Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...

14 MAY 2024 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു. റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. മാസങ്ങൾക്കു മുൻപു ഹമാസിനെ തുടച്ചുനീക്കിയെന്ന് അവകാശപ്പെട്ട വടക്കൻ ഗാസയിലെ ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കി. കിഴക്കൻ റഫയിലെ തെരുവിലും ജബാലിയയിലും ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി ഹമാസും സ്ഥിരീകരിച്ചു. റഫയിലെ കുവൈത്ത് ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രയേൽ നിർദേശം നൽകി.

 

തെക്കും വടക്കും മേഖലകളിൽ പലസ്തീൻകാർ വീണ്ടും പലായനം തുടങ്ങി.റഫയിൽനിന്ന് 3.60 ലക്ഷം പലസ്തീൻകാർ ഖാൻ യൂനിസ് മേഖലയിലേക്കു പലായനം ചെയ്തെന്നാണ് യുഎൻ റിപ്പോർട്ട്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 35,091 പലസ്തീൻകാർ കൊല്ലപ്പെട്ടു. 78,827 പേർക്കു പരുക്കേറ്റു. 24 മണിക്കൂറിനിടെ 57 പേരാണു കൊല്ലപ്പെട്ടത്. 5 മാസം മുൻപാണു വടക്കൻ ഗാസയിലെ ദൗത്യം പൂർത്തിയാക്കി ഇസ്രയേൽ സൈന്യം പിന്മാറിയത്. ഇവിടേക്കു വീണ്ടും തിരിച്ചെത്തിയ സൈന്യം ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി പകൽ ഷെല്ലാക്രമണവും രാത്രികാല ബോംബിങ്ങും ശക്തമായി തുടരുകയാണ്.കിഴക്കന്‍ റാഫ ഒഴിപ്പിക്കാനുള്ള ആദ്യ ഉത്തരവ് കഴിഞ്ഞ ആഴ്ച ഇറങ്ങിയതിന് പിന്നാലെയാണ് മേഖലയില്‍നിന്ന് പലായനം ആരംഭിച്ചത്. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബലിയയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ കടന്നാക്രമണം തുടരുകയാണ്.

ക്യാമ്പിന്റെ കിഴക്ക്, മധ്യ ഭാഗങ്ങളിലേക്ക് കടന്നുകയറാന്‍ കൂടുതല്‍ ടാങ്കുകളും സൈനികരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.യുദ്ധടാങ്കുകളുമായി റാഫ അതിര്‍ത്തിയില്‍ കടന്നുകയറിയ ഇസ്രയേല്‍ സൈന്യം ഈജിപ്ത് വഴി റാഫയിലേക്കുള്ള പ്രധാന ഇടനാഴി പിടിച്ചെടുത്തിരുന്നു. ഇതോടെ ഗാസയിലേക്ക് ഇന്ധനവും മറ്റുസഹായങ്ങളുമെത്തിക്കാനുള്ള സാധ്യതകള്‍ അടഞ്ഞു. കിഴക്കന്‍ റാഫയില്‍നിന്ന് ഒരുലക്ഷം പേരോട് ഒഴിയാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കൂട്ടപ്പലായനം തുടരുകയാണ്.പലസ്തീന്‍കാര്‍ അഭയം പ്രാപിച്ച സ്‌കൂളുകളിലേക്കും കനത്ത ആക്രമണമാണ്. 20 മൃതദേഹമാണ് മേഖലയില്‍നിന്ന് കണ്ടെടുത്തത്.24 മണിക്കൂറിനുള്ളില്‍ 57 പേരെ ഇസ്രയേല്‍ കൊന്നൊടുക്കി. ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,091 ആയി. റാഫയിലേക്കുള്ള വഴികളെല്ലാം സൈനിക ടാങ്കുകള്‍ വിന്യസിച്ചിരിക്കുകയാണ്.ഗാസയിലാകെ 36ല്‍ 12 ആശുപത്രികള്‍ മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്.

 

ഹമാസിന്റെ ഖസം ബ്രിഗേഡ്സിന്റെ നേതൃത്വത്തില്‍ പ്രതിരോധ ശ്രമങ്ങളും നടക്കുന്നുണ്ട്.തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി. ജബാലിയയിൽ ഇന്നലെയുണ്ടായ കനത്ത ബോംബാക്രമണത്തിൽ ഒട്ടേറെ വീടുകൾ തകർന്നു.ഗാസയിലെ ഏറ്റവും പഴക്കമേറിയ അഭയാർഥി ക്യാംപുകളിലൊന്നായ ജബാലിയയിൽ ഒരുലക്ഷത്തോളം പേർ താമസിക്കുന്നു. ഹമാസ് വീണ്ടും ഇവിടെ സംഘം ചേരുന്നുവെന്നാരോപിച്ചാണു ആക്രമണം. കഴിഞ്ഞ ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ ഇതുവരെ 35,034 പലസ്തീൻകാർ കൊല്ലപ്പെട്ടു. 78,755 പേർക്കു പരുക്കേറ്റു. ഇന്നലെ മാത്രം 19 പേർ കൊല്ലപ്പെട്ടു.ഇതിനിടെ, വടക്കൻ ഗാസയിൽ സഹായമെത്തിക്കാൻ പുതിയ പാത തുറന്നതായി ഇസ്രയേൽ സേന അറിയിച്ചു. കിഴക്കൻ റഫയിൽനിന്നുള്ള കൂട്ടപ്പലായനം നടക്കുന്നതിനിടെ കൂടുതൽ മേഖലകളിൽ ഒഴി‍ഞ്ഞുപോക്കിന് ഇസ്രയേൽ സൈന്യം നിർദേശം നൽകി. റഫ ഒഴിപ്പിക്കലിനെ യൂറോപ്യൻ യൂണിയൻ അപലപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (6 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (6 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (6 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (6 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (7 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (8 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (8 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (8 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (9 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (9 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (9 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (9 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (9 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (10 hours ago)

Malayali Vartha Recommends