അഫ്ഗാൻ ഭീകരതയുടെ ഉറവിടമാകുന്നത് തടയണം;അഫ്ഗാനിൽ ഉചിതമായ മാറ്റം ഉണ്ടാവാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം; അഫ്ഗാനിസ്ഥാൻ മൗലികവാദത്തിന്റെയും ഭീകരതവാദത്തിന്റെയും ഉറവിടമാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് രാജ്യാന്തര സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
അഫ്‌ഗാനിസ്ഥാനെതിരെ കൊടുങ്കാറ്റായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി....അഫ്ഗാൻ ഭീകരതയുടെ ഉറവിടമാകുന്നത് തടയണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ മൗലികവാദത്തിന്റെയും ഭീകരതവാദത്തിന്റെയും ഉറവിടമാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് രാജ്യാന്തര സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .
അഫ്ഗാനിൽ ഉചിതമായ മാറ്റം ഉണ്ടാവാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി ആവശ്യപ്പെടുകയുണ്ടായി . അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച ജി 20 രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടിയിൽ വെച്ചായിരുന്നു മോദി കാര്യങ്ങൾ തുറന്നടിച്ചത്.
അഫ്ഗാൻ പൗരന്മാർക്ക് അടിയന്തരമായി മനുഷത്വപരമായ സഹായം നൽകേണ്ടതുണ്ടെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടം രാജ്യത്ത് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതിയുടെ 2593-ാം പ്രമേയം അടിസ്ഥാനമാക്കിയ പ്രവർത്തനത്തിന് ജി 20 രാജ്യങ്ങൾ സഹകരിക്കണമെന്നും മോദി ആവശ്യപ്പെടുകയുണ്ടായി.
യുഎസ്– യൂറോപ്യൻ യൂണിയൻ പ്രതിനിധികള്‍ ഉൾപ്പെട്ട യോഗത്തിൽ ആദ്യമായിട്ടാണ് താലിബാൻ നേരിട്ട് പങ്കെടുക്കുന്നത്. ഈ യോഗത്തിൽ, രാജ്യാന്തര അംഗീകാരത്തിന് അനുമതി തേടിയിരിക്കുകയാണ് . അഫ്ഗാനിസ്ഥാൻ ജനതയുടെ സഹായത്തിനായി 1.2 ബില്യൺ യൂറോ യൂറോപ്യൻ യൂണിയൻ വാഗ്ദാനം ചെയ്യുകയുണ്ടായി.
യുഎസ് അഫ്ഗാനിസ്ഥാനിൽനിന്നു പിന്മാറി കഴിഞ്ഞ ശേഷം താലിബാന്‍, അധികാരത്തിലേറുകയായിരുന്നു. ലോകരാഷ്ട്രങ്ങളോടു പ്രധാനമായും ആവശ്യപ്പെടുന്നത് രാജ്യാന്തര അംഗീകാരം, അഫ്ഗാൻ ജനതയെ പുനരധിവാസത്തിനുള്ള സഹായം എന്നിവയാണ് . അഫ്ഗാനിസ്ഥാൻ ജനതയുടെ പുനരധിവാസം സംബന്ധിച്ചുള്ള ജി-20 രാഷ്ട്ര നേതാക്കളുടെ ഓൺലൈൻ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു യുഎസ്, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ താലിബാനുമായി മുഖാമുഖം ചർച്ച നടത്താൻ തയ്യാറായത്.
അഫ്ഗാനിസ്ഥാനെ സാമ്പത്തിക തകർച്ചയിൽനിന്നു കരകയറ്റാൻ ലോകം ഒന്നിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ , അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും കുട്ടികൾക്കും നൽകിയ പ്രതിജ്ഞ താലിബാൻ ലംഘിച്ചെന്നും അദ്ദേഹം തുറന്നടിച്ചു. അഫ്ഗാനിസ്ഥാനെ തകർച്ചയിൽനിന്നു കരകയറ്റാനുള്ള യൂറോപ്യൻ യൂണിയൻ പദ്ധതിയുടെ പ്രഖ്യാപനം യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ യുർസുല വോൺ ലെയിൻ പ്രഖ്യാപിക്കുക കൂടെ ചെയ്തു .
‘താലിബാൻ ചെയ്ത പ്രവൃത്തികളുടെ പരിണിത ഫലം അഫ്ഗാനിസ്ഥാനിലെ ജനത അനുഭവിക്കേണ്ടതില്ലെന്നും’ അവർ പറഞ്ഞു .ദോഹയിൽ നടന്ന ചർച്ചകൾക്കു ഖത്തർ മധ്യസ്ഥത വഹിക്കുകയുണ്ടായി. ‘താലിബാനുമായി സംഭാഷണങ്ങളിൽ ഏർപ്പെടുക എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനമെന്നും അവർ ചൂണ്ടികാട്ടി .
അഫ്ഗാനിസ്ഥാൻ നിവാസികളുടെ ജീവിത സാഹചര്യം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുക, കച്ചവട ബന്ധങ്ങളും മറ്റും പുനഃസ്ഥാപിക്കുക എന്ന കാര്യങ്ങൾക്കാണു മുൻഗണന നൽകേണ്ടതെന്നു ഖത്തർ വിദേശകാര്യ മന്ത്രിയുടെ ദൂതൻ മുത്‌ലാഖ് അൽ ഖതാനി പറഞ്ഞു .
https://www.facebook.com/Malayalivartha