Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മുംബൈയില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തിയ കേസ്; വെളിച്ചത്തുവന്നത് സിനിമയെ വെല്ലുന്ന കൊലപാതക കഥ

26 DECEMBER 2016 12:20 PM IST
മലയാളി വാര്‍ത്ത

മുംബൈയില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ 16 കാരായ രണ്ടു പേര്‍ പിടിയിലായപ്പോള്‍ വെളിച്ചത്തുവന്നത് സിനിമയെ വെല്ലുന്ന കൊലപാതക കഥ. പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് അഴുകിയ നിലയില്‍ കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി മൃതശരീരം ടെറസില്‍ ഉപേക്ഷിച്ച് 15 ദിവസം കഴിഞ്ഞാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് ഒരു കോടി രൂപ മോചനദ്രവ്യം ഇവര്‍ ആവശ്യപ്പെട്ടത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയ പ്രതിയും സഹായിയായ സുഹൃത്തും പിടിയിലായത്. നാക്പഡയ്ക്കടുത്തുള്ള ഡങ്കന്‍ റോഡിലെ വീട്ടില്‍ നിന്ന് ഡിസംബര്‍ അഞ്ചിനാണ് കുട്ടിയെ കാണാതായത്.

പിടിയിലായ ഇരുവരും ദക്ഷിണ മുംബൈയിലെ കോളജ് വിദ്യാര്‍ഥികളാണ്. പെണ്‍കുട്ടിയെ മൊബൈല്‍ ചാര്‍ജറിന്റെ വയറുപയോഗിച്ച് കഴുത്തില്‍ കുരുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ഇരുമ്പു കച്ചവടക്കാരനായ പെണ്‍കുട്ടിയുടെ പിതാവും, കുടുംബവും ശര്‍വത്വാല കെട്ടിടസമുച്ചയത്തിലെ ഫ്‌ളാറ്റിലാണ് താമസം. ഫ്‌ളാറ്റിന്റെ എതിര്‍വശത്തെ ഫ്‌ളാറ്റിലാണ് മുഖ്യപ്രതിയായ പതിനാറുകാരന്‍ താമസിക്കുന്നത്. തന്റെ വീട്ടില്‍ കളിക്കാനെത്തിയ കുഞ്ഞിനെ പതിനാറുകാരന്‍ ക്ലോറോഫോം ഉപയോഗിച്ച് മയക്കി കിടത്തി.


പെണ്‍കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയതോടെ പ്രതി പരിഭ്രാന്തിയിലായി, ഇതേസമയം തന്നെ മാതാവ് പെണ്‍കുട്ടിയെ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തിയതോടെ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നു. കൊലപാതകം നടത്തിയ ശേഷം മൃതശരീരം പ്ലാസ്റ്റിക് കവറിലാക്കി ഫ്‌ളാറ്റ് കെട്ടിടത്തിനു മുകളില്‍ വീട്ടില്‍ നിന്ന് 30 അടിമാത്രം ദൂരമുള്ള വാട്ടര്‍ ടാങ്കിന് സമീപം കൊണ്ടു പോയി ഇട്ടു.

ഡിസംബര്‍ അഞ്ചാം തീയതി പോലീസ് ജുനേരയുടെ തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കേസ് വഴിതിരിച്ചു വിടാന്‍ പ്രതി നിരവധി പേരെ സംശയമുള്ളതായി മൊഴി നല്‍കി. കൊലപാതകം നടത്തി 15 ദിവസം കഴിഞ്ഞ് മോചനദ്രവ്യം ആവശ്യപ്പെട്ട് തുടങ്ങി. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ഡിസംബര്‍ 19-ാം തീയതി കുട്ടിയെ വിട്ടുതരണമെങ്കില്‍ മോചനദ്രവ്യമായി ഒരു കോടി നല്‍കണമെന്നാവശ്യപ്പെട്ട് മുംതാസ് ഖാനെ തേടി ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. വ്യത്യസ്ത നമ്പര്‍റുകളില്‍ നിന്നായി 24 കോളുകള്‍ മുംതാസിന് ലഭിച്ചു.

അന്വേഷണത്തിന് ഹേമന്ദ് ബോധങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വന്നപ്പോള്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരം 28 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചു. പ്രതികള്‍ പണവുമായി തനിച്ച് മുംബൈ സി.എസ്.ടി സ്‌റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ ആവശ്യപ്പെട്ടു. ട്രെയിന്‍ കല്‍വയിലെത്തിയപ്പോള്‍ പണം അടങ്ങിയ പെട്ടി ട്രാക്കില്‍ ഇടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കാണാതെ പെട്ടി ഉപേക്ഷിക്കില്ലെന്ന് മുംതാസ് വ്യക്തമാക്കി. ഇതോടെ പ്രതിയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനും ഫോണ്‍ കട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

തുടര്‍ന്ന് ഫ്‌ളാറ്റിലെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതി സുഹൃത്തിനയച്ച സന്ദേശം കണ്ടെത്തുകയയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകൊടുത്തു. പ്രതികള്‍ക്ക് ക്ലോറോഫോം ലഭിച്ചതും മൊബൈല്‍ നമ്പറുകള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സോണല്‍ ഡി.സി.പി മനോജ് കുമാര്‍ ശര്‍മ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (4 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (4 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (5 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (5 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (6 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (6 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (6 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

Malayali Vartha Recommends