ചെന്നൈ പ്രളയം: സ്വകാര്യ ആസ്പത്രിയില്‍ 18 പേര്‍ ശ്വാസംമുട്ടി മരിച്ചു

ചെന്നൈ നന്ദമ്പാക്കത്തെ സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്?പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന 18 പേര്‍ ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ചു. മിയോട്ട് ആസ്?പത്രിയിലാണ് ദുരന്തം. കനത്ത മഴയെയും വെള്ളക്കെട്ടിനെയുംതുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ ഓക്‌സിജന്‍ സംവിധാനം പ്രവര്‍ത്തനരഹിതമായതാണ് മരണകാരണമെന്ന് ആസ്?പത്രി അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും ചെന്നൈയിലും പരിസരപ്രദേശത്തുമുള്ളവരാണ്. ഒരാള്‍ ആന്ധ്രപ്രദേശ് സ്വദേശിയും മറ്റൊരാള്‍ പുതുച്ചേരി സ്വദേശിയുമാണ്.
തീവ്രപരിചരണവിഭാഗത്തില്‍ ജീവന്‍രക്ഷാ സംവിധാനമായ \'വെന്റിലേറ്ററി\'ല്‍ കഴിഞ്ഞിരുന്നവരും മരിച്ചവരിലുള്‍പ്പെടുന്നു. സംഭവത്തെത്തുടര്‍ന്ന് മിയോട്ട് ആസ്?പത്രിക്കെതിരെ കേസെടുത്തു. ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണവിവരം പുറത്തറിഞ്ഞത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആസ്?പത്രിയിലേക്ക് മാറ്റി. പെരുമഴയെത്തുടര്‍ന്ന് അടയാര്‍ നദി കരകവിഞ്ഞ് ആസ്?പത്രിയിലേക്ക് കുത്തിയൊഴുകുകയായിരുന്നെന്ന് മാനേജിങ് ഡയറക്ടര്‍ പൃഥ്വി മോഹന്‍ദാസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാന്‍സര്‍ വാര്‍ഡിലെ 30 രോഗികളെ ഉടനെതന്നെ സ്ഥലം മാറ്റി. ബുധനാഴ്ചയോടെ വൈദ്യുതിബന്ധം പാടെ തകരാറിലായി. ജനറേറ്ററുകളും പണിമുടക്കി. വെന്റിലേറ്ററുകളുടെയും മറ്റ് ഉപകരണങ്ങളുടെയും പ്രവര്‍ത്തനവും തടസ്സപ്പെട്ടു. കഠിനപരിശ്രമം നടത്തിയെങ്കിലും രോഗികളില്‍ ചിലരുടെ ജീവന്‍ രക്ഷിക്കാനായില്ല അദ്ദേഹം പറഞ്ഞു.
എന്നാല്‍, ആസ്?പത്രിയുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് ദുരന്തത്തിന് വഴിവെച്ചതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. രോഗികള്‍ രണ്ടു ദിവസം മുമ്പുതന്നെ മരിച്ചിരുന്നെന്നും വിവരം തങ്ങളില്‍നിന്ന് ആസ്?പത്രി അധികൃതര്‍ മറച്ചുവെക്കുകയായിരുന്നെന്നും ഇവര്‍ കുറ്റപ്പെടുത്തി. ചികിത്സയ്ക്കായി ലക്ഷങ്ങള്‍ വാങ്ങുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയാണ് മിയോട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























