Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

യാക്കൂബ് മേമന്റെ വളര്‍ച്ച് പെട്ടന്ന്, മത്സ്യത്തൊഴിലാളി കോളനിയില്‍ നിന്ന് ആഡംബര ഫ്‌ലാറ്റിലേക്ക്, കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന് റിപ്പോര്‍ട്ട്

30 JULY 2015 10:21 AM IST
മലയാളി വാര്‍ത്ത.

മേമന്‍ കുടുംബം മുംബൈയിലെ മത്സ്യത്തൊഴിലാളി കോളനിയില്‍ താമസിച്ചിരുന്നപ്പോള്‍ എങ്ങനെ കഴിഞ്ഞിരുന്നുവെന്ന വസ്തുത ഇപ്പോഴും അജ്ഞാതമാണ്. കുടുംബനാഥന്‍ അബ്ദുല്‍ റസാക്ക് മേമന്റെ തൊഴിലെന്തായിരുന്നെന്നും വ്യക്തമല്ല. ഒരു വര്‍ക്‌ഷോപ്പ് നത്തുകയാണെന്നാണ് അബ്ദുല്‍ റസാക്ക് മേമന്‍ അയല്‍ക്കാരോടു പറഞ്ഞിരുന്നത്. പക്ഷേ, ഇയാളൊരിക്കലും വീടുവിട്ടു പുറത്തുപോകുന്നത് ആരും കണ്ടിട്ടില്ല.
1988 മുതലാണ് ദരിദ്രരായിരുന്ന മേമന്‍ കുടുംബത്തിന്റെ ഉയര്‍ച്ചയെന്നു കരുതുന്നു. ഈ സമയത്താണ് ആരിഫും മുഷ്താഖും (ടൈഗര്‍) വിവാഹിതരായത്. 1988ല്‍ തന്നെ മത്സ്യത്തൊഴിലാളി കോളനിയില്‍നിന്ന് അവര്‍ കുര്‍ളയിലെ വലിയൊരു ഫ്‌ലാറ്റിലേക്കു മാറി. അല്‍ ഹുസൈന്‍ കെട്ടിത്തിലെ നിഗൂഢതയുള്ള ഫ്‌ലാറ്റുകളിലേക്ക് ഇവര്‍ കുടിയേറിയത് 1990ലാണ്.
ഒറ്റമുറി ഫ്‌ലാറ്റില്‍നിന്നുള്ള മേമന്‍ കുടുംബത്തിന്റെ വളര്‍ച്ച പൊടുന്നനെയായിരുന്നു. ഫ്‌ലാറ്റുകളെല്ലാം വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരുന്നത്. മുകളിലെ നിലയിലെ ഫ്‌ലാറ്റിലേക്കുള്ള കോണിയുടെ പിടികള്‍ വെള്ളി കൊണ്ട് മോടി പിടിപ്പിച്ചിരിരുന്നു. അന്നത്തെ കാലത്ത് വിഡിയോ ക്യാമറയും മറ്റ് വിലപിടിപ്പുള്ള ആഢംബര വസ്തുക്കും പൊലീസ് ഈ ഫ്‌ളാറ്റുകളില്‍ കണ്ടെത്തി. ഒരു കോടി രൂപയുടെ ആഭരണങ്ങള്‍ അലമാരയില്‍ ഇവര്‍ ഉക്ഷേിച്ചിരുന്നു. നാലു ലക്ഷം രൂപ പണമായും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കൂടാതെ അനേക ലക്ഷം രൂപയ്ക്കുള്ള വസ്തുവകകളുടെ രേഖയും അന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
കടലിനഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു കൂറ്റന്‍ കെട്ടിത്തിലെ അഞ്ചും ആറും നിലകിലുള്ള മൂന്ന് ഇരട്ട ഫ്‌ലാറ്റുകളിലാണ് രാജ്യം വിടുമ്പോള്‍ ഇവര്‍ താമസമാക്കിയിരുന്നത്. അല്‍ ഹുസൈന്‍ കമ്പനിയുടേതായിരുന്നു ഈ ഏഴു നില കെട്ടിടം. കേസിനെ തുടര്‍ന്ന് പൊലീസ് ഇവരുടെ ഫ്‌ലാറ്റുകള്‍ റെയ്ഡ് ചെയ്തപ്പോള്‍ വിചിത്രമായൊരു സംവിധാനം കണ്ടെത്തി. മേമന്‍ കുടുംബത്തിന്റെ പേരിലുള്ള മൂന്ന് ഫ്‌ലാറ്റുകള്‍ തമ്മില്‍ ഇനാഴികള്‍ കൊണ്ടും കോണിപ്പടികള്‍ കൊണ്ടും ബന്ധിക്കപ്പെട്ടിരുന്നു.
യാക്കൂബിന് സഹോദരന്മാരുടെ പേരില്‍ ഒരു ഹോങ്കോങ് ബാങ്കിന്റെ മുംബൈയിലുള്ള ശാഖയിലും ഡവലപ്പ്‌മെന്റ് കോപ്പറേറ്റീവ് ബാങ്കിലും എഴ് സംയുക്ത അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. യാക്കൂബിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കമ്പനിയുടെ പേരില്‍ രണ്ട് പ്രത്യേക അക്കൗണ്ടും തുറന്നിരുന്നു. യാക്കൂബിനായിരുന്നു എല്ലാ അക്കൗണ്ടുകളുടെയും നടത്തിപ്പിനു നിയമരമായ അധികാരം.
മുഷ്താഖ് (ടൈഗര്‍) മേമന്റെ കള്ളക്കടത്തും ആയുധ ഇടപാടുമാണ് ഈ കുടുംബത്തെ കുറഞ്ഞകാലം കൊണ്ട് ധനികരാക്കിയതെന്നു കരുതുന്നു. മുഷ്താഖ് മേമന്‍ ഒരു ബാങ്ക് ക്ലര്‍ക്കായിരുന്നു. പത്താം ക്ലാസ് പാസ്സായ ഇയാള്‍ അധികംകാലം ജോലിയില്‍ പിടിച്ചുനിന്നില്ല. ജോലി രാജിവച്ച് അയാള്‍ കള്ളക്കടത്തു രംഗത്തിറങ്ങി. കള്ളക്കത്തുകാരനായ രജ്ജി, ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്മാരായ നൂറ, അനിസ് എന്നിവരുമായി വിവിധ കാലങ്ങളില്‍ ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നു. ചില പാക്കിസ്ഥാനി സംഘങ്ങളുമായി ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നു. ഒടുവില്‍ മുഷ്താഖ് സ്വന്തമായ കള്ളക്കടത്ത് ശൃംഖല തുങ്ങി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ യാക്കൂബിന്റെ സഹായവും ഇയാള്‍ക്കുണ്ടായിരുന്നെന്ന് കരുതുന്നു.
യാക്കൂബിന്റെ അക്കൗണ്ട്‌സ് കമ്പനി ഈ ഇടപാടുകള്‍ക്കൊരു മറയായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. മേമന്‍ സഹോദരന്മാരുടെ പണമിപാടുകള്‍ക്കു നിയമപരമായ സാധുതയുണ്ടാക്കാനായിരുന്നു യാക്കൂബ് തന്റെ അക്കൗണ്ടന്‍സി കമ്പനിയെ ഉയോഗപ്പെടുത്തിയിരുന്നതെന്നു പൊലീസ് കരുതുന്നു.ഇതിനിടയില്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥനായിരുന്ന ആരിഫ് മേമനും അയൂബ് മേമനും ദുബായിലേക്കു കുടിയേറി. സ്‌ഫോടനത്തിനു മുമ്പ് മേമന്‍ കുടുംബം ഇന്ത്യവിട്ട് ആദ്യം അഭയം തേടിയത് ദുബായിലേക്കായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (3 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (3 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (3 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (3 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (3 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (3 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (3 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (5 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (5 hours ago)

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്;  (8 hours ago)

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0  (8 hours ago)

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (10 hours ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (10 hours ago)

നോവായി ശ്രീനന്ദയുടെ മടക്കം  (10 hours ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (11 hours ago)

Malayali Vartha Recommends