ബൈക്കിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ദമ്പതികളെ തള്ളിയിട്ടശേഷം ഭർത്താവിനെ ബന്ദിയാക്കി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി

ഭർത്താവിനെ ബന്ദിയാക്കിയ ശേഷം യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ഭർത്താവിനെ മർദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം തോക്കിൻമുനയിൽ നിറുത്തിയാണ് ഇരുപത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലായിരുന്നു സംഭവം.
വെള്ളിഴായ്ച്ച രാവിലെ ആയിരുന്നു സംഭവം. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മുസാഫർനഗറിന് സമീപത്തെ ബസേര ഗ്രാമത്തിൽ പോയ ശേഷം മോട്ടോർ സൈക്കിളിൽ മടങ്ങുകയായിരുന്നു ദമ്പതികൾ. യാത്രയ്ക്കിടെ കാറിലെത്തിയ അക്രമികൾ ബൈക്കിനെ തള്ളിയിട്ട ശേഷം ദമ്പതികളെ സമീപത്തെ കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.
അവിടെവച്ച് യുവാവിനെ മർദ്ദിച്ച് അവശനാക്കി കെട്ടിയിട്ടു. പിന്നീടാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ മാനഭംഗപ്പെടുത്തിയത്. സംഭവത്തിന് ശേഷം അക്രമികൾ കാറിൽ രക്ഷപ്പെട്ടു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് മൂവരേയും ആശുപത്രിയിലെത്തിച്ചത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

https://www.facebook.com/Malayalivartha


























