ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...

ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്. ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും. ഇന്ത്യക്കും മദ്ധ്യേഷ്യക്കും ഇടയിലെ ചരക്കുനീക്കത്തിന്റെ പ്രധാന ഹബ്ബായി തുറമുഖം മാറുമെന്നാണ് വിലയിരുത്തൽ. തന്ത്രപരമായും പ്രാധാന്യമുള്ള തുറമുഖമാണിതെന്നതാണ് കാരണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വലിയ വിജയം കൂടിയാണിത്.പത്തുവർഷത്തിന് ശേഷം കരാർ പുതുക്കിയേക്കും.ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നീക്കം.നേരത്തെ തന്നെ തുറമുഖത്തിന്റെ നിർമ്മാണത്തിൽ ഇന്ത്യ പങ്കാളിയായിരുന്നു.2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനക്കാലത്താണ് തുറമുഖം അന്താരാഷ്‌ട്ര ചരക്ക്, യാത്രാ ഇടനാഴിയായി വികസിപ്പിക്കാനുള്ള കരാറില്‍ ഒപ്പിട്ടത്.
ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിലായിരുന്നു കരാര്‍. ഇറാനുമായി ചേര്‍ന്ന് ഭാരതമാണ് ഇത് വികസിപ്പിക്കുന്നത്. ഷഹീദ് ബഹസ്ഥി ടെര്‍മിനലാണ് ആദ്യത്തേത്.ഇതിന്റെ ഭാഗമായി ആറു ക്രെയിനുകളും ഇന്ത്യ നൽകി. ഇന്ത്യയുടെ പങ്കാളിത്തം തുറമുഖത്ത് വലിയ നിക്ഷേപത്തിന് വഴിയൊരുക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ചബഹാറിനെ ഇന്റർനാഷണൽ നോർചത്ത്- സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറുമായി ബന്ധിപ്പിക്കുക, ഇന്ത്യയിൽ നിന്ന് ഇറാൻ വഴി റഷ്യയിലേക്കുള്ള പാത സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡ് തുറമുഖ വികസനത്തിനായി 120 മില്യൺ ഡോളർ നിക്ഷേപിക്കും.അതേസമയം പാകിസ്ഥാനിലെ ഗോദർ തുറമുഖം വഴി ചരക്കുനീക്കത്തിനുള്ള ശ്രമത്തിലാണ് ചൈന.
വൺ ബെൽറ്റ പദ്ധതി വഴി പാകിസ്ഥാനിൽ റോഡ് നിർമ്മാണത്തിനും ചൈന പദ്ധതിയിടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇറാനുമായി ഇന്ത്യ പുതിയ കരാറിൽ ഒപ്പിടുന്നത്.ധ്യേഷ്യയിൽ ഇസ്രയേലിനെ പോലെ തന്നെ ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളിയും സൗഹൃദ രാഷ്ട്രവുമാണ് ഇറാൻ. പാക്കിസ്ഥാനിലെ ഗൊദെര്‍ തുറമുഖം വഴി ചരക്കുനീക്കത്തിന് ചൈന ശ്രമിക്കുന്നുണ്ട്. ഈ സമയത്താണ് ഇന്ത്യ ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിടുന്നത്.പിന്നാലെ ഇറാനിലെ ഛബഹാർ തുറമുഖം 10 വർഷത്തേക്ക് നടത്താനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി യു.എസ്. ഇറാനുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നവർ ഉപരോധം നേരിടേണ്ടി വരുമെന്നാണ് യു.എസ് മുന്നറിയിപ്പ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത പട്ടേലാണ് ഇക്കാര്യം അറിയിച്ച് രംഗത്തെത്തിയത്.ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ച് പറയേണ്ടത് അവരാണെന്നും വേദാന്ത പട്ടേൽ വ്യക്തമാക്കി. ഇന്ത്യയും ഇറാനും തമ്മിൽ ഛബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് കരാർ ഒപ്പിട്ടവിവരം അറിഞ്ഞു.
തുറമുഖ കരാറുമായി ബന്ധപ്പെട്ടും വിദേശനയത്തെ കുറിച്ചും പ്രതികരിക്കേണ്ടത് ഇന്ത്യയാണെന്ന് പട്ടേൽ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് വേദാന്ത പട്ടേൽ ഇക്കാര്യം പറഞ്ഞത്.ഇറാന് മേലുള്ള യു.എസ് ഉപരോധം ഇപ്പോഴുമുണ്ട്. അത് തുടരാനാണ് തീരുമാനം. ആരെങ്കിലും ഇറാനുമായി വ്യാപാരബന്ധത്തിന് ശ്രമിച്ചാൽ ഉപരോധം നേരിടേണ്ടി വരുമെന്നും വേദാന്ത പട്ടേൽ മുന്നറിയിപ്പ് നൽകി. ഛബഹാർ തുറമുഖവുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡും(ഐ.പി.ജി.എൽ) പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷൻ ഓഫ് ഇറാനും തമ്മിലാണ് ഒപ്പുവെച്ചത്. 10 വർഷമാണ് കരാറിന്റെ കാലാവധി.തുറമുഖത്തിൽ ഐ.പി.ജി.എൽ 120 മില്യൺ യു.എസ് ഡോളർ നിക്ഷേപിക്കും. ഇതിന് പുറമേ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കായി 250 മില്യൺ ഡോളർ വായ്പയായും നൽകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷ.ഭാരത കമ്പനിയായ ഇന്ത്യന്‍ പോര്‍ട്ട്സ് ഗ്ളോബല്‍ ലിമിറ്റഡ് തുറമുഖം കൂടുതല്‍ വികസിപ്പിച്ച് പ്രവര്‍ത്തിപ്പിക്കും. അവര്‍ 120 ദശലക്ഷം യുഎസ് ഡോളറാകും ഇവിടെ നിക്ഷേപിക്കുക. ഇതിനു പുറമേ അടിസ്ഥാന സൗകര്യ വികസനത്തിന് ഭാരതം 250 ദശലക്ഷം ഇന്ത്യന്‍ രൂപയുടെ വായ്‌പ്പയും അനുവദിക്കും. ചൈനയ്‌ക്കും പാകിസ്ഥാനും അടുത്തുള്ള തുറമുഖം പത്തു വര്‍ഷത്തേക്ക് ഭാരതത്തിന് കിട്ടുന്നത് തന്ത്രപരമായി വലിയ നേട്ടം തന്നെയാണ്. ഒപ്പം മോദി സര്‍ക്കാരിന്റെ വലിയ വിജയവും.
https://www.facebook.com/Malayalivartha

























