മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് കലാം മാത്രം, വളര്‍ച്ചയെ സ്വപ്‌നം കണ്ട മാര്‍ഗദര്‍ശിയായിരുന്നു കലാമെന്ന് ന്യൂയോര്‍ക്ക് ടൈംസ്

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ലോകമെമ്പാടും ഇപ്പോള്‍ വാര്‍ത്ത ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ വിയോഗം മാത്രം. ഇന്ത്യക്കാരുടെ നാവുകളില്‍ ഇപ്പോള്‍ ചലിക്കുന്നത് അദ്ദേഹത്തിന് ആത്മശാന്തി കിട്ടുക എന്നത് മാത്രമാണ്. ഇന്ത്യയുടെ മിസൈല്‍മാന്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്നും എപ്പോഴും ഇന്ത്യക്കാര്‍ക്ക് ആവേശവും അറിവിന്റെ പുസ്തകവുമായിരുന്നു.
ഇന്ത്യയുടെ ആണവ പദ്ധതികള്‍ക്ക് ഉണര്‍വേകിയ വ്യക്തിത്വമായിരുന്നു കലാമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അനുസ്മരണ ലേഖനത്തിലെഴുതിയത്. ഇന്ത്യയുടെ വികസനത്തെ, വളര്‍ച്ചയെ സ്വപ്‌നം കണ്ട മാര്‍ഗദര്‍ശിയായിരുന്നു ഈ കുറിയ മനുഷ്യനെന്നാണ് ലേഖനത്തില്‍ കലാമിനെ വിശേഷിപ്പിക്കുന്നത്.
ആണുപരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്കിയതോടെ ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലെത്തിക്കാന്‍ കലാമിനായി- വാഷിംഗ്ടണ്‍ പോസ്റ്റ് കുറിച്ചു. ദാരിദ്രം നിറഞ്ഞ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച് കഠിനാധ്വാനത്തിലൂടെ വളര്‍ന്ന കലാമിന്റെ സംഭാവനകള്‍ നിസ്തുലമാണ്- വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു. ലോകത്തിലെ പ്രധാന മാധ്യമങ്ങളിലെല്ലാം കലാമിനെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളുമുണ്ട്. പറഞ്ഞ് തീരാന്‍ പറ്റാത്ത അനുഭവങ്ങളും ഓര്‍മ്മകളും അദ്ദേഹത്തിനുണ്ട്.
ഷില്ലോങ് ഐഐഎമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമായത്. 6.50 ഓടെയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുല്‍ കലാം ജനകീയരായ ഇന്ത്യന്‍ രാഷ്ട്രപതിമാരില്‍ അഗ്രഗണ്യനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായിരിക്കുമ്പോഴും ജനങ്ങളുടെ ഹൃദയം തൊടാന്‍ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു അദേഹം.
2002 മുതല്‍ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവര്‍ത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11മത് രാഷ്ട്രപതിയായിരുന്നു. രാജ്യം ഭാരതരത്‌ന പുരസ്‌കാരവും പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























