കണ്ണില്ലാത്ത ക്രൂരത; ബിക്കാനീറില്‍ മലയാളി യുവതിയ്ക്ക് നേരിടേണ്ടിവന്നത് നിർഭയയെക്കാൾ ക്രൂരമായ പീഡനം: സുഹൃത്തുക്കള്‍ ഓരോരുത്തരായി കൈമാറി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി

ഡല്‍ഹി സ്വദേശിനിയായ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി 23 പേര്‍ ചേര്‍ന്ന് ക്രൂര കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത് പട്ടാപ്പകൽ. ബിക്കാനീറില്‍ രണ്ടു വര്‍ഷം മുന്‍പ് വാങ്ങിയ സ്ഥലം സന്ദര്‍ശിച്ചശേഷം മടങ്ങാനായി വാഹനം കാത്തുനില്‍ക്കുയായിരുന്നു യുവതി. കാറില്‍ വന്ന രണ്ടുപേര്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞെങ്കിലും യുവതി അത് നിരസിച്ചു. ഇതോടെ അവര്‍ യുവതിയെ ബലമായി വാഹനത്തില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയെ കാറിനകത്ത് വെച്ചുതന്നെ ഇവര്‍ ബലാത്സംഗം ചെയ്തു.
ഇവരുടെ സങ്കേതത്തിലെത്തിച്ച ശേഷം പലതവണ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ഇവരുടെ സുഹൃത്തുക്കള്‍ ഓരോരുത്തരായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പലാനയിലുള്ള സര്‍ക്കാര്‍ പവര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഒരുദിവസം മുഴുവന്‍ ഇവിടെ വെച്ച് ബലാത്സംഗം തുടരുകയായിരുന്നു. ശേഷം പിറ്റേന്ന് ഉച്ചയ്ക്ക് തട്ടിക്കോണ്ട് പോയ സ്ഥലത്തുതന്നെ കൊണ്ടു വിടുകയായിരുന്നു.
സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് ഉപേക്ഷിച്ചു. 23 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റു ചെയ്തു. പ്രദേശവാസികളായ സുഭാഷ്, രാജു റാം, ഭന്‍വര്‍ ലാല്‍, മനോജ് കുമാര്‍, ജുഗല്‍, മദന്‍ എന്നിവരാണു പിടിയിലായത്. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് ബിക്കാനീര്‍ എസ്‌എസ്പി എസ്.ഗോദര വ്യക്തമാക്കി.പെണ്‍കുട്ടി ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്നെങ്കിലും ഇവരുടെ മാതാപിതാക്കള്‍ കേരളീയരാണ്.
ഡല്‍ഹി സ്വദേശിയായ ഭര്‍ത്താവിനൊപ്പം വളക്കച്ചവടമാണ് ഇവരുടെ തൊഴില്‍. 23 പേരാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ ഏഴ് പേര്‍ മാനഭംഗപ്പെടുത്തിയെന്നാണ് പറയുന്നത്.
സെപ്റ്റംബര്‍ 27നാണ് പരാതി ലഭിച്ചത്. 23 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ മിക്കവരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ മൊഴിയനുസരിച്ച് നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. തന്നെ മാനഭംഗപ്പെടുത്തിയ രണ്ടുപേരുടെ പേരുകളും പെണ്‍കുട്ടി പൊലീസിന് നല്‍കി. ഏതാനും ചില പ്രതികളുടെ മൊബൈല്‍ നമ്പറും , തന്നെ തിരികെ കൊണ്ടുവിട്ട ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പറും പെൺകുട്ടിക്ക് അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരാണ് പെണ്‍കുട്ടിയുടെ കുടുംബം.
https://www.facebook.com/Malayalivartha


























