ഹണിപ്രീതിന്റെ സ്വകാര്യജീവിതം പുറത്തായി; പോലീസ് കണ്ടെടുത്തത് 2 ഡയറികൾ; ഗുർമീതുമായുള്ള രഹസ്യബന്ധം പുറത്ത്

ബലാത്സംഗക്കേസില്‍ തടവുശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളർത്തുമകൾ ഹണിപ്രീത് ഇന്‍സാന്റെ സ്വകാര്യ ഡയറികള്‍ പൊലീസ് കണ്ടെത്തി. ദേരാ ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് ഹണിപ്രീതിന്റെ ഡയറികള്‍ കണ്ടെടുത്തത്.
ഒരു ഡയറിയില്‍ ആശ്രമത്തിന്റെ വരവുചിലവു കണക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആശ്രമത്തിന് കിട്ടിയ ഉപഹാരങ്ങളും സംഭാവനകളും മറ്റു വരുമാനങ്ങളും ഈ ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഹണിപ്രീത് സ്വകാര്യ ജീവിതത്തെക്കുറിച്ച് എഴുതിയതായിരുന്നു കണ്ടെടുത്ത രണ്ടാമത്തെ ഡയറിയിൽ. അതിൽ ഹണിപ്രീതിന്റെ കൗമാരക്കാലത്തെക്കുറിച്ചും പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ എഴുതിയിരിക്കുന്നു.
ഡയറിയിൽ ഹിന്ദി സിനിമയിലെ ഇഷ്ട താരങ്ങളെക്കുറിച്ച് എഴുതുകയും അവരുടെ ചിത്രങ്ങള്‍ ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്. പ്രണയത്തെക്കുറിച്ചും വഞ്ചനയെക്കുറിച്ചുമുള്ള വരികളും ഡയറിയിലുണ്ട്. ദേരാ സച്ചാ തലവന്‍ ഗുര്‍മീതുമായുള്ള പരിചയവും അടുപ്പവുമെല്ലാം ഡയറിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഡയറിയിൽ ഒരു പാട്ട് എഴുതിയിട്ടുണ്ട്. അത് ഗുർമീതിനുവേണ്ടി സമർപ്പിച്ചിരിക്കുന്നതാണ്.പഞ്ച്കുളയില്‍ നടന്ന കലാപത്തിന് ചെലവഴിച്ച തുകയുടെ കണക്കുകള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. അക്രമം വ്യാപിപ്പിക്കാനായി അഞ്ചുകോടിയോളം രൂപ ഹണിപ്രീത് ചെലവാക്കിയിട്ടുണ്ടെന്നാണ് നേരത്തെ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

ഹണിപ്രീതിന്റെ നിര്‍ദ്ദേശപ്രാകരം ദേര സച്ചയുടെ പഞ്ച്കുള ശാഖയുടെ തലവനായ ചാംകൗര്‍ സിംഗാണ് കോടികള്‍ എറിഞ്ഞ് കലാപത്തിനു നേതൃത്വം നല്‍കിയത്. ആശ്രമത്തിനെ സാമ്പത്തികമായി സഹായിച്ചിരുന്ന വിദേശത്ത് താമസിക്കുന്നവരും അല്ലാത്തവരുമായ ഇന്ത്യക്കാരുടെ പേരുവിവരങ്ങളും ഡയറിയിലുണ്ട്. ദേരാ ആശ്രമത്തിന്റെ വരവു ചെലവ് കണക്കുകള്‍ സൂക്ഷിച്ചിട്ടുള്ള ഡയറിയുടെ പകര്‍പ്പ് പൊലീസ് ആദായനികുതി വകുപ്പിന് കൈമാറി. ഡയറിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നത് കേസ് അന്വേഷണത്തെ സഹായിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

https://www.facebook.com/Malayalivartha


























