മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; മന്‍മോഹന്‍ സിങ്ങിനെ കാണാന്‍ ഫോട്ടോഗ്രാഫറുമായി എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡ്വ്യയ്‌ക്കെതിരെ വിമർശനവുമായി കുടുംബം
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എങ്കിലും സിങ്ങിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് എ.ഐ.ഐ.എം.എസ് അധികൃതര്‍ പ്രതികരിച്ചു.
ബുധനാഴ്ചയാണ് 89കാരനായ സിങ്ങിനെ എ.ഐ.ഐ.എം.എസില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജിസ്റ്റ് ഡോ. നിതിഷ് നായികിന്‍റെ നേതൃത്വത്തിലാണ് മന്‍മോഹനെ ചികിത്സിക്കുന്നത്. കഴിഞ്ഞ ദിവസം മന്‍മോഹന്‍ സിങ്ങിനെ കാണാന്‍ ഫോട്ടോഗ്രാഫറുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡ്വ്യ എത്തിയത് കുടുംബാംഗങ്ങളുടെ അമര്‍ഷത്തിന് ഇടയാക്കിയിരുന്നു.
അണുബാധക്ക് സാധ്യതയുള്ളതിനാല്‍ ഫോട്ടോഗ്രാഫര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പുറത്തു പോകണമെന്ന മന്‍മോഹന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറിെന്റ നിര്‍ദേശം അവഗണിക്കപ്പെട്ടു. 'ഇത് കാഴ്ചബംഗ്ലാവല്ലെ'ന്നും തന്റെ മാതാപിതാക്കള്‍ പ്രായം ചെന്നവരാണെന്നും മകള്‍ ദമന്‍സിങ് തുറന്നടിച്ചിരുന്നു.
ഡങ്കിപ്പനി കടുത്തതിനാല്‍ മന്‍മോഹന്‍സിങ്ങിന് രക്തത്തിലെ കൗണ്ട് കുറവാണ്. രണ്ട് വാക്സിന് എടുത്തിട്ടും രണ്ടാം തരംഗത്തിനിടയില്‍ അദ്ദേഹത്തിന് കോവിഡ് വന്നതാണ്. അത്രമേല്‍ സൂക്ഷിക്കേണ്ടതിനാല്‍ സന്ദര്‍ശകരെ ആശുപത്രി മുറിയിലേക്ക് അനുവദിക്കുന്നില്ല. അതിനിടയിലാണ് ഫോട്ടോഗ്രാഫര്‍ സഹിതം മന്ത്രി എത്തിയത്.
മോശം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ മാതാപിതാക്കള്‍ ശ്രമിക്കുേമ്ബാഴാണ് അവരെ അസ്വസ്ഥരാക്കിയ പെരുമാറ്റമെന്ന് ദമന്‍സിങ് പറഞ്ഞു. സന്ദര്‍ശനത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ സൂക്ഷ്മത വേണ്ട സന്ദര്‍ഭമാണ്.കേന്ദ്ര ആരോഗ്യമന്ത്രി എയിംസിെന്റ പ്രസിഡന്‍റു കൂടിയാണ്. അതിപ്രധാന വ്യക്തികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ചെന്നു കാണുന്നത് പതിവ് കീഴ്വഴക്കവുമാണ്. ചികിത്സയിലോ പരിചരണത്തിലോ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കൂടിയാണ് അത്തരം സന്ദര്‍ശനം. എന്നാല്‍ ഫോട്ടോഗ്രാഫറുമായി എത്തിയത് എന്താണെന്നതടക്കം ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നുമില്ല.
https://www.facebook.com/Malayalivartha