Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ആള്‍ദൈവം ഫലാഹാരി ബാബ അഴിക്കുള്ളിലേയ്ക്ക്; ആശ്രമത്തിലേക്ക് സംഭാവന നൽകാനെത്തിയ നിയമ വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി: പീഡന രഹസ്യം പെണ്‍കുട്ടി തുറന്ന് പറയാന്‍ കാരണമായത് ആള്‍ദൈവം ഗുര്‍മീത്‌

29 SEPTEMBER 2017 03:05 PM IST
മലയാളി വാര്‍ത്ത

ആൾവാറിലെ സ്വയം പ്രഖ്യാപിത ആൾ ദൈവം ഫലാഹാരിബാബ എന്ന എഴുപതുകാരൻ അഴിക്കുളിലായി. അതും തന്റെ ചെറുമകളാകാൻ പ്രായമുള്ള നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ . ഗുർമീതിന് ശിക്ഷ കിട്ടിയതിന്റെ ധൈര്യത്തിലാണ് പതിനാറുവർഷത്തോളം ഫലാഹാരിബാബയുടെ കടുത്ത അനുയായികളായിരുന്ന പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകാൻ ധൈര്യപ്പെട്ടത്. ഇരുപതാമത്തെ വയസിലാണ് കൗശലേന്ദ്ര പ്രപന്നാചാര്യ എന്ന ഫലാഹാരി സന്ന്യാസിയാവുന്നത്.

ദൈവം ആവശ്യപ്പെട്ടതിനനുസരിച്ചാണ് സന്ന്യാസിയാകുന്നതെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്. ആൾവാറിൽ ചെറിയൊരു ആശ്രമം സ്ഥാപിച്ച് കുടിയിരുന്നു. ആരെയും മയക്കുന്ന രീതിയിൽ സംസാരിക്കാൻ കഴിവുള്ള കൗശലേന്ദ്ര ഗ്രാമവാസികളെ കൗശലപ്രയോഗത്തിലൂടെ മയക്കിയെടുത്തു. അതോടെ നിരവധി പേർ അനുയായികളായി. ദൈവം പലപ്പോഴായി അമാനുഷികമായ നിരവധി കഴിവുകൾ വരമായി നൽകിയെന്ന് കൗശലേന്ദ്ര നാട്ടുകാരെ വിശ്വസിപ്പിച്ചു. തെളിവിനായി ചില കൺകെട്ടുവിദ്യകളും കാണിച്ചു. അതോടെ അനുയായികളുടെ എണ്ണം കൂടി.

നമ്പരുകൾ ശരിയായി ഏൽക്കുന്നുണ്ടെന്ന് മനസിലായതോടെ ആൾവാർ തന്നെ സ്ഥിരം ആസ്ഥാനം എന്ന് കൗശലേന്ദ്ര ഉറപ്പിച്ചു. മറ്റെവിടെയും പോകരുതെന്ന് ദൈവം ആവശ്യപ്പെട്ടെന്നും നാടിന്റെയും നാട്ടാരുടെയും നന്മക്കായി ജീവിതാവസാനംവരെ ഇവിടെത്തന്നെ തുടരുമെന്നും കൗശലേന്ദ്ര പറഞ്ഞതോടെ പ്രദേശവാസികൾക്ക് അയാൾ ശരിക്കും ദൈവമായി. ഇതിനിടെ കൗശലേന്ദ്രയുടെ പ്രശസ്തി അന്യനാട്ടിലേക്കും വ്യാപിച്ചു. രാജ്യത്തും ലോകത്തിന്റെ പലഭാഗത്തും അനുയായികളുണ്ടായി. സമ്പത്ത് കുമിഞ്ഞുകൂടി.2011ൽ ആശ്രമം വൻ സെറ്റപ്പുകളോടെ വിപുലപ്പെടുത്തി.

എല്ലാ ആൾദൈവങ്ങളെയും പോലെ എതിർപ്പുകളെ അടിച്ചൊതുക്കാൻ പലവഴികളും കൗശലേന്ദ്രയും പ്രയോഗിച്ചിരുന്നു. അനുചരവൃന്ദം എന്നപേരിൽ പക്കാഗുണ്ടകളെയാണ് ഒപ്പം കൂട്ടിയിരുന്നതെന്നാണ് പലരും പറയുന്നത്. ജീവൻതന്നെ അപകടത്തിലാകുമെന്ന് ഭയമുള്ളതിനാൽ തുറന്നുപറയാൻ ആരും ധൈര്യം കാട്ടിയിരുന്നില്ല എന്നുമാത്രം. ഭരണതലത്തിലുള്ള പല ഉന്നതരുമായും നല്ല അടുപ്പമുണ്ടെന്നാണ് കൗശലേന്ദ്ര അനുയായികളോട് പറഞ്ഞിരുന്നത്. ഇത് ശരിയുമായിരുന്നു.

തന്റെ സ്വാധീനവും കഴിവും ഉപയോഗിച്ച് നിരവധിപേരെ ഉയരങ്ങളിലെത്തിച്ചിട്ടുണ്ടെന്നും കൗശലേന്ദ്ര അവകാശപ്പെട്ടിരുന്നു. നല്ലൊരു വോട്ടുബാങ്കായതിനാൽ പല ഉന്നതരും ആശ്രത്തിൽ സന്ദർശനത്തിനെത്തിയിരുന്നു. അവരെ സമർത്ഥമായി ഉപയോഗിക്കാനും കൗശലേന്ദ്രയ്ക്ക് അറിയാമായിരുന്നു. അവരോടൊപ്പമുള്ള ചിത്രങ്ങൾ കാട്ടിയാണ് താൻ പറയുന്നതെല്ലാം ശരിയാണെന്ന് അനുയായികളെ വിശ്വസിപ്പിച്ചിരുന്നത്.

തന്നെ ഫലാഹാരി ബാബയെന്ന് മാത്രമേ വിളിക്കാവൂ എന്ന് ഭക്തർക്കും അനുചരന്മാർക്കും കർശന നിർദ്ദേശമാണ് നൽകിയിരുന്നത്. ഇൗ സമയത്തുതന്നെ ഭക്തരെ സ്പർശിക്കുന്നതും കൗശലേന്ദ്ര മതിയാക്കി. ദൈവിക ശരീരം അശുദ്ധമാകാതിരിക്കാൻ വേണ്ടിയായിരുന്നു ഈ മുൻകരുതൽ. നീണ്ട ഒരു പ്രത്യേക വടിയായിരുന്നു അനുഗ്രഹത്തിനായി ഉപയോഗിച്ചിരുന്നത്. ദൈവം അങ്ങനെ കല്പിച്ചുവത്രേ.

ദൈവതുല്യം കണ്ടിരുന്ന ഒരാളിൽ നിന്ന് ഇത്തരത്തിലൊരു പ്രവൃത്തി ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് കൗശലേന്ദ്രക്കെതിരെ പരാതി നൽകിയ പെൺകുട്ടി പറയുന്നത്. ഛത്തീസ്ഗഢ് സ്വദേശയിയായ പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പമാണ് ആശ്രമത്തിലെത്തുന്നത്. കൗശലേന്ദ്രയുടെ വാക്കുകൾ രക്ഷിതാക്കൾ അപ്പടിവിശ്വസിച്ചിരുന്നു. കടുത്ത അനുയായികളായതോടെ ഇവരുടെ വീട്ടിൽ കൗശലേന്ദ്ര പലതവണ താമസിച്ചിട്ടുണ്ട്.

നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് ഇന്റേൺഷിപ്പിന്റെ ഭാഗമായി ലഭിച്ച മൂവായിരം രൂപ കൗശലേന്ദ്രയ്ക്കു സമർപ്പിക്കാനായാണ് ആഗസ്റ്റ് ഏഴിന് ആൾവാറിലെ ദിവ്യധാം ആശ്രമത്തിലെത്തിയത്. അന്ന് ഗ്രഹണ ദിനമായിരുന്നതിനാൽ ആരെയും മുഖം കാണിക്കില്ലെന്നും ആശ്രമത്തിൽ തങ്ങാനും അറിയിപ്പു ലഭിച്ചു. പ്രശ്നമൊന്നും തോന്നാത്തതിനാൽ ആശ്രമത്തിൽ തങ്ങി. പക്ഷേ, ഏഴരമണിയായോടെ പെൺകുട്ടിയെ മുറിയിലേക്ക് വിളിപ്പിച്ചു.

ഭക്തിയോടെ മുറിയിലേക്ക് കയറിയപ്പോൾ കട്ടിലിൽ ഇരിക്കുകയായിരുന്നു കൗശലേന്ദ്ര. ഉടൻതന്നെ മുറി അകത്തുനിന്ന് അടച്ചു. സംസാരത്തിലെ സ്വകാര്യതയ്ക്കുവേണ്ടിയാണ് ഇതെന്നാണ് പറഞ്ഞത്. ഒരു വിടനെപ്പോലെയായിരുന്നു കൗശലേന്ദ്രയുടെ പിന്നീടുള്ള പെരുമാറ്റമെന്നാണ് പെൺകുട്ടി പറയുന്നത്. തേൻ മുക്കിയ തന്റെ നാവുകൊണ്ട് നിന്നിൽ ഒാം എന്നെഴുതും. അത് നീ ആസ്വദിക്കണം. പാനം ചെയ്യണം. എന്നോട് സഹകരിച്ചവർ ഇപ്പോൾ ഉന്നത സ്ഥാനത്താണ് ഒാർക്കണം എന്നുപറഞ്ഞുകൊണ്ടായിരുന്നു പീഡിപ്പിച്ചത് . എതിർത്തു നോക്കിയെങ്കിലും ഭീഷണിക്കു മുന്നിൽ ധൈര്യം ചോർന്നുപോയി.

കൗശലേന്ദ്രയിൽ നിന്നുണ്ടായ അനുഭവം മകൾ പറഞ്ഞതോടെ രക്ഷിതാക്കൾ ഞെട്ടി. പ്രത്യക്ഷ ദൈവമായി കണ്ടിരുന്നയാൾ ഇങ്ങനെചെയ്യുമെന്ന് സ്വപ്നത്തിൽപ്പോലും അവർ കരുതിയില്ല. പരാതി നൽകണമെന്ന് തീരുമാനിച്ചെങ്കിലും ഭയം പിന്നാക്കം വലിച്ചു. ഒടുവിൽ ഗുർമീത് റാം റഹിം സിംഗ് ജയിലിലായതോടെ ധൈര്യസമേതം പരാതിയുമായി പൊലീസിനെ സമീപിക്കാൻ പെൺകുട്ടിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. ഛത്തീസ്ഗഡ് ഡി.ജി.പി എ.എൻ. ഉപാദ്ധ്യായയെ നേരിട്ടുകണ്ടാണ് പരാതി പറഞ്ഞത്.

തെളിവുകളുള്ളതിനാൽ താൻ പിടിക്കപ്പെടുമെന്ന് കണ്ട കൗശലേന്ദ്ര രക്തസമ്മർദ്ദം ഉയർന്നെന്ന പേരിൽ ആശുപത്രിയിൽ അഭയം തേടി. പക്ഷേ, ആശുപത്രിയിലെത്തിയ പൊലീസ് കൗശലേന്ദ്രയെ പൊക്കി.പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ടതോടെ ലൈംഗികശേഷിയില്ലെന്ന അടുത്ത നമ്പരും കൗശലേന്ദ്ര ഇറക്കി.ഇൗ പ്രായത്തിലും ലൈംഗികശേഷിയിൽ ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർമാർ ഉറപ്പുപറഞ്ഞതോടെ മറ്റൊരുവഴിയുമില്ലാതെ അറസ്റ്റിന് വഴങ്ങുകയായിരുന്നു ഈ സ്വയം പ്രഖ്യാപിത ആൾ ദൈവം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (11 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends