്ഗഡ് ഹാര്‍ദോയി, മിര്‍സാപൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ജീവന്‍ നഷ്ടമായി.
20 മരണം റിപ്പോര്‍ട്ട് ചെയ്ത രാജസ്ഥാനില്‍, രണ്ടു ജില്ലകളിലായി ഏഴുകുട്ടികളും മരണപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതില്‍ 4 ലക്ഷം രൂപ അടിയന്തര ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കും.
മൂന്നുസംസ്ഥാനങ്ങഴിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് (പിഎംഎന്‍ആര്‍എഫ്) രണ്ട് ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കും.
https://www.facebook.com/Malayalivartha