പാകിസ്ഥാൻ ചാരസുന്ദരിയുടെ മേനിയിൽ മയങ്ങി വീണ് മലയാളികൾ..പ്രതിരോധ രഹസ്യങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കി.. മലയാളിയടക്കം മൂന്നുപേരെക്കൂടി അറസ്റ്റു ചെയ്തിരിക്കുകയാണ്..

പാകിസ്ഥാൻ ചാരസുന്ദരിയുടെ മേനിയിൽ മയങ്ങി വീണ് മലയാളികൾ ചോർത്തിയത് നമ്മുടെ ഇന്ത്യയുടെ നാവിക രഹസ്യങ്ങളാണ് . നമ്മുടെ കേരളത്തിനെ ഒന്നടങ്കം നാണംകെടുത്തുന്ന തല കുനിക്കേണ്ടി വന്ന പ്രവർത്തിയാണ് ചെയ്തു വച്ചിരിക്കുന്നത്. പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന കേസില്‍ മലയാളിയടക്കം മൂന്നുപേരെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റു ചെയ്തിരിക്കുകയാണ് ഇപ്പോൾ . അറസ്റ് ചെയ്തത് നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍.
കൊച്ചി കപ്പല്‍ശാലയിലെ മുന്‍ ട്രെയ്‌നി കടമക്കുടി സ്വദേശി പി.എ. അഭിലാഷാണ് പിടിയിലായ മലയാളി, ഇത് കൂടാതെ ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്മൺ ടണ്ഡേൽ, അക്ഷയ് രവി നായിക് എന്നിവരെ കൂടി അറസ്റ് ചെയ്തിട്ടുണ്ട് . കൊച്ചി നാവികത്താവളത്തിലും കാര്‍വാര്‍ നാവികത്താവളത്തിലുമുള്ള ഇന്ത്യന്‍ പ്രതിരോധസ്ഥാപനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കിയെന്നാണ് കേസ്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാക് ചാരവനിതയ്ക്ക് സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്നായിരുന്നു കേസ്.
ഈ മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തതോടെ കേസില്‍ ഇതുവരെ എട്ടുപേര്‍ അറസ്റ്റിലായി.ഇപ്പോള്‍ അറസ്റ്റിലായ മൂന്ന് പ്രതികളും കാര്‍വാര്‍ താവളത്തിന്റെ ചിത്രങ്ങളും നാവികനീക്കങ്ങളുടെ വിശദാംശങ്ങളുംപാകിസ്താന്‍ ഏജന്‍സിക്ക് കൈമാറി. ഇതിന് പ്രതിഫലമായി പണം സ്വീകരിച്ചതായും കണ്ടെത്തി. വിശാഖപട്ടണം കപ്പല്‍ശാലയിലെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞവര്‍ഷം അഭിലാഷിനെയും കൊച്ചി കപ്പല്‍ശാലയിലെ വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേകിനെയും എന്‍.ഐ.എ. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
തെളിവ് ലഭിക്കാത്തതിനാല്‍ അഭിലാഷിനെ വിട്ടയച്ചെങ്കിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിന് ശേഷമാണ് അറസ്റ്റ്.രഹസ്യ നാവിക പ്രതിരോധ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ കേസിലാണു നടപടി. സമൂഹമാധ്യമങ്ങളിലൂടെയാണു പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകളുമായി (പിഐഒ) ഇവര്‍ ബന്ധപ്പെട്ടതെന്ന് എന്‍ഐഎ കണ്ടെത്തി. ഇന്ത്യന്‍ പ്രതിരോധ സ്ഥാപനങ്ങളെ സംബന്ധിച്ചു പൊതുവായും കാര്‍വാര്‍, കൊച്ചി നാവിക താവളങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങളും ഇവര്‍ പണത്തിനായി പങ്കുവച്ചതായും എന്‍ഐഎ പറഞ്ഞു.
2021 ജനുവരിയില്‍ ആന്ധ്രപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ റജിസ്റ്റര്‍ ചെയ്ത കേസ് 2023 ജൂണില്‍ എന്‍ഐഎ ഏറ്റെടുത്തു. ഒളിവില്‍ പോയ 2 പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.പാക്ക് പൗരനായ മീര്‍ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റില്‍ സജീവമായിരുന്നു.
https://www.facebook.com/Malayalivartha

























