സുൽത്താൻ വാക്ക് പാലിച്ചു; യു.എ ഇ യിലേക്ക് എപ്പോൾ വേണമെങ്കിലും മടങ്ങി വരാമെന്ന ധാരണയിൽ ഷാർജയിൽ ജയിലിലായിരുന്ന 149 ഇന്ത്യക്കാർ മോചിതരായി

ഷാര്‍ജയില്‍ മൂന്നു വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന 149 ഇന്ത്യക്കാര്‍ക്കു മോചനം. ഷാര്‍ജ ഭരണാധികാരി ഷേഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. കേരള സന്ദര്‍ശനത്തിനിടെയാണു മുഖ്യമന്ത്രി പിണറായി വിജയനു ഷാര്‍ജ ഭരണാധികാരി ഇതു സംബന്ധിച്ച ഉറപ്പ് നല്‍കിയത്. ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തവര്‍ക്കാണു മോചനം ലഭിച്ചത്.
ഇവര്‍ക്ക് ഷാര്‍ജയില്‍ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള അവസരം ലഭിച്ചേക്കും. സാമ്പത്തിക ക്രമക്കേടുകളിലും നിസാര കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവര്‍ക്കാണു മോചനം ലഭിച്ചത്. മോചിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ ഇന്നലെത്തന്നെ നാട്ടിലേക്കു തിരിച്ചു.
ബാക്കിയുള്ളവര്‍ ഇന്നു മടങ്ങും. ജയിലില്‍ കഴിഞ്ഞിരുന്നവരുടെ 36 കോടി രൂപയോളം വരുന്ന ബാധ്യതകള്‍ ഷാര്‍ജ ഭരണാധികാരി നേരിട്ട് അടച്ചു തീര്‍ക്കുകയും ചെയ്തു. ഷെയ്ഖ് സുല്‍ത്താന്റെ പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 149 ഇന്ത്യക്കാര്‍ മോചിതരാകുമെന്ന് ഇരുവരും സംയുക്ത പ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നു.
കേരള സന്ദര്‍ശനത്തിനിടെ ഷെയ്ഖ് സുല്‍ത്താന്‍ , രാജ്ഭവനില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിലാണ് ഇന്ത്യക്കാരുടെഖ മോചനം ഉറപ്പു നല്‍കിയത്.

മൂന്നു വര്‍ഷമായി ജയിലില്‍ കഴിയുന്ന മലയാളികളെ വിട്ടയ്ക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന. എന്നാല്‍ മലയാളികളെ മാത്രമല്ല, ഇന്ത്യക്കാരെ മുഴുവന്‍ വിട്ടയ്ക്കാമെന്ന് സുല്‍ത്താന്‍ വാഗ്ദാനം നല്‍കുകയായിരുന്നു. എന്നാല്‍ ക്രിമിനല്‍ =േകസ് പ്രതികള്‍ക്ക് പൊതുമാപ്പ് ബാധകമല്ല.
https://www.facebook.com/Malayalivartha


























