പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു.. ഇന്ന് വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ 'സേവാ തീർത്ഥ്' ഹാളിൽ..രാജ്യം ഉറ്റു നോക്കുന്ന പ്രഖ്യാപനം..

തന്‍റെ അഞ്ച് വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ 'സേവാ തീർത്ഥ്' ഹാളിൽ വെച്ചാണ് യോഗം. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരോടും, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരോടും, സംസ്ഥാന ചുമതലയുള്ള മന്ത്രിമാരോടും തലസ്ഥാന നഗരിയിൽ തന്നെ തുടരാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു വിപുലമായ യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
യോഗത്തിൽ കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സംസ്ഥാന മന്ത്രിമാർ, മറ്റ് സഹമന്ത്രിമാർ എന്നിവരെല്ലാം പങ്കെടുക്കും. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം, മുൻപ് കൈക്കൊണ്ട പ്രധാന തീരുമാനങ്ങളും അവയുടെ ഫലങ്ങളും, ഭാവി പദ്ധതികൾ തുടങ്ങിയവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.അഞ്ച് വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒടുവിൽ ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിർണ്ണായക യോഗം വിളിച്ചുചേർത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത യുദ്ധപ്രതിസന്ധികൾക്കിടയിൽ നടക്കുന്ന ഈ യോഗത്തെ രാജ്യം മുഴുവൻ അതീവ ഉറ്റുനോക്കുകയാണ്.മന്ത്രാലയങ്ങളുടെ പ്രവർത്തന വിലയിരുത്തലിനൊപ്പം രാജ്യം നേരിടുന്ന നിലവിലെ സാമ്പത്തിക വെല്ലുവിളികളും ചർച്ചയാകുന്ന സാഹചര്യത്തിൽ, സർക്കാർ എന്തെങ്കിലും വലിയ പ്രഖ്യാപനങ്ങൾ ഇന്ന് നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന പശ്ചിമേഷ്യൻ യുദ്ധവും അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ടയെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ആഗോള വിപണിയിലെ എണ്ണവില വർദ്ധനവ്, ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ, വിപണിയിലെ പണപ്പെരുപ്പം എന്നിവയെല്ലാം സർക്കാർ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha























