Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

താമര നിലനിർത്താനൊരുങ്ങി കുമ്മനം രാജശേഖരൻ; ഭരണം ഉറപ്പിക്കാൻ ശിവൻ കുട്ടി; നെഞ്ച്‌ വിരിച്ച്‌ വി മുരളീധരൻ ; വാശിയേറിയ പോരാട്ടത്തിന് ഒരുങ്ങി നേമം

18 MARCH 2021 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിക്ക് ബുർജ് ഖലീഫയുടെ അത്രയും പൊക്കം ഉണ്ടോ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ ആഞ്ഞടിച്ച് എട്ടാം ക്ലാസുകാരി

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങൾ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നുണ്ട്. അത്തരത്തിലുള്ള മണ്ഡലങ്ങളിൽ ഒന്നാണ് നേമം . നേമത്ത് ശരിക്കും ഒരു ത്രികോണ പോരാട്ടം തന്നെയാണ് അരങ്ങേറുന്നത്. അവിടെ ആരു ജയിക്കുന്നു എന്നതും ആര് രണ്ടാം സ്ഥാനത്തെത്തുന്ന എന്നതും ആര് മൂന്നാംസ്ഥാനത്ത് എത്തുന്നത് എന്നതുമെല്ലാം തന്നെ ചില കാര്യങ്ങൾ നിർണയിക്കാൻ ഉതകുന്നതാണ്.

 

ദേശീയതലത്തിലും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നമണ്ഡലം തന്നെയാണ് നേമം. അതുകൊണ്ടുതന്നെ നേമം മണ്ഡലത്തിലെ പോരാട്ടം കടുക്കുകയും ചെയ്യും. എൽഡിഎഫ് സ്ഥാനാർഥി ശിവൻകുട്ടിയും, യുഡിഎഫ് സ്ഥാനാർത്ഥി വി മുരളീധരനും, ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും ആണ് ഇവിടെ പോരാട്ടത്തിന് ഇറങ്ങുന്നത്. എന്തുകൊണ്ട് നേമം മണ്ഡലം ഇത്രയധികം ശ്രദ്ധയാകർഷിക്കുന്നു എന്ന് നോക്കാം.

നേമത്തു 2016ൽ ആയിരുന്നു താമര വിരിഞ്ഞത്. ഒ.രാജഗോപാൽ വിരിയിച്ച താമരയെ ഉറപ്പിച്ചു നിർത്താൻ കുമ്മനം രാജശേഖരനുണ്ടെന്നു ബിജെപി വിശ്വസിക്കുന്നുണ്ട്. എന്നാൽ ബിജെപിയുടെ അധികാര മണ്ഡലത്തിൽ നിന്നുംജയിക്കാൻ സാധിക്കുമെന്ന ധൈര്യത്തോടെ കോൺഗ്രസിന്റെ കെ. മുരളീധരനും സിപിഎമ്മിന്റെ വി.ശിവൻകുട്ടിയും മുഖാമുഖം നിൽക്കുന്നു.

കഴിഞ്ഞ ദിവസം കൊഞ്ചിറവിള ദേവീക്ഷേത്ര മുറ്റത്തു വച്ച് കുമ്മനവും ശിവൻകുട്ടിയും ഉപചാരങ്ങൾ കൈമാറി. ഇരു സ്ഥാനാ‍ർഥികളും അടുത്തു പരിചയമുള്ളവരല്ല. എന്നാൽ, കുമ്മനവും മുരളീധരനും 2016ൽ വട്ടിയൂർക്കാവിൽ മുഖാമുഖം മത്സരിച്ചവരാണ്.കുമ്മനത്തെ അന്നു മുരളി തോൽപ്പിച്ചപ്പോൾ എൽഡിഎഫിലെ ടി.എൻ.സീമ മൂന്നാം സ്ഥാനത്തായതു മുന്നണിയെ വളരെയധികം ആശങ്കയിലാഴ്ത്തിയിരുന്നു.

 

 

 

പക്ഷേ, നേമത്തെ യുഡിഎഫിന്റെ മൂന്നാം സ്ഥാനമാണ് അന്നു കേരളം ചർച്ച ചെയ്തത്. രാജഗോപാലും ശിവൻകുട്ടിയും നേർക്കുനേർ പോരാടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ജനതാദളിന്റെ വി.സുരേന്ദ്രൻപിള്ളയ്ക്കു ലഭിച്ചത് വെറും 13,860 വോട്ട്! ബിജെപിക്കു വോട്ടു മറിച്ചുവെന്ന ആക്ഷേപം ഇക്കുറി തിരുത്തിയേ പറ്റൂവെന്ന് കോൺഗ്രസ് തീരുമാനിച്ചു. മുന്നിൽ നിർത്താൻ ആദ്യം ശ്രമിച്ചത് ഉമ്മൻ ചാണ്ടിയെ. ഒടുവിൽ വടകര തൊട്ടു വട്ടിയൂർക്കാവ് വരെ ഏതു പോർക്കളത്തിലും ഇറക്കാവുന്ന പോരാളിയെ നിശ്ചയിച്ചു: കെ. മുരളീധരൻ.

ആകെ വോട്ടർമാരിൽ 60 ശതമാനത്തിൽ കൂടുതൽ ഭൂരിപക്ഷ വിഭാഗത്തിലുള്ളവർ ആയതിനാൽ ബിജെപി കേരളത്തിൽ ഏറ്റവും വിശ്വാസമർപ്പിക്കുന്ന മണ്ഡലമാണ് നേമം. അവിടെ വോട്ടർമാരെ വീഴ്ത്തിയതു പാർട്ടിക്കു പുറത്തുള്ള തന്റെ സ്വീകാര്യതകൊണ്ടു കൂടിയാണെന്ന് രാജഗോപാൽ ആവർത്തിക്കുന്നുണ്ട്. എന്നാൽ, 2016നു ശേഷം നടന്ന ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേമം കൂടെ നിന്നത് എൻഡിഎക്കൊപ്പമാണ്ഈ നഗരമണ്ഡലത്തിലെ 21 കോർപറേഷൻ വാർഡുകളിൽ പതിനാലിലും ബിജെപിയാണ്.

ബാക്കി ഏഴിൽ എൽഡിഎഫ് ആണ്. മുരളീധരന്റെ അപ്രതീക്ഷിത വരവോടെ കുമ്മനവും ശിവൻകുട്ടിയും വളരെ അധികം ശ്രദ്ധ പുലർത്തുന്നുണ്ട്. 2016ലെ എൽഡിഎഫ് – എൻഡിഎ മത്സരത്തിനു പകരം അതിശക്ത ത്രികോണപ്പോര് എന്നു 3 മുന്നണികളും ഉറപ്പിക്കുന്നു. ജയിച്ചാൽ മറ്റെങ്ങും പോകാതെ 5 വർഷവും എംഎൽഎ ആയി ഇവിടെ ഉണ്ടാകുമെന്നു കുമ്മനവും ശിവൻകുട്ടിയും വാക്കു നൽകുന്നു.വടകരയിലെ ലോക്സഭാംഗം കൂടിയാണ് മുരളി. വട്ടിയൂർക്കാവ് പോലെ നേമത്തെ പരിപാലിച്ചു കൂടെ നിൽക്കുമെന്നു മുരളിയും ഉറപ്പു കൊടുക്കുന്നു.

മണ്ഡലത്തിൽ സ്വാധീനം ചെലുത്തുന്ന ആർഎസ്എസിന്റെ പിൻബലത്തെയും സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തെയും മറികടക്കാൻ മുരളീധരൻ എന്ന പേര് ഉയർത്തുന്ന ആവേശം കൊണ്ടു കഴിയുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. ഒന്നാമൻ ആകാനുള്ള മത്സരം മാത്രമല്ല നേമത്തു നടക്കുന്നത്. മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാതിരിക്കാനുള്ള ജീവന്മരണപ്പോരാട്ടം കൂടിയാണ്. കാരണം അത് രാഷ്ട്രീയ ലോകത്ത് അത്രമേൽ പ്രധാനപ്പെട്ട ഒന്നാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; 22 കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് സംഭവം  (10 minutes ago)

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (21 minutes ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (58 minutes ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (2 hours ago)

സിഡാക് - ൽ ഒഴിവുകൾ  (2 hours ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (2 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (2 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (2 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (2 hours ago)

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ  (2 hours ago)

യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (3 hours ago)

സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..  (3 hours ago)

2025ലെ സമാധാന നൊബേല്‍ മരിയ കൊരീന മച്ചാഡോയ്ക്ക്  (3 hours ago)

കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന  (3 hours ago)

Malayali Vartha Recommends