സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി..പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറി..

തമിഴ്‌നാട് നിയമസഭയിൽ മെയ് 13-ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാർ വിജയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.തമിഴ്‌നാട്ടിൽ ഭരണഘടനാ തകർച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം (President's Rule) ഏർപ്പെടുത്തണമെന്നും, വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ (CBI) അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്
സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു.
മധുര സ്വദേശിയായ കെ.കെ. രമേശാണ് സുപ്രീം കോടതിയിൽ ഈ നിർണ്ണായക ഹർജി സമർപ്പിച്ചത്. ജനാധിപത്യ തത്വങ്ങളെ പൂർണ്ണമായും കാറ്റിൽപ്പറത്തിക്കൊണ്ട് കടുത്ത ധാർമ്മിക ലംഘനങ്ങളിലൂടെയും അവിശുദ്ധ രാഷ്ട്രീയ നീക്കങ്ങളിലൂടെയുമാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരം നിലനിർത്തിയതെന്ന് ഹർജിയിൽ കുറ്റപ്പെടുത്തുന്നു.തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ലെന്നും, പിന്നീട് നടന്ന വിശ്വാസപ്രമേയ വോട്ടെടുപ്പിൽ എംഎൽഎമാരെ സാമ്പത്തികമായി
സ്വാധീനിച്ചും രാഷ്ട്രീയ സമ്മർദ്ദങ്ങൾ ചെലുത്തിയുമാണ് പാർട്ടി ഭൂരിപക്ഷം ഒപ്പിച്ചെടുത്തതെന്നും ഹർജിയിൽ ആരോപിക്കുന്നു.തമിഴ്‌നാട് നിയമസഭയിലെ മറ്റ് രാഷ്ട്രീയ പാർട്ടികളിലെ ചില എംഎൽഎമാരെ കൂറുമാറ്റാൻ വൻതോതിലുള്ള കുതിരക്കച്ചവടമാണ് നടന്നതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനായി ചില പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറിയതായും ആരോപണമുണ്ട്. വൻ തുക കൈപ്പറ്റിയതിനെത്തുടർന്ന് ചില എംഎൽഎമാർ സ്വന്തം പാർട്ടികളുടെ വിപ്പ് (Whip) നിർദ്ദേശങ്ങൾ പോലും പരസ്യമായി ലംഘിച്ചുകൊണ്ട് ഭരണപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha
























