ഡോക്ടറെ വിശ്വസിച്ച് അവൾ എല്ലാം ഡോക്ടർക്കായി സമർപ്പിച്ചു; പക്ഷെ ഡോക്ടർ ചെയ്തത്...

കാമുകിയേ ഹോട്ടലിൽ വിളിച്ചുവരുത്തി പീഢിപ്പിച്ച ശേഷം കൊലപ്പെടുത്തുകയും മൃതദേഹം വെട്ടി നുറുക്കി പെട്ടിയിലാക്കുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ. കാമുകിയ്ക്ക് വേറെ ബന്ധമുണ്ടെന്ന സംശയമാണ് കൊല ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷൻ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്.
പ്രതി കൊൽക്കത്ത സ്വദേശിയായ ഡോക്ടർ മിർസ റഫീഖ് ഹഖിനെ പൊലീസ് അറസ്റ്റു ചെയ്തു. ചയനികയയും ഡോ. മിർസയും നാളുകളായി അടുപ്പത്തിലായിരുന്നു. തനിക്ക് വിവാഹം കഴിഞ്ഞ് ചയിനയേ ഭാര്യയാക്കാനായിരുന്നു താല്പര്യം എന്നും എന്നാൽ അവൾ അത് നിരസിച്ചെന്നും പ്രതി പോലീസിൽ പറഞ്ഞു. കാമുകീ കാമുക ബന്ധമായിരുന്നു ചയനിക നിർദ്ദേശിച്ചത്.
താൻ ചതിക്കപ്പെടുകയെന്ന് മനസിലാക്കിയപ്പോൾ അവളേ ഇല്ലാതാക്കുകയായിരുന്നു എന്നും പ്രതി കുറ്റസമ്മതം നടത്തി. ഹോട്ടൽ ജിഞ്ചറിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയശേഷം യുവതിയുടെ മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുർ ടാറ്റാനഗർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്കൂട്ടറിലാണ് റയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിൽ ഉപേക്ഷിച്ചത്.
സ്റ്റേഷൻ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്നു ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജഡമാണെന്നു തിരിച്ചറിഞ്ഞത്. ജോലിക്കുപോയ ചയനികയെ കാണാത്തതിനെ തുടർന്നു രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
ഫോൺ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിർസ പിടിയിലായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് തെളിവായി ഉപയോഗിച്ചു.

https://www.facebook.com/Malayalivartha


























