Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

കലാപഭൂമിയായി ഉത്തരാഖണ്ഡ് ... മദ്രസയും പള്ളിയും പൊളിച്ചു !!മൂന്ന് മണിക്കൂറിനുള്ളിൽ നൂറിലധികം വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. ഈ അക്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

10 FEBRUARY 2024 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന.... മൂന്ന് സൈനികര്‍ക്ക് പരുക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും.... ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും 

രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍

കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..

 

ഉത്തരാഖണ്ഡ് ഹൽദ്വാനിയിലെ ബൻഭൂൽപുരയിൽ മാലിക്കിൻ്റെ പൂന്തോട്ടം കയ്യേറി പണിത മദ്രസയും മതപഠനകേന്ദ്രവും (Madrasa) തകർത്ത സംഭവത്തിൽ വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. മുനിസിപ്പൽ കോർപ്പറേഷൻ്റെയും പൊലീസിൻ്റേയും നടപടികളിൽ രോഷാകുലരായ ജനക്കൂട്ടം കനത്ത കല്ലേറും തീവെപ്പും നടത്തി. മൽപുര പൊലീസ് സ്‌റ്റേഷന് തീയിട്ടു. മൂന്ന് മണിക്കൂറിനുള്ളിൽ നൂറിലധികം വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. ഈ അക്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ധാമി (Uttarakhand Chief Minister Pushkar Singh Dhami) പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാൻ വ്യാഴാഴ്ച മുനിസിപ്പൽ കോർപ്പറേഷൻ പ്രതിനിധികളും അഡ്മിനിസ്ട്രേഷൻ സംഘവും മുസ്ലീം ആധിപത്യമുള്ള ബൻഭൂൽപുരയിലെ മാലിക്കിൻ്റെ പൂന്തോട്ടത്തിൽ എത്തിയിരുന്നു. ബുൾഡോസറുമായി സംഘം മുന്നോട്ടു നീങ്ങിയതോടെ എല്ലാ ഭാഗത്തുനിന്നും കല്ലേറുണ്ടായി. അല്പസമയത്തിനുള്ളിൽ മുസ്ലീം സമുദായത്തിൽ നിന്ന് നിരവധിപേർ ഒത്തുകൂടി. റോഡിൽ നിന്നും വീടുകളുടെ മേൽക്കൂരയിൽ നിന്നും കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ അധികൃതർക്ക് നേരെ കല്ലെറിയാൻ ആരംഭിച്ചു

ഹല്‍ദ്വാനിയിലെ അക്രമത്തെക്കുറിച്ച് ഇന്റലിജന്‍സിന് മുന്‍കൂര്‍ വിവരം ഉണ്ടായിരുന്നുവെന്നും അത് ഭരണകൂടത്തിന് കൈമാറിയിരുന്നുവെന്ന് വിവരം. അനധികൃത മദ്രസയും പള്ളിയും നിര്‍മ്മിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന അബ്ദുള്‍ മാലിക് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത ജില്ലാ മജിസ്ട്രേറ്റിനെയും സീനിയര്‍ പോലീസ് സൂപ്രണ്ടിനെയും അറിയിച്ചിരുന്നു.

 

പള്ളിയും മദ്രസയും പൊളിക്കരുതെന്നും ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്നും അബ്ദുള്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, പിന്നീട് അക്രമത്തിന് ഉപയോഗിച്ച ഇഷ്ടികകള്‍ കൂട്ടിയിട്ടിരുന്ന പ്രദേശവാസികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

'അജ്ഞാതരായ 5,000 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനധികൃതമായി നിര്‍മിച്ച മദ്രസ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മുനിസിപ്പല്‍ തൊഴിലാളികള്‍ക്കും പോലീസിനും നേരെ നാട്ടുകാര്‍ കല്ലും പെട്രോള്‍ ബോംബും എറിഞ്ഞതിനാല്‍ നൂറിലധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി പോലീസുകാര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പിന്നീട് സ്‌റ്റേഷനും തീയിട്ടു', നൈനിറ്റാള്‍ എസ്എസ്പി പിഎന്‍ മീണ പറഞ്ഞു.

മൂന്ന് എഫ്‌ഐആറുകളില്‍ 16 പേരുടെ പേരുണ്ട്, അതില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ബന്‍ഭൂല്‍പുര ഒഴികെയുള്ള സ്ഥലങ്ങളിലും അക്രമം നടന്ന സമീപ സ്ഥലങ്ങളിലും കര്‍ഫ്യൂ പിന്‍വലിച്ചു. കലാപത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ ബന്‍ഭൂല്‍പുര മേഖലയില്‍ സന്ദര്‍ശകരെ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ഏഴു പേര്‍ വെള്ളിയാഴ്ച മൂന്ന് വ്യത്യസ്ത ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരെ ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം, നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട് .

 

വ്യാഴാഴ്ച രാത്രി 9 മണി മുതല്‍ കര്‍ഫ്യൂ ഉള്ളതിനാൽ ഹല്‍ദ്വാനിയുടെ ബന്‍ഭൂല്‍പുര പ്രദേശം വിജനമാണ് . തെരുവുകളില്‍ മുഴുവൻ കല്ലുകള്‍ വിതറിയതും കത്തിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങളും ആണ് . വെള്ളിയാഴ്ച മദ്രസയില്‍ പ്രാര്‍ത്ഥന നടക്കുന്ന പ്രദേശത്ത് കൂടുതല്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നൈനിറ്റാളിന് സമീപമുള്ള പട്ടണത്തില്‍ 1,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊളിച്ചുനീക്കിയ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലാണെന്നും മുനിസിപ്പല്‍ ജീവനക്കാരും പോലീസും കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നും അവര്‍ വ്യക്തമാക്കി. നാലുദിവസം മുമ്പ് സംഘർഷാവസ്ഥ നിലനിന്നിരുന്നെങ്കിലും കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം അക്രമത്തില്‍ കൊല്ലപ്പെട്ട ചിലരില്‍ വെടിയേറ്റ മുറിവുകള്‍ ഉണ്ടായിരുന്നു.

നേരത്തെ മുനിസിപ്പൽ കോർപ്പറേഷൻ്റെയും പൊലീസിൻ്റേയും നടപടികളിൽ രോഷാകുലരായ ജനക്കൂട്ടം കനത്ത കല്ലേറും തീവെപ്പുമാണ് നടത്തിയിരുന്നത്. മൽപുര പൊലീസ് സ്‌റ്റേഷന് തീയിട്ടു. മൂന്ന് മണിക്കൂറിനുള്ളിൽ നൂറിലധികം വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. കലാപകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ധാമി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അക്രമത്തിനിടെ ഒട്ടേറെ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് സേനയെത്തി ജീവൻ രക്ഷിച്ച ശേഷം മാധ്യമപ്രവർത്തകർ തെരുവിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സമയത്തും കല്ലേറുണ്ടായി. നിരവധി മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തകർത്തു. 12ലധികം മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ചിലരുടെ പരിക്ക് ഗുരുതരമാണ്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു ഉത്തര്‍പ്രദേശിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കാന്‍ ഉത്തരവുണ്ട്. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സോബന്‍ സിംഗ് ജീന ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും തലയ്ക്കും മുഖത്തിനും ആഘാതമുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

 

അധികാരികള്‍ ഇപ്പോഴും നാശനഷ്ടങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുമ്പോള്‍, പൊളിച്ചുമാറ്റിയ മസ്ജിദും മദ്രസയും നിയമവിരുദ്ധമാണോ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നു. അനധികൃത കയ്യേറ്റം നീക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണു സംഭവം നടന്ന വാര്‍ഡ് നമ്പര്‍ 31ലെ കൗണ്‍സിലര്‍ ഷക്കീല്‍ അഹമ്മദ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറയുന്നത്. കോടതി ഉത്തരവ് അനുസരിച്ചാണ് പൊളിച്ചു നീക്കിയതെന്ന വാദം അധികൃതര്‍ ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും അടിയന്തര യോഗം വിളിച്ച് സമാധാനം നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ പോലീസിനെയും കേന്ദ്ര സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന് വീരമൃത്യു...ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ..കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്..  (4 minutes ago)

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന.... മൂന്ന് സൈനികര്‍ക്ക് പരുക്ക്  (15 minutes ago)

വിവിധ സംസ്ഥാനങ്ങളില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രദേശിക ഭാഷയില്‍ പരിജ്ഞാനം വേണമെന്ന നിബന്ധന ശരിവെച്ച് സുപ്രീംകോടതി....  (31 minutes ago)

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡന്‍ വിസ  (37 minutes ago)

കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി അന്തരിച്ചു....  (1 hour ago)

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....  (1 hour ago)

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റ  (1 hour ago)

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (1 hour ago)

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....  (1 hour ago)

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറി  (1 hour ago)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള്‍ ന്യൂസിലന്‍ഡ്  (2 hours ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി, സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (2 hours ago)

വെല്ലുവിളിച്ച് സുരേന്ദ്രന്‍... കേന്ദ്രസഹായം ഉറപ്പാക്കാന്‍ ഇനി ജാഗ്രതയോടെ നീങ്ങും, നടപടികളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി - ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍  (2 hours ago)

പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവല  (2 hours ago)

Malayali Vartha Recommends