Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

നിയമസഭയിലേക്ക് കോൺഗ്രസ് ഇവരെ മത്സരിപ്പിക്കരുത്; ഇവർ കേരളം മുടിപ്പിക്കും; മത്സരിപ്പിക്കേണ്ടുന്നത് ഈ ചെറുപ്പക്കാരെ; തുറന്നടിച്ച് കെ എം ഷാജഹാൻ

23 JANUARY 2021 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം കാര്യമല്ല; സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ചിത്രമാണ് ഈ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

2021 ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്. യു ഡിഎഫി ലാണ് ചർച്ചകൾ സജീവം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് മത്സരിക്കാൻ പാടില്ലാത്തവരും മത്സരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നവരെയും ചൂണ്ടിക്കാണിക്കുകയാണ് കെ എം ഷാജഹാൻ. മലയാളിവർത്തയോടാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്തവരുടെ കൂട്ടത്തിൽ ആദ്യം ഉയർന്നുവന്നത്  പി ജെ കുര്യനാണ്. ലോക്സഭയിലും രാജ്യസഭയിലുമായി ആറ് തവണ എം പി, ആറ് വർഷക്കാലം രാജ്യസഭാ ഉപാദ്ധ്യക്ഷൻ, 2 തവണ കേന്ദ്ര മന്ത്രിയായ വ്യക്തിയാണ് പി ജെ കുര്യൻ. ഈ സ്ഥാനങ്ങളെല്ലാം വഹിച്ച 80 വയസ്സിന് മുകളിൽ പ്രായമായ പി ജെ കുര്യൻ മത്സരിക്കാൻ പാടില്ലാത്തവരുടെ ലിസ്റ്റിൽ ഒന്നാമനാണെന്നാണ് കെ എം ഷാജഹാൻ പറയുന്നത്

രണ്ടാമതായി കെ വി തോമസ്. അധികാരത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് കെ വി തോമസ്. 5 തവണ എംപിയും, 2 തവണ എംൽ എ, ഒരു തവണ കേന്ദ്ര മന്ത്രിയുമായിരുന്നു ഒരു തവണ സംസ്ഥാന മന്ത്രിയായിരുന്നു. അദ്ദേഹത്തിന് സ്ഥാനം കിട്ടിയില്ല എന്ന ആക്രാന്തമാണ്. ‌ അദ്ദേഹത്തിന് സ്ഥാനമില്ലാത്ത ജീവിക്കാനാകില്ല എന്ന അവസ്ഥയാണ്. ഒരുകാരണവശാലും അദ്ദേഹം മത്സരിക്കാൻ നിൽക്കരുത് എന്നാണ് എന്റെ അഭിപ്രായം എന്ന് കെഎം ഷാജഹാൻ പറഞ്ഞു. കെ വി തോമസ് ഇടതുപക്ഷത്തിന്റെ വ്യക്തിയായി നിന്നാലും വലിയ ആഘോഷമായി കാൽലക്ഷം വോട്ടിനു എങ്കിലും അദ്ദേഹത്തെ ജനങ്ങൾ തോൽപ്പിക്കണം എന്നും കെഎം ഷാജഹാൻ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാൻ പാടില്ലാത്ത വ്യക്തികളിൽ പെട്ട ആളാണ്. അദ്ദേഹം 25 തവണ എംപിയായിരുന്നു. കണ്ണൂർ മണ്ഡലത്തിൽ നിന്നും ആയിരുന്നു അദ്ദേഹം എംപി യായത്. അതിനു ശേഷം അദ്ദേഹം വടകരയിൽ നിന്നും എംപി ആയി. അങ്ങനെ ഏഴു പ്രാവശ്യം അദ്ദേഹം എംപി ആയി.രണ്ടുതവണ അദ്ദേഹം കേന്ദ്രമന്ത്രിയായി. അതുകൊണ്ട് ഒരു കാരണവശാലും ഇനി അദ്ദേഹം നിൽക്കരുത് എന്നാണ് തന്റെ അഭിപ്രായം എന്ന് കെ എം ഷാജഹാൻ പ്രതികരിച്ചു. അഖിലേന്ത്യാ കോൺഗ്രസ് പറഞ്ഞാൽ താൻ മത്സരിക്കുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരിക്കുന്നത്. അതിന്റെ അർത്ഥം അദ്ദേഹത്തിന് ഇനിയും മത്സരിക്കാനുള്ള ഒരു ആഗ്രഹം മനസ്സിൽ ഉണ്ട് എന്നാണ്. എന്നാൽ ഒരു കാരണവശാലും കോൺഗ്രസ് അദ്ദേഹത്തിനെ മത്സരിപ്പിക്കാൻ അനുവദിക്കരുതെന്നാണ് കെ എം ഷാജഹാൻ അഭിപ്രായപ്പെടുന്നത് . മത്സരിക്കേണ്ട എന്ന് താൻ ആഗ്രഹിക്കുന്ന മറ്റൊരു വ്യക്തി കെ സി തോമസ് ആണ് . 8 തവണ മത്സരിച്ച വ്യക്തിയാണ് അദ്ദേഹം .1982 മുതൽ 2016 വരെ അദ്ദേഹം നിരന്തരമായി ജയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. 40 വർഷക്കാലം എംഎൽഎ ആകുകയും അഞ്ചുവർഷക്കാലം മന്ത്രിയുമായിരുന്ന കെ ടി തോമസ് ഒരുകാരണവശാലും മത്സരിക്കരുത് എന്നാണ് കെ എം ഷാജഹാൻ അഭിപ്രായപ്പെടുന്നത്. അദ്ദേഹം ഇരിക്കൂറിൽ ഇനി മത്സരിക്കുന്നില്ല എന്ന് പറഞ്ഞു മാത്രമല്ല മറ്റ് ചിലയിടങ്ങളിലും കൂടി മത്സരിക്കാൻ നോക്കുന്നുണ്ട്. എന്നാൽ അദ്ദേഹം മത്സരിക്കരുത് എന്നാണ് തന്റെ ആഗ്രഹം എന്നും കെഎം ഷാജഹാൻ പറഞ്ഞു. ഡൊമിനിക് പ്രെസന്റ്റേഷൻ, എം എം ഹസ്സൻ, തുടങ്ങിയവരൊക്കെ മത്സരിച്ച് കഴിഞ്ഞാൽ കോൺഗ്രസിന് അവസ്ഥ എന്താകും എന്ന് നേതാക്കൾ ചിന്തിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

 

മത്സരിക്കേണ്ട താൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഇവരൊക്കെയാണ്. എന്നാൽ കോൺഗ്രസിൽ നിന്നും മത്സരിക്കണമെന്ന് താൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. അതിൽ ഒന്നാമത്തെ വ്യക്തി തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. അദ്ദേഹം നാലുവർഷമായി രാഷ്ട്രീയരംഗത്ത് സജീവമല്ല എന്ന കാര്യം അറിയാം. മാത്രമല്ല തന്റെ മണ്ഡലത്തിൽ താൻ മാത്രമേ ജയിക്കൂ എന്ന ഒരു ചിത്രം അദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്നാൽ അതിനോട് ഒക്കെ താൻ വിയോജിപ്പ് അറിയിക്കുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ കൽപ്പാന്തകാലത്തോളം അവിടെനിന്ന് മത്സരിക്കണമെന്ന വിയോജിപ്പ് ഉണ്ടെങ്കിലും അദ്ദേഹം മത്സരിക്കണം എന്നു പറയാനുള്ള കാരണം കെഎം ഷാജഹാൻ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹാം മത്സരിക്കണമെന്ന് പറയാൻ രണ്ടു കാരണങ്ങളുണ്ട്. അതിൽ ഒന്ന് അദ്ദേഹം ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളെ പിടികൂടുന്നതിൽ കാണിച്ച ഭരണമികവ് ആണ്.2012ൽ ടിപി ചന്ദ്രശേഖരൻ മരിക്കുന്നു. 2014ൽ വലിയ നേതാക്കന്മാർ ഒഴികെയുള്ള എല്ലാ പ്രതികളെയും പിടികൂടി ശിക്ഷ വാങ്ങിച്ചു കൊടുത്തത് നിർണായകമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ റെ ഏറ്റവും വലിയ ഭരണ മികവാണ് അത്. രണ്ടാമത്തെ കാര്യം കേരളത്തിലെ പോലീസ് സേനയിൽ കളങ്കിതനായയിട്ടുള്ള ശ്രീജിത്ത് എന്ന പോലീസുകാരൻ.ആ ഉദ്യോഗസ്ഥൻ ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എങ്ങനെ നോക്കിയാലും കേരള പോലീസ് സേനയിൽ കളങ്കിതനായിട്ടുള്ള വ്യക്തിയായിരുന്നു ശ്രീജിത്ത്. ശ്രീജിത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനെ 2013 ൽ സസ്പെൻഡ് ചെയ്യാൻ ആർജവം കാട്ടിയ മന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ


ഈ രണ്ടു ഭരണ മികവും തിരുവഞ്ചൂർ രാധാകൃഷ്ണൻ കാണിച്ചത് കൊണ്ടും, അദ്ദേഹം രണ്ടുതവണയും കോട്ടയത്ത് മത്സരിക്കാൻ നിൽക്കുന്നതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് തന്നെ അടുത്ത തവണ തിരുവഞ്ചൂർ രാധാകൃഷ്ണൻ മത്സരരംഗത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ അടുത്ത തവണ മന്ത്രി ആകണം എന്നും എംഎൽഎ ആകണം എന്നും ആഗ്രഹിക്കുന്ന ഒരു വ്യക്തി പി ടി തോമസ് ആണ് . ആരാണ് അടുത്ത തവണ ആദ്യം എംഎൽഎ ആവുക എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ പേരാണ് പറയുന്നത് . അദ്ദേഹത്തിന്റെ പേര് പറയാൻ കാരണം പി ടി തോമസ് ഒരു പോരാളിയാണ്. പോരാട്ട രംഗത്ത് ശക്തമായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചത് കൊണ്ടാണ് അദ്ദേഹത്തിന് സീറ്റ് നഷ്ടമായത്. എങ്കിലും അദ്ദേഹം ആ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. നടിയെ ആക്രമിച്ച കേസിൽ പോലും മൊഴി കൊടുത്ത ആളാണ് പി ടി തോമസ്. ആ പിടി തോമസ് 12 മിനിറ്റ് കൊണ്ട് പിണറായി വിജയനെ നിയമസഭയിൽ ചമ്മന്തി ആക്കുന്നത് നമ്മൾ കണ്ടു. പിടി തോമസ് ഒരു പോരാളിയാണ് അദ്ദേഹമില്ലാത്ത ഒരു നിയമസഭയെ പറ്റി ചിന്തിക്കാനേ കഴിയില്ല. പിടി തോമസിനെ മന്ത്രിയായി പോലും കാണാൻ ആഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് താൻ എന്നും കെ എം ഹാജഹാൻ പറഞ്ഞു .കോൺഗ്രസിൽ അടുത്ത തവണ മത്സരിക്കാൻ ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്ന മറ്റൊരാൾ പി സി വിഷ്ണുനാഥ് ആണ്..ജനനേതാവ് എന്നതിലുപരി ഒരു പോരാട്ടത്തിലായിരുന്നു പി സി വിഷ്ണുനാഥ് കഴിഞ്ഞ നാളുകളിൽ.

കൊറോണയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിരന്തരമായി വിമർശനങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ഒരു വ്യക്തിയാണ് പി സി വിഷ്ണുനാഥ്. അദ്ദേഹത്തിന് താഴെത്തട്ടിലുള്ള ജനങ്ങളുമായി ബന്ധമില്ല എന്ന ആക്ഷേപം കേട്ടിട്ടുണ്ട് അതിനെക്കുറിച്ച് അറിയില്ല. പക്ഷെ യുഡിഎഫിന്റെ നയങ്ങളെ മുൻനിർത്തിക്കൊണ്ട് എൽഡിഎഫിനെതിരെ ഇടതടവില്ലാതെ പോരാടുന്ന ഒരു വ്യക്തിയാണ് പി സി വിഷ്ണുനാഥ്.

അതുപോലെതന്നെ ചെറുപ്പക്കാർ ഒരുപാട് പേരുണ്ട് . ഷാഫി പറമ്പിൽ എന്ന ചെറുപ്പക്കാരൻ അടുത്ത തവണ എന്തുവന്നാലും ഉണ്ടാകണം . വി ടി ബൽറാം, ശബരിനാഥ്, അൻവർ സാദിത്ത് എന്നിങ്ങനെ ചെറുപ്പക്കാരുണ്ട്. എന്നാൽ അവരുമായി താരതമ്യം ചെയ്താൽ അടുത്ത നിയമസഭയിൽ ഉണ്ടാകേണ്ടതെന്ന് താനാഗ്രഹിക്കുന്ന ചെറുപ്പക്കാരൻ ആരെന്നു ചോദിച്ചാൽ ഒരു സംശയം ഇല്ലാതെ പറയും അത് ഷാഫി പറമ്പിൽ ആണ്. കാരണം ഷാഫി പറമ്പിൽ എന്ന ചെറുപ്പക്കാരൻ ഒരു പോരാളിയാണ്. പിണറായി വിജയന്റെ പോലീസിനു മുമ്പിൽ നെഞ്ചുവിരിച്ച് നിൽക്കാൻ തന്റേടം കാണിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഷാഫി പറമ്പിൽ .അദ്ദേഹം എന്തായാലും അടുത്ത നിയമസഭയിൽ ഉണ്ടാകേണ്ട ഒരാളാണ്. അതുപോലെ തന്നെ മറ്റൊരു ചെറുപ്പക്കാരൻ പി സരിലാണ്. അദ്ദേഹം ഇന്ത്യൻ ഡോക്ടർ അഡ്മിനിസ്ട്രേഷൻ അക്കൗണ്ടിൽ നിന്നും രാജിവച്ചു വന്ന വ്യക്തിയാണ്. ഇതൊന്നും കോൺഗ്രസിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്.

ഐ എഎസിൽ നിന്നും രാജിവച്ചു എന്നതുകൊണ്ട് മാത്രമല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്.  അടുത്ത മന്ത്രിസഭയിൽ എംഎൽഎ ആകാനുള്ള എല്ലാ യോഗ്യതകളും ഉള്ള ഒരു ചെറുപ്പക്കാരൻ ആയതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് പറഞ്ഞത്. അതുപോലെതന്നെ പരാമർശിക്കേണ്ട ഒരു പേരാണ് ബി ആർ എം ഷഫീർ. അദ്ദേഹം കൈരളി ചാനലിൽ പോലും പോയി ശക്തമായ വാദപ്രതിവാദങ്ങൾ ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഒരു എംഎൽഎ മെറ്റീരിയൽ ആണ്. അതുപോലെതന്നെ കണ്ണൂരിൽനിന്നുള്ള നിഖിൽ മാക്കുറ്റി എന്നുപറയുന്ന ചെറുപ്പക്കാരൻ, റിയാസ് മുക്കോളി എന്നൊരു ചെറുപ്പക്കാരൻ, ഇവരൊക്കെയാണ് മത്സരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നത് എന്ന് കെ എം ഷാജഹാൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (16 minutes ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (26 minutes ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (45 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (1 hour ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (1 hour ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (2 hours ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (2 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (10 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (10 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (11 hours ago)

Malayali Vartha Recommends