Widgets Magazine
10
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ആ വാർത്ത ഏവരേയും ഞെട്ടിച്ചു.... ഭാസുരാംഗന്റെ വാക്കുകളോർത്ത് നാട്ടുകാർ- ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല


ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....


മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിൽ നിർണായകമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...


പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു... പൊലീസ് അന്വേഷണം ആരംഭിച്ചു.


ശബരിമല സ്വര്‍ണപ്പാളി വിവാദം... പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്... വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി

അടിയൊഴുക്കുകളിൽ നിലവിട്ട് എൽഡിഎഫും യുഡിഎഫും... അവസാന കച്ചിതുരുമ്പും കൈവിട്ട് പോകുമെന്ന് സംശയം... അടിച്ച് കസറി ബിജെപി...

04 APRIL 2021 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചീഫ് മാര്‍ഷലിനെ ആരും ആക്രമിച്ചിട്ടില്ല; സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നില്ല; മര്‍ദ്ദനം നടന്നാല്‍ കാണില്ലെ? പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

എക്സിക്യൂട്ടിവിന്റെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാട്; നിയമസഭാ സാമാജികർ സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമില്ല; പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

യഥാര്‍ഥ പ്രതികളെ പിടികൂടണമെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കണം; ദേവസ്വം മന്ത്രി സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

പുനലൂർ അരിപ്പ ഭൂസമരം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ടു വച്ച വ്യവസ്ഥകൾ സമരസംഘടനകൾ അംഗീകരിച്ചു; അരിപ്പ ഭൂസമരത്തിന് പരിഹാരമായെന്ന് മന്ത്രി കെ രാജൻ

വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുകയാണ്. ആര് വാഴും ആര് വീഴും എന്നത് കണ്ടറിയാൻ ബലാബലം പിടിച്ച് മുന്നണികള്‍ ചീറി പായുകയാണ്. എന്നാൽ തെരഞ്ഞെടുപ്പിന് മാറ്റ് കൂട്ടാനായി ഇക്കുറി കലാശക്കൊട്ടില്ല. പക്ഷെ അതിനേക്കാള്‍ ആവേശം പ്രകടമാണ് അവസാനഘട്ട പ്രചാരണത്തില്‍ കാണുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനിറങ്ങിയ ആദ്യ മണിക്കൂറുകളിലെയോ ദിവസങ്ങളിലെയോ ചിത്രമല്ല ഇപ്പോഴുള്ളത്.

തെരഞ്ഞെടുപ്പ് കളം ആകെ മാറി മറിഞ്ഞിരിക്കുകയാണ്. ഒരു മുന്നണിക്കും ഏകപക്ഷീയ മുന്‍തൂക്കം നല്‍കാത്ത, പ്രവചനങ്ങള്‍ക്കതീതമായി അനിശ്ചിതത്വം തുടരുന്ന മണ്ഡലങ്ങളുടെ എണ്ണം ദിവസം കഴിയും തോറും വർദ്ധിച്ചു വരുന്ന പ്രവണതയാണ് കണ്ടു വരുന്നത്. അതിനിര്‍ണായകമായ മണ്ഡലങ്ങളിലെ അവസാന ലാപ്പില്‍ മുന്നണികളുടെ കണക്കുകൂട്ടല്‍, സ്ഥാനാര്‍ഥികള്‍ പ്രതീക്ഷിക്കുന്നതും ഭയക്കുന്നതുമായ അടിയൊഴുക്കുകളാണ്.

ജയസാധ്യതയ്ക്കുള്ള കണക്കെടുത്ത് കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. കുറഞ്ഞത് 82 സീറ്റ് കൂടെ നില്‍ക്കുമെന്ന് എല്‍.ഡി.എഫും 74 എങ്കിലും നേടി ഭരണം നേടാമെന്ന് യു.ഡി.എഫും കണക്കാക്കുന്നുണ്ട്. ഇത്തവണ അഞ്ചിടത്ത് താമര വിരിഞ്ഞാല്‍ അഞ്ചു വര്‍ഷത്തിനപ്പുറം കേരള ഭരണമെന്നതാണ് ബി.ജെ.പി.യുടെ കണക്കു കൂട്ടലുകൾ. ജനമനസ്സ് മാറാതെയും വോട്ടു ചോരാതെയും നോക്കണം. പരസ്യ പ്രചാരണം ഞായാറാഴ്ച തീരുമ്പോള്‍ ബാക്കിയാവുന്ന 24 മണിക്കൂര്‍ ഈ ചോര്‍ച്ചയടയ്ക്കാനുളള നെട്ടോട്ടമായിരിക്കും നടക്കുന്നത്.

എട്ടു ജില്ലകള്‍ ചുവന്നപ്പഴാണ് 2016-ല്‍ 91 സീറ്റ് എന്ന വലിയ ഭൂരിപക്ഷവുമായി ഇടതുസര്‍ക്കാരിന് ഭരണം നേട്ടം ലഭിച്ചത്. അത് ഇത്തവണ മങ്ങുമെന്നാണ് എല്‍.ഡി.എഫ്. കണക്കാക്കുന്നത്. പക്ഷേ, വടക്കന്‍-തെക്കന്‍ കേരളത്തിലെ മേല്‍ക്കൈ അതേരീതിയില്‍ ആവര്‍ത്തിക്കാനാകണം. മധ്യകേരളത്തില്‍ സ്വാധീനമുറപ്പിക്കുകയും വേണം. ഈ കണക്കുകൂട്ടലിന് അനുസരിച്ചുള്ള രാഷ്ട്രീയമുന്നേറ്റം ഇതുവരെയുള്ള പ്രചാരണം കൊണ്ട് നേടാനായിട്ടുണ്ടെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടൽ.

എന്നാൽ, ചില സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന സൂചനകള്‍ മുന്നണിയെ വിഷമത്തിലാക്കുന്നുമുണ്ട്. അത് കേരള കോണ്‍ഗ്രസിന്റെ വരവിലൂടെ കോട്ടയത്തും മധ്യകേരളത്തിലും നേടുന്ന അധിക സീറ്റിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍, അവസാന മണിക്കൂറില്‍ ബൂത്തു തലത്തില്‍ കേന്ദ്രീകരിച്ച് വോട്ടു ചോരാനുള്ള എല്ലാ പഴുതും അടയ്ക്കാനാണ് എല്‍.ഡി.എഫിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

കിട്ടുന്നതെല്ലാം ​ഗുണം ആണെന്ന നിലപാടിലാണ് യു.ഡി.എഫപള്ളത്. 2016-ല്‍ നേടിയത് പെർമെനന്റ് സീറ്റുകളാണ്. അതില്‍ യാതൊരു കാരണവസ്സാലും മാറ്റമുണ്ടാവില്ല എന്നാണ് അവർ കരുതുന്നത്. അധികമായി നേടുന്ന ഓരോ സീറ്റും ഇടതുപക്ഷത്തിന്റെ തുടര്‍ഭരണ സാധ്യതയെ ഇല്ലാതാക്കുന്നതാണ്. കഴിഞ്ഞ തവണ ഇടതുപക്ഷത്തേക്ക് ആടിയുലഞ്ഞ മണ്ഡലത്തിലെ ചോര്‍ച്ചയിലാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ എല്ലാ ജാ​ഗ്രതയും.

തൃശ്ശൂര്‍, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇടത് വോട്ടു ബാങ്കില്‍ വലിയ വിള്ളലുണ്ടായിട്ടുണ്ടെന്നാണ് അവരുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ ഒരു സീറ്റില്‍ ഒതുങ്ങിയ തൃശ്ശൂരും ഒരു സീറ്റുപോലും കിട്ടാതിരുന്ന കൊല്ലത്തും വലിയപ്രതീക്ഷയാണ് യു.ഡി.എഫ്. ഇത്തവണ വച്ച് പുലര്‍ത്തുന്നത്.

മലപ്പുറത്ത് സമ്പൂര്‍ണ ആധിപത്യവും കോഴിക്കോട്ടും വയനാടും തിരുവനന്തപുരത്തും സീറ്റുനില മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് അവകാശവാദം. ജോസ് കെ. മാണിയുടെ ചുവടുമാറ്റം കോട്ടയത്തും ഇടുക്കിയിലും യു.ഡി.എഫിന് ഉലച്ചിലുണ്ടാക്കിയിട്ടില്ലെന്ന് സ്ഥാപിക്കേണ്ടത് രാഷ്ട്രീയ വാശിയാണ്. അതിനാല്‍, ഇടതു കോട്ടകളില്‍ വിള്ളല്‍ കൂട്ടി വോട്ടു ചോര്‍ത്താനുള്ള തന്ത്രവും മലപ്പുറത്തടക്കമുള്ള സ്വന്തം കേന്ദ്രത്തിൽ ചോര്‍ച്ചയുണ്ടാകാതിരിക്കാനുള്ള ജാഗ്രതയുമാണ് യു.ഡി.എഫ്. നടത്തുന്നത്.

അടുത്തടുത്ത് വരുന്ന തെരഞ്ഞടുപ്പുകളിൽ വോട്ടിന്റെ തോത് വർദ്ധിപ്പിക്കുന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പിയാണ്. ബിജെപിക്ക് ലഭിക്കുന്ന വോട്ടുകൾ ഇടത്-വലത് മുന്നണികളുടെ വോട്ട് ചോർച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കനുസരിച്ച് 35 നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ.യ്ക്ക് 20 ശതമാനത്തിലേറെ വോട്ടുകളുണ്ട്.

ഈ വളര്‍ച്ചയിലാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് അവരുടെ വിജയപ്രതീക്ഷ. നേമം നിലനിര്‍ത്തുമെന്ന് ഉറപ്പിക്കുന്നതും മറ്റ് അഞ്ചിടത്ത് വിജയം കാത്തിരിക്കുകയും ചെയ്യുന്നത് ഈ വോട്ടു തോതിലാണ്. അതിനാൽ, വോട്ടു ചോര്‍ച്ച തടയേണ്ട രാഷ്ട്രീയ ബാധ്യതകൂടി ഇപ്പോള്‍ ബി.ജെ.പി.ക്കുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേശിയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഗുമന്‍ അമൃത്സറിലെ ആശുപത്രിയില്‍ ചെറിയ ശസ്ത്രക്രിയയ്ക്ക്...  (14 minutes ago)

നഴ്സുമാർ നോക്കി നിൽക്കെ സ്റ്റെയർ കെയ്‌സിൽ നിന്ന് ചാടി ഭാസുരൻ; മുറിയിലെത്തിയപ്പോൾ കണ്ടത്  (17 minutes ago)

ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി..  (25 minutes ago)

സമൂഹത്തിൽ കീർത്തി നേടാനും യോഗം കാണുന്നു.....  (34 minutes ago)

സുരക്ഷാ കാബിനറ്റ് അടിയന്തരമായി നിർത്തി..! നെതന്യാഹുവിന് മോദിയുടെ ഫോൺ.. ഹമാസിന്റെ മട്ട് മാറി തുടങ്ങി...!  (59 minutes ago)

40 വർഷത്തോളമായി പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിലേക്ക് പോകുന്നതിന് ...  (1 hour ago)

ശാരീരികാസ്വസ്ഥതയെ തുടർന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും....  (1 hour ago)

വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം  (1 hour ago)

ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച ഭാസുരാംഗൻ ഈ കൃത്യം ചെയ്തെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല....  (2 hours ago)

തുടക്കം തകര്‍ച്ചയോടെയെങ്കിലും ക്യാപ്റ്റന്‍ സജന സജീവിന്റെയും എസ് ആശയുടെയും ഉജ്ജ്വല ഇന്നിങ്‌സുകൾ കേരളത്തിന് വിജയമൊരുക്കി  (2 hours ago)

അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും  (2 hours ago)

പുലര്‍ച്ചെ നാലു മണിയോടെ റൗണ്ട്‌സിന് എത്തിയ നഴ്‌സുമാർ കണ്ടത്....  (2 hours ago)

ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ...  (3 hours ago)

തളിപ്പറമ്പിലെ തീപിടിത്തം: കത്തിയമര്‍ന്നത് 60 കടകള്‍, ഉടന്‍ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം  (9 hours ago)

Malayali Vartha Recommends