റഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു... രാവിലെ 11 മണിക്കാണ് ചരിത്രനിമിഷത്തിന് രാഷ്ട്രം സാക്ഷ്യം വഹിച്ചത്

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായിരുന്ന റഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു.
ഹരിയാനയിലെ അംബാലയിലെ വ്യോമസേനാ താവളത്തിൽ നിന്നാണ് രാഷ്ട്രപതിയെയും വഹിച്ച് യുദ്ധവിമാനം ആകാശത്തേയ്ക്ക് കുതിച്ചുയർന്നത്. എയർ ചീഫ് മാർഷൽ എ പി സിങ് അതേ വ്യോമസേനാ താവളത്തിൽ നിന്ന് മറ്റൊരു യുദ്ധവിമാനത്തിൽ പറന്നുയർന്ന് അകമ്പടി സേവിച്ചു.
രാവിലെ 11 മണിക്കാണ് ചരിത്രനിമിഷത്തിന് രാഷ്ടം സാക്ഷ്യം വഹിച്ചത്. റഫാൽ യുദ്ധവിമാനത്തിൽ കയറുന്നതിന് മുൻപ് യുദ്ധവിമാനം പറത്തുന്ന പൈലറ്റുമാർ ഉപയോഗിക്കുന്ന ജി-സ്യൂട്ട് രാഷ്ട്രപതി ധരിച്ചിരുന്നു. കൈയിൽ ഹെൽമെറ്റ് പിടിച്ച് സൺ ഗ്ലാസ് ധരിച്ച മുർമു പൈലറ്റിനൊപ്പം ചിത്രങ്ങൾക്കും പോസ് ചെയ്തു.
യുദ്ധവിമാനത്തിൽ നിന്ന് രാഷ്ട്രപതി കൈവീശി കാണിക്കുകയും ചെയ്തു.ഇന്ന് രാവിലെ വ്യോമസേനാ താവളത്തിൽ എത്തിയ രാഷ്ട്രപതിയെ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സൈനികർ സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























