നിങ്ങളിപ്പോൾ വിജയന്റെ പോലീസ് അല്ല, ജനങ്ങളുടെ പോലീസാണ് എന്ന് തന്നെയാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്; അത് മനസ്സിലാകാത്തവർക്ക് വരും ദിവസങ്ങളിൽ മനസ്സിലാകും; തുറന്നടിച്ച് സ്ത്രീ പീഡന കേസിൽ യു ഡി എഫിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ

മലയിടംതുരുത്ത് ഉന്നതി ഒഴിപ്പിക്കലിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് നടപടി നിർത്തിവെച്ചിരുന്നു. ആഭ്യന്തര മന്ത്രി നിർദേശിച്ചിരുന്നു. ഈ സംഭവത്തിൽ നിർണായക ഫേസ്ബുക്ക് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഈ സർക്കാരിന്റെ നയവും മുഖവും ജനകീയതയാണ് എന്ന് ആദ്യ ദിവസം മുതൽ പ്രഖ്യാപിക്കുകയും പ്രകടിപ്പിക്കുകയും ചെയ്താണ് UDF സർക്കാർ മുന്നോട്ട് പോകുന്നത്. അൽപം മുൻപ് വാർത്ത നോക്കുമ്പോൾ സ്ക്രീൻ മുഴുവൻ പോലീസായിരുന്നു. ജലപീരങ്കിയും ജനങ്ങളുടെ നിലവിളിയും ബാക്ക്‌ഗ്രൗണ്ടിൽ കേൾക്കാമായിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം പാരിയത്ത് കാവിലെ വീടുകൾ ഒഴിപ്പിക്കാൻ ചെന്നതാണ് പോലീസ്. ആത്മഹത്യാശ്രമം നടത്തുന്ന പാവം മനുഷ്യർക്കിടയിലൂടെയായിരുന്നു പോലീസിന്റെ പാച്ചിൽ.
ആ കാഴ്ച ഭീതിയിലാഴ്ത്തുന്നതും ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതുമായിരുന്നു. ഒട്ടും വൈകാതെ പുതിയ വാർത്ത ഫ്ലാഷ് ന്യൂസായി വന്നു “ജനങ്ങളെ ഭീതിയിലാഴ്ത്തിയ പോലീസ് നടപടി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല DGPയ്ക്ക് ഉത്തരവ് നൽകി.” ക്ലാസ്!! പെട്ടെന്ന് ഓർമ്മയിൽ വന്നത് ഒരു കെ-റെയിലിന്റെ പേരിൽ മഞ്ഞക്കുറ്റിയിടാൻ ജനങ്ങളെ വലിച്ചിഴച്ച പോലീസിനെയും ആ പഴയ പോലീസ് മന്ത്രിയെയുമാണ്. ഇന്ന് തന്നെ ആ മഞ്ഞക്കുറ്റി വലിച്ചുതോട്ടിലെറിയും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞ ദിവസം തന്നെയാണ് പുതിയ പോലീസ് മന്ത്രി രമേശ് ചെന്നിത്തലയുടെ ഈ ജനകീയ ഇടപെടൽ. ഇതാണ് ജനകീയ സർക്കാർ.
ശ്രീ രമേശ് ചെന്നിത്തല എന്ന ആഭ്യന്തര മന്ത്രി DGPയോട് പറഞ്ഞതിന്റെ അർത്ഥം ഏത് ഉത്തരവിന്റെ പേരിലായാലും ശരി, ജനങ്ങളുടെ നെഞ്ചത്ത് കയറാൻ നിൽക്കരുത് എന്നതാണ്. ചുരുക്കി പറഞ്ഞാൽ, നിങ്ങളിപ്പോൾ വിജയന്റെ പോലീസ് അല്ല, ജനങ്ങളുടെ പോലീസാണ് എന്ന് തന്നെയാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. അത് മനസ്സിലാകാത്തവർക്ക് വരും ദിവസങ്ങളിൽ മനസ്സിലാകും… ഇവിടെ ജനങ്ങളാണ് ടോപ്പ് .
https://www.facebook.com/Malayalivartha
























